Feb 15, 2012

ഫിനിക്സ് പക്ഷി


പുരാണേതിഹാസങ്ങളി കാണാവുന്ന ഒരു പക്ഷിയുണ്ട്, ഐതിഹ്യവുമായി ബന്ധപെട്ട പക്ഷി, വർണ്ണക്കൂട്ടുള്ള തൂവൽ‌പ്പൂടയും കനകം പോലെ വാൽഭാഗവുമുള്ള ഈ പക്ഷിയുടെ പ്രത്യേകത സെഞ്ച്വറികൾ ജീവിക്കും, പ്രായമാകുന്നതോടെ സ്വന്തമായി കൂട് നിർമ്മിച്ച് അതിനു തീപിടിപ്പിക്കും. കൂടും പക്ഷിയും ചാരമായിതീർന്നാൽ ചാരം ഒരു പുതിയ പക്ഷിയുടെ മുട്ടയായിമാറുകയും യൌവ്വനത്തോടെ പക്ഷി പുനർജനിക്കുകയും ചെയ്യും. ഈ പൌരാണിക പ്രതീകാത്മകപക്ഷിയെ പോലെ സ്വന്തമായി നശിക്കുന്നതല്ലെങ്കിലും നാശനഷ്ടങ്ങളുണ്ടായാൽ അതിന്റെ ചാരങ്ങളിൽ നിന്നും ഉയർത്തെഴുന്നേൽക്കുന്ന ഫിനിക്സ് പക്ഷിയെപോലെയാണ് ജപ്പാനെന്നു ചരിത്രത്തിൽ അവർ സ്വപ്രയത്നങ്ങൾകൊണ്ട് വീണ്ടും രേഖപെടുത്തി കഴിഞ്ഞു. ആറ്റൊമിക് ബോംബിന്റെ നാശനഷ്ടങ്ങളെ തരണം ചെയ്തു ജപ്പാനെന്ന രാഷ്ട്രം ഉയർത്തെഴുന്നേൽപ്പിന്റെ രാഷ്ട്രമാണെന്നു തെളിയിച്ചിരുന്നു. കഴിഞ്ഞ വർഷം ഭൂകമ്പവും സുനാമിയും ജപ്പാന്റെ ഒരു ഭാഗം വിഴുങ്ങിയപ്പോൾ ലോകം പ്രാർത്ഥിച്ചു, ഫിനിക്സ് പക്ഷിയെപോലെ വീണ്ടും ഉയർന്നുവരട്ടെ എന്ന്. ലോകത്തിനു പ്രതീക്ഷയുണ്ട്, പ്രതീക്ഷകൾക്കനുസരിച്ച് ജപ്പാൻ കുതിച്ചുയർന്നിരിക്കുന്നു.

കഴിഞ്ഞ മാർച്ചിലാണ് ജപ്പാന്റെ വടക്ക് കിഴക്കൻ മേഖലയിൽ പ്രകൃതിദുരന്തമുണ്ടായത്. അത് തീരപ്രദേശങ്ങളിൽ കനത്ത നാശമുണ്ടാക്കി. ഫുകുഷിമ ന്യൂക് റിയാക്ടറിന്റെ തകർച്ചയും ന്യൂക്ലിയർ റേഡിയേഷനും വലിയ പ്രശ്നമായി ലോകത്തിനെ ഭീതിയിൽ നിറുത്തി. പ്രകൃതി ദുരന്തത്തിൽ ഇരുപതിനായിരത്തിൽ പരം മരിക്കുകയോ മിസ്സാവുകയോ ചെയ്തു. റേഡിയേഷൻ ഭയപെട്ട് ഒരു ലക്ഷത്തിൽ പരം ആളുകൾ എല്ലാം ത്യജിച്ചു ജീവനുംകൊണ്ട് രക്ഷപെട്ടു. ലോകത്തിന്റെ പല ഭാഗത്തുനിന്നും സഹായാനുഭൂതികളുണർന്നു. കുടുംബകാര്യങ്ങളേക്കാൾ പ്രധാന്യത്തോടെ ഈ പ്രശ്നം കൈകാര്യം ചെയ്യും, ദുരന്തസ്ഥലം പുനർനിർമ്മിക്കുമെന്നും ഭരണാധികാരികൾ പറഞ്ഞു. കണ്ടറിഞ്ഞ വേദനയിൽ നിന്നുണ്ടായ ഉൾപ്രേരണയുടെ വെറും വാക്കുകളായിരുന്നില്ല, അത് തികഞ്ഞ നിശ്ചയ ദാർഢ്യമായിരുന്നു എന്ന് കാലത്തെ സാക്ഷിയാക്കി ലോകത്തിന് പ്രവർത്തിയിലൂടെ കാണിച്ചു തന്നു, എന്നിട്ട് രാജ്യാന്തര സമൂഹത്തേ നോക്കി മൂല്യമുള്ളൊരൂ പ്രഖ്യാപനവും അവർ നടത്തി. ലോകമേ, നിങ്ങൾക്കും ഇത് പോലുള്ള ദുരന്ത പരിതസ്ഥിതിയുണ്ടായാൽ കഠിന പരിശ്രമത്തിലൂടെ നഷ്ടപെട്ടവയെ നിങ്ങളുടെ കാൽക്കീഴിൽ കൊണ്ടുവരാം.., ജീവനൊഴികെ. തേജസുറ്റ പ്രഖ്യാപനമായിരുന്നു അത്. അധികാരികൾ ബൃഹത്തായ പദ്ധതികൾ നടപ്പിൽ വരുത്തി, ഒലിച്ചുപോയതും തകർന്നതുമായ വീടുകളും റോഡുകളും സ്ഥാപനങ്ങളും പുനർനിർമ്മിച്ചു, അതേ സ്ഥലത്ത് അതേ രൂപത്തിൽ. ഒരു വലിയ പ്രദേശത്തെ ദുരന്ത അവശിഷ്ടങ്ങളെല്ലാം മാറ്റി വൃത്തിയാക്കി. തകർന്നുപോയ വാഹനങ്ങളും വിമാനങ്ങളും ബോട്ടുകളുമായി 23 മില്ല്യൻ ടൺ അവശിഷ്ടങ്ങളുണ്ടായിരുന്നു. പ്രധാനപെട്ട റോഡുകൾ ദിവസങ്ങൾക്കുള്ളിൽ തന്നെ പുനർ നിർമ്മിച്ചത് വാർത്തയായിരുന്നു.

രാജ്യത്തെ മന്ത്രിസഭ 50 ബില്ല്യൺ യു,എസ്. ഡോളറിന്റെ നിർമ്മാണപ്രവർത്തനങ്ങൾക്കുള്ള ഫണ്ട് അനുവദിച്ചു. ഹിരോഷിമയേയും നാഗസാക്കിയേയും അറ്റോമിക് ബോംബ് തകർത്തപ്പോൾ പുനർ നിർമ്മാണത്തിനു നൽകിയതിനു ശേഷം ഇപ്പോഴാണ് ഇത്രയും വലിയ ഒരു പ്രൊജക്റ്റിനു മന്ത്രിസഭ അംഗീകാരം നൽകുന്നത്. കഴിഞ്ഞ ദുരന്തത്തെ മൂല്ല്യനിർണ്ണയം നടത്തിയത് 3000 ബില്ല്യണിന്റെ പൂർണ്ണമായ നാശമാണ്.

പറഞ്ഞുവരുന്നത്, ഒരു ജനതയുടെ ഇച്ഛാശക്തിയെ പ്രകൃതി ദുരന്തങ്ങൾകൊണ്ട് കീഴടക്കാനായില്ല എന്നതാണ്. ആകെ ഉണ്ടായിരുന്ന പ്രശ്നം വിദേശ മാധ്യമങ്ങളുടെ ഇടപെടൽ മാത്രമായിരുന്നു. ന്യൂക്ക് വിഷയം കുത്തിനിറച്ചു ഊഹ കഥകളുമായി ചർച്ചകളും വാർത്തകളുമായി നീങ്ങിയപ്പോൾ ദുരന്ത കഥാപാത്രം ഉറക്കമൊഴിച്ച് തങ്ങൾക്ക് നഷ്ടപെട്ടവ തിരിച്ചുപിടിക്കാനുള്ള കഠിന പ്രയത്നത്തിലേർപെട്ടു കഴിയാവുന്നതൊക്കെ തിരിച്ചുപിടിച്ചു.

കുറച്ചു സംസാരിക്കുക, കൂടുതൽ പ്രവർത്തിക്കുക ലക്ഷ്യം കാണുക എന്നതായിരുന്നു ജപ്പാനികളുടെ പോളിസി എങ്കിൽ നമ്മുടെ പോളിസി തിരിച്ചാണ്. നമുക്ക് ചർച്ചകൾക്കും സെമിനാറുകൾക്കും മാത്രമെ സമയമുള്ളൂമുല്ലപെരിയാറിനെ പോലുള്ള ജനങ്ങളെ നേരിട്ടുബാധിക്കുന്ന അധിക വിഷയങ്ങളും അങ്ങിനെയാണല്ലൊ. സാധാരണക്കാരെനെ ബാധിക്കുന്ന വിഷയങ്ങളിൽ അത്രയൊക്കെ മതി. നമ്മുടെ നാട്ടിലുണ്ടായ ഭൂകമ്പങ്ങളിലും സുനാമികളിലും തകർന്നടിഞ്ഞിരുന്നത് കോർപ്പറേറ്റ് ആസ്ഥാനങ്ങളായിരുന്നെങ്കിൽ സർക്കാർ ഖജനാവിൽ നിന്നും മന്ത്രിമാർ സഹായം നൽകിയേനെ, എന്നാൽ പുനർനിമ്മിക്കേണ്ടത് പാവപെട്ടവരുടേതായതിനാൽ സർക്കാർ ഖജനാവിൽ കാശില്ലാതെയാവുന്നു. ബദൽ സംവിധാനമായി ആൾ ദൈവങ്ങളും മാധ്യമ രാജാക്കന്മാരുമാണിന്ന് പുനർനിർമ്മാണം കൈകാര്യം ചെയ്യുന്നത്.

ജനങ്ങളിൽ നിന്നും പിരിച്ചെടുക്കുന്ന ദുരിതാശ്വാസനിധികൾ തങ്ങളുടെ പല പ്രൊജക്റ്റുകളിലും ഉപയോഗപെടുത്തി റോട്ടേഷൻ ബിസിനസ്സ് നടത്തുന്നു. കോടികൾ മാസങ്ങളോളം ബേങ്കിലിട്ടാൽ കിട്ടുന്ന പലിശ, അതല്ലെങ്കിൽ ബിസിനസ്സിലിറക്കി കാശുണ്ടാക്കിയതിനു ശേഷം കുറച്ച് നിർമ്മാണപ്രവർത്തനങ്ങളും നടത്തിയിട്ട് നാലനുഭാവികളെ കൂട്ടി ഫോട്ടൊയും നല്ല ഹെഡിങ്ങും വെച്ചൊരൂ ന്യൂസ് വിട്ടാൽ ജനങ്ങൾക്ക് നൽകേണ്ട ബാധ്യതയും കണക്കും തീർന്നു. ഉദ്ഘാടനത്തിനു ഭരണാധികാരികളേ കൂട്ടിയാൽ രാഷ്ട്രീയ ശിങ്കിടികളുടെ വായക്കും ലോക്ക് വീഴും. പ്രശ്നങ്ങൾ വേണ്ടവിധം ഉപയോഗപെടുത്താൻനമ്മുടെ സർക്കാറിനെ പോലെ മാധ്യമങ്ങൾക്കും കഴിയുമെന്ന് തെളിയിക്കപെടുന്നു. കോട്ടയം മുത്തശ്ശി മുതൽ വഴിത്തിരിവ് വാഗ്ദാനം ചെയ്തവർ പോലും കോടികളുടെ ദുരിതാശ്വാസനിധി പല ബിസിനസ്സിലും ഉപയോഗപെടുത്തുന്നു എന്നത് അനൌദ്യോഗികമായി ലഭിച്ച വിവരമാണ്. സത്യമായിട്ടാണെനിക്ക് തോന്നിയതും. കിട്ടുന്ന ലാഭങ്ങളുടെ കണക്കുകൾ കൊണ്ട് മറ്റു പല പ്രൊജക്ടുകളും നടത്തി അവസാനം പേരിനു നാല് ഇഷ്ടിക കട്ടകൾ കൊണ്ട് പാവപെട്ടവന് ‘മണിമന്ദിര‘മുണ്ടാക്കി കണക്ക് നിരത്തും. ഇതല്ലെ നമ്മുക്കിടയിൽ കാണുന്ന ദുരിതാശ്വാസ പ്രവർത്തനം? അതൊക്കെ ശ്രദ്ധിക്കാൻ ആരുണ്ട്? അധികാരികളുടെ അശ്രദ്ധയാണ് ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾക്ക് കാരണം.

മനുഷ്യ സമൂഹത്തെ ബാധിക്കുന്ന അതി ഗൌരവ വിഷയങ്ങളെ അശ്രദ്ധയോടെ കൈകാര്യം ചെയ്തതായിരുന്നല്ലൊ ഭോപ്പാൽ ദുരന്തത്തിനു കാരണം. പ്രതിസ്ഥാനത്ത് നഷ്ടപരിഹാരം നൽകേണ്ടത് കുത്തക കമ്പനികളായതിനാൽ നഷ്ടപരിഹാരങ്ങൾ മരീചികയായി. ഗവൺമെന്റ് നൽകേണ്ട സഹായത്തെ കുറിച്ച് പറയുമ്പോൾ കുത്തക കമ്പനികളിലേക്ക് വിഷയം ഡൈവേർട്ട് ചെയ്യപെടുന്നു. കുത്തക കമ്പനികളോട് മൃദുസമീപനവും സ്വീകരിക്കുന്നു. നമ്മുടെ ‘പാവം‘(!) ഭരണകൂടം സ്വന്തം ജനതക്ക് വേണ്ടി ഇങ്ങിനെ കഷ്ടപെടുന്നത് കണ്ടാൽ എല്ലാം നഷ്ടപെട്ടവർ പോലും ഒന്നും വേണ്ടെന്ന് തീറെഴുതികൊടുക്കും.

പതിറ്റാണ്ടുകൾ കഴിഞ്ഞു, നഷ്ടപരിഹാരം കൊടുക്കേണ്ടവരെ രക്ഷപെടുത്തി അവർക്ക് വേണ്ട എല്ലാ സഹായങ്ങളും നൽകി രക്ഷപെടുത്തിയതിനു ശേഷം വീണ്ടും ഇറങ്ങിയിരിക്കുന്നു ലണ്ടൻ ഒളിമ്പിക്സിനിടയിൽ ഭോപ്പാൽ ബോംബുമായി. ജനശ്രദ്ധ തെറ്റിക്കേണ്ട വല്ല പദ്ധതികളും ഉണ്ടാവും, അപ്പഴാണല്ലൊ ഇത്തരം വാർത്തകൾ വിഷയമാകുന്നത്. അതിൽ ജനങ്ങളെ കെട്ടിയിടാൻ മാധ്യമങ്ങളും വരും. ലോകത്തെ എറ്റവും വലിയ ധനാഢ്യന്മാരുള്ള ഇന്ത്യക്കാർക്കിടയിലാണ് 60 ശതമാനം ദരിദ്രരുള്ളത്. സാമ്പത്തിക ദുർവിനിയോഗവും അഴിമതികളുമാണ് കുറച്ചു ധനികരെയും കുറേ ദരിദ്രന്മാരെയും സൃഷ്ടിക്കുന്നത്. ഈ ഒരു അവസ്ഥ ലോകത്തിന്റെ പല ഭാഗങ്ങളിലും കാണാവുന്നതാണ്. ലോകത്തിലെ വമ്പന്മാരായ അമേരിക്കയിൽ 99 ശതമാനം ആളുകളേക്കാൾ കാശ് കിടക്കുന്നത് ഒരു ശതമാനം വരുന്ന ഭരണ കോർപറേറ്റുകളിലാണ്.

ദുരന്തങ്ങൾ ലോകത്തിന്റെ പല ഭാഗത്തും സംഭവിക്കാറുണ്ട്. സാമ്പത്തിക കാര്യക്ഷമതയല്ല ഫിനിക്സ് പക്ഷികളെ സൃഷ്ടിക്കുന്നത്, മാനസ്സികമായ ഇച്ഛാശക്തിയും സമൂഹത്തോടുള്ള ബാധ്യത മനസ്സിലാക്കിയ ഭരണകൂടവും നന്മനിറഞ്ഞ മനസ്സുമാണ് വേണ്ടത്. ലോകപോലീസായ അമേരിക്കയിൽ കത്രീന ബഹാമസിൽ നിന്നും തുടങ്ങി ഗൾഫ് മെക്സികൊ വരെ തകർത്താടിയപ്പോൾ ന്യൂ ഓർല്യൻ, ലൂസിയാന തുടങ്ങിയ സ്റ്റേറ്റുകളിൽ ജനങ്ങളുടെ പരിതാപകരമായ അവസ്ഥ ലോകം കണ്ടതാണ്. മുമ്പ് ബെലാറുസ്, റഷ്യൻ ഫെഡറേഷൻ, ഉക്രൈൻ തുടങ്ങിയവയെ കാര്യമായി ബാധിച്ച ചെർണോബിൽ ദുരന്തത്തിന്റെ അലയടികൾ വർഷങ്ങളോളം നിറഞ്ഞുനിന്നു. ലോകത്ത് പല ഭാഗത്തും അത്യാഹിതങ്ങളുണ്ടാകാറുണ്ട്. എന്നാൾ പ്രകൃതി ദുരന്തങ്ങൾകൊണ്ട് വേട്ടയാടപെടുന്ന ജപ്പാനെ പോലെ മനക്കരുത്തോടെ അവയെ നേരിടുകയും ജനങ്ങളുടെ പ്രശ്നം പരിഹരിക്കുകയും ചെയ്യുന്നവർ വളരെ കുറവാണ്.

ഗ്രീക്ക്, നൈൽ, പേർഷ്യ, റോമൻ, അറബ്, മങ്കോളിയ തുടങ്ങിയ ദേശങ്ങളിലെ ഐതിഹ്യങ്ങളിൽ ഫിനിക്സ് പക്ഷികളുണ്ടായിരുന്നു എങ്കിൽ യഥാർത്ഥ്യ ലോകത്ത് ഇങ്ങിനെ ഒറ്റപെട്ട ഫിനിക്സ് പക്ഷികളെ ഉള്ളൂ.

****
20112012

****
2011
 
2012

****
2011
2012

****
2011
2012

****


2011
2012

****


2011
2012

 END




Feb 11, 2012

സൃഷ്ടിപ്പും പരിണാമവും



സീബ്രാ ലൈനുകളിൽ വാഹനങ്ങൾ റോഡ് ക്രോസ് ചെയ്യുന്നവർക്കു വേണ്ടി സ്റ്റോപ് ചെയ്യണമെന്നത് ലോകത്തെവിടെയുമുള്ള ട്രാഫിക് നിയമമാണ്.  മോസ്‌കോയിൽ ജനങ്ങൾ സീബ്രാ ലൈനുകളെ കുറിച്ച് മറന്നുപോകാതിരിക്കാൻ വേണ്ടി ട്രാഫിക് പോലീസ് കുതിരയെ പൈന്റടിച്ചു സീബ്രയാക്കി ജനങ്ങളിൽ അവബോധമുണ്ടാക്കി. അയൽ രാജ്യമായ കസാക്കിസ്ഥാനിലുള്ള ഒരുത്തൻ  ഹരംകേറിയെ തന്റെ കുതിരയെ പൈന്റടിച്ചു സീബ്രയാക്കിയപ്പോൾ ജീവികളെ അപമാനിച്ചതിനു ഫൈനടക്കേണ്ടി വന്നു.

എന്നാൽ ഗാസയിൽ നിന്നും വ്യത്യസ്തമായ സീബ്രയെകണ്ടു, കാടന്മാരായി പെരുമാറുന്ന ഇസ്രായേലികൾക്ക് നാട്ടുജീവികളോട് സഹതാപമോ കാരുണ്യമൊ ഇല്ലങ്കിലും കാട്ടുജീവികളോടുണ്ടാകുമോന്ന് കരുതിയാവും കഴുതയെ പൈന്റടിച്ചു സീബ്രയാക്കിയത്. മനുഷ്യനോട് ഇണങ്ങാത്ത സീബ്രാ പ്രേമം ലോകത്തിന്റെ പലഭാഗത്ത് പലരീതിയിലുണ്ട്. ഏതായലും  ഇണങ്ങുന്ന സീബ്രയെ കിട്ടിയില്ലെങ്കിലും കഴിഞ്ഞ ജുലൈയിൽ ഒരു സീബ്രോയിഡിനെ ചൈനയിലെ മൃഗശാലയിൽ ജന്മം നൽകിയത് വാർത്തയായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിൽ റഷ്യൻ ജീവശാസ്ത്രജ്ഞന്മാർ നിർബന്ധിത ബ്രീഡ് വഴി സീബ്രോയിഡുകളെ സൃഷ്ടിച്ചിരുന്നു. അതായിരുന്നു സങ്കര ജീവികളുടെ തുടക്കം.


***



ഫേർട്ടിലിറ്റി നടക്കുന്നതിന് ചില കാര്യങ്ങളൊക്കെയുണ്ട്. അത് സോഷ്യൽ ആനിമൽ എന്നു പറയുന്ന മനുഷ്യനും മറ്റു മൃഗങ്ങൾക്കും വ്യത്യസ്ഥമായിട്ടാണുള്ളത്. അത് കൊണ്ട് തന്നെ മനുഷ്യന് മൃഗങ്ങളിലോ, മൃഗങ്ങൾക്ക് മനുഷ്യരിലോ ഒരു സൃഷ്ടിപ്പുണ്ടാവുകയുമില്ല.  എന്നാൽ മൃഗങ്ങളിൽ സാമ്യമുള്ള ജനുസുകളിൽ ഹൈബ്രിഡ് ഫേർട്ടിലിറ്റി സാധ്യമായിട്ടുമുണ്ട്. ഉദാഹരണമായി ഗർവിലും ഹുങ്കിലും ശക്തിയിലും ഒരുപോലെയുള്ള കടുവയും സിംഹവും തമ്മിൽ ചേർന്ന് ടൈഗ്രസ് എന്ന പുതിയ ജനുസുണ്ടാകുമെങ്കിലും ശക്തി കുറഞ്ഞ പുലിയുമായി സിംഹമോ കടുവയോ ചേരുകയില്ല എന്നുമാത്രമല്ല, നാലയലത്ത് പോലും നിൽകാൻ അനുവദിക്കില്ല. എന്നാൽ ശക്തിയിലും ഗർവിലും വ്യത്യസ്തമായ കുതിരയും കഴുതയും ചേർന്ന് കോവറുണ്ടാകുന്നു,  ഡൊമസ്റ്റികായി ഒരിക്കലും യോജിക്കാത്ത സീബ്രയുമായി പോലും ചേർന്ന് പുതിയ സിബ്രോയിഡ് ജനുസുകളുണ്ടാകുന്നു.  അപ്പോൾ മൃഗങ്ങളിലെ ബീജസങ്കലനം നടക്കാൻ ജെനറ്റിക്കായ അടുപ്പം ഉണ്ടാവണം.  

ഫേർട്ടിലിറ്റിയിൽ സാമ്യമുള്ളവയിൽ പല തരത്തിലുള്ള പരീക്ഷണങ്ങൾ ലോകത്ത് നടന്നിട്ടുണ്ട്.  നിർബന്ധിതമായി കൃത്രിമമായി പലവിധത്തിലുള്ള പരീക്ഷണങ്ങൾ നടത്തിയെങ്കിലും വ്യത്യസ്ത ജനുസുകളിൽ പെട്ട ബീജസങ്കലനം തീർത്തും പരാജയമായിരുന്നു. മനുഷ്യൻ കുരങ്ങുകളിൽ നിന്നാണ് രൂപാന്തരം പ്രാപിച്ചതെന്ന് വിശ്വസിക്കുന്ന ഡാർവിനിസ്റ്റ് ഊഹങ്ങളിൽ മനുഷ്യനോട് അടുത്തുനിൽക്കുന്നതെന്നു പറയപെടുന്ന ചിമ്പാൻസിയെ ഉപയോഗപെടുത്തിയും അതുപോലെ ഒറാംഗുട്ടാംഗ് പോലുള്ള വാലില്ലാ കുരങ്ങനെ ഉപയോഗപെടുത്തിയിമുള്ള പരീക്ഷണങ്ങൾ ലോകത്ത് പരാജയപെട്ടിട്ടെയുള്ളൂ. അടിസ്ഥാനപരമായി മനുഷ്യർ രൂപപെട്ടത് കുരങ്ങിലൂടെയാണെന്ന വാദത്തെയാണ് ആ പരാജയങ്ങൾ തകർത്തുകളഞ്ഞത്.

മനുഷ്യനു താരതമ്യപെടുത്താൻ പറ്റിയ ഒരു ജീവിയും ലോകത്തില്ല്ല. ഡാർവിനിസത്തിന്റെ വ്യക്താക്കൾ പറയുന്നത് പോലെ വർഷങ്ങളിലൂടെ ജീവികളിലുണ്ടാകുന്ന പരിവർത്തനങ്ങൾ വഴി പുതിയ ജനുസ് രൂപാന്തരപെടുന്നു എങ്കിൽ മനുഷ്യന് രൂപാന്തരം പ്രാപിച്ച ഒരു ജനുസുണ്ടാകണം, ആ ജനുസുമായി മനുഷ്യന്റെ ഫേർട്ടിലിറ്റി വിജയിക്കുകയും വേണം. അതൊന്നും സാധ്യമല്ല എന്നിരിക്കെ വളരെ കുറച്ച് പരിമിതികളിൽ നിന്നുകൊണ്ട് മനുഷ്യനെ ബുദ്ധിയില്ലാത്ത ജീവികളുമായി താരതമ്യപെടുത്താനാണ് ഇക്കൂട്ടർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മനുഷ്യനോട് സാദൃശ്യമുള്ള ഒരു ജീവിയും ലോകത്ത് വന്നുപോയിട്ടില്ല, അങ്ങിനെയുള്ള ഒരു ജീവിയുടെ ഫോസിലും ലോകത്ത് കണ്ടെത്താനായിട്ടില്ല. ഊഹങ്ങളും പൊള്ളത്തരങ്ങളും മാത്രമെ ഡാർവിനിസ്റ്റുകൾക്കും അവരുടെ സ്റ്റൂജസുകൾക്കും കൈമുതലായുള്ളൂ.  

മനുഷ്യനെ പോലെ ചിന്താശേഷിയുള്ള ഒരു ജീവിയുമില്ല. ട്രൈനിങ്ങ് നൽകി ചില ജീവികളെ ഉപയോഗപെടുത്താം. വളർത്തു മൃഗമല്ലാത്ത കടലിൽ ജീവിക്കുന്ന ഡോൾഫിനുകൾ സീലുകൾ തുടങ്ങിയവയെ പോലും ട്രൈനിങ്ങ് നൽകി അവയിലെ കഴിവുകളെ വളർത്തിയെടുക്കുന്നുണ്ട്. യഥാർത്ഥത്തിൽ ഇത്തരം ട്രൈനിങ്ങ് വഴി അവക്ക് ചിന്താ ശേഷി ഉയർന്നു വരുന്നില്ല. ട്രൈനിങ്ങിനെ ഭാഗമായി എന്ത് ശീലിച്ചോ, അതുമാത്രം ചെയ്യുന്നു. നല്ല ട്രൈനിങ് ലഭിച്ച രണ്ടു മൃഗങ്ങളിലൂടെ ബ്രീഡ് ചെയ്തെടുത്ത മൃഗത്തിനും മറ്റു മൃഗങ്ങൾക്ക് ട്രൈനിങ് കൊടുത്തത് പോലെ ട്രൈനിങ് നൽകേണ്ടതുണ്ട്. കാരണം അവയുടെ ജെനറ്റിക് പ്രോഗ്രാമിൽ ബാഹ്യമായ ട്രൈനിങ് രേഖപെട്ട് കിടക്കുന്നില്ല, മുൻഗാമികൾ പിൻതലമുറയിലേക്ക് തങ്ങൾക്ക് ട്രൈനിങ്ങിലൂടെ ലഭിച്ചത് കൈമാറുന്നുമില്ല. ആർജിച്ചെടുത്തത് പിൻതലമുറയിലേക്ക് കൈമാറാനുള്ള വിശേഷബുദ്ധി മനുഷ്യരല്ലാത്ത ഒരു ജീവികൾക്കുമില്ല.

അമിനോ ആസിഡുകൾ വഴി ജീവനെ സൃഷ്ടിക്കാമെന്നു പറയുന്ന ശാസ്ത്രത്തിന് അമിനോ അസിഡുകൾ വെള്ളത്തിൽ ലയിച്ച് പ്രോടീനുണ്ടാകുന്നതെങ്ങിനെ എന്നു വ്യക്തമാക്കാനാവുന്നില്ല. ചെളിവെള്ളത്തിൽ നിന്നാണ് ആദ്യത്തെ കോശം രൂപപെട്ടതെന്നു പറയുന്ന ഡാർവിനിസ്റ്റുകൾക്ക് ഇന്നത്തെ അത്യാധുനിക സജ്ജീകരണങ്ങളുള്ള ലാബുകളിൽ ജീവനുള്ള ഒരു കോശം പോലും വികസിപ്പിക്കാനാവുന്നില്ല, എന്നീട്ടല്ലെ ചെളിവള്ളത്തിൽ നിന്ന് താനേ ഉണ്ടാവുക?

ദല്ലാസ് ബയ്ലറ് യൂണിവേഴ്സിറ്റിയിലെ മെഡികൽ സെന്റർ സർജൻ ജോസഫ് കോഹ്ൻ ഈ അടുത്ത് വിവരിച്ച ഡാർനിസം എവല്യൂഷനിലെ ഫലപ്രദമല്ലാത്ത മൂന്ന് ഗൌരവമുള്ള പ്രശ്നങ്ങളെകുറിച്ച് പ്രതിപാദിക്കുകയുണ്ടായി. ഈ മൂന്ന് വിഷയങ്ങളും ടെക്സാസ് എഡ്യൂകേഷൻ ബോർഡിനു മുമ്പാകെ അവതരിപ്പിക്കുകയും ദീർഘമായ ആലോചനക്ക് ശേഷം തീരുമാനിക്കപെടുകയും ചെയ്തത് പാഠപുസ്തകങ്ങളിൽ പരിണാമത്തിന്റെ  നിഷേധാത്മകമായതും വ്യക്തമായതുമായ രണ്ടുഭാഗങ്ങളും പഠിപ്പിക്കണമെന്നാണ്. തീരെ വിവരിക്കാനാവാത്ത ഒന്നാണ് പ്രകൃതിപരമയ പ്രക്രിയയിലൂടെയുള്ള ജീവന്റെ സൃഷ്ടിപ്പ്. പ്രകൃതിപരമല്ലാത്ത വല്ല വിജ്ഞാനവും വല്ല തന്മാത്രയിലും അടങ്ങിയിട്ടുണ്ടോ?  തന്മാത്രകൾ എങ്ങിനെ ആകസ്മികമല്ലാത്ത പ്രകൃതി പ്രക്രിയകൾ വഴി സൃഷ്ടിക്കപെടുക? സത്യത്തിൽ പ്രകൃതിരമായ പ്രക്രിയ ഒരു കണികയെ എത്തിപിടിക്കുന്നു എങ്കിൽ ആ കണികക്കതിന്റെ നിലനില്പിനാവശ്യമായ ഇൻഫർമേഷൻ നഷ്ടപെടുകയും ഓർഗനിസം നശിക്കുകയും ചെയ്യും. എവല്യൂഷന്റെ ജ്വലിക്കുന്ന വക്താവായ റിചാർഡ് ടാവ്കിൻസ് പറഞ്ഞത് “ജീവശാസ്ത്രത്തിലെ ഏറ്റവും വലിയ പരമമായ പരിഹരിക്കപെടാത്ത പ്രശ്നമാണ് ജീവന്റെ ഉറവിടം എന്നത്”

ഒരു സെല്ല് ഉണ്ടാവണമെങ്കിൽ ആ സെല്ലിന്റെ എല്ലാവിധ സ്വഭാവങ്ങളും കോഡ് ചെയ്തുവെച്ച ഡി.എൻ.എ. ഉണ്ടാവണം. ഡി.എൻ.എ യിൽ ആണല്ലൊ സെല്ലിന്റെ സ്വഭാവരീതികൾ കോഡ് ചെയ്തു വെച്ചിരിക്കുന്നത്. അപ്പോൾ ഡി.എൻ.എ എങ്ങിനെ ഉണ്ടായി? അതും ചെളിവള്ളത്തിൽ നിന്നും താനേ അതി സങ്കീർണ്ണമായ കോഡ് രൂപപെടുകയും ആ കോഡുകൾക്കനുസരിച്ച് സെല്ല് ഡെവലപ് ചെയ്തു എന്നുമൊക്കെ പറയുന്നത് വിശ്വസിക്കണമെങ്കിൽ മനുഷ്യൻ ഡാർവിനിസ്റ്റ് ബാ‍ധയേറ്റ മണ്ടനാവണം. 

ലോക സ്രഷ്ടാവ് കോടാനുകോടി ജീവികളെ സൃഷ്ടിക്കുകയും അവക്ക് നിശ്ചിത രൂപവും ജീവിത ക്രമവും തിട്ടപെടുത്തിയ ജനറ്റിക് കോഡുകൾ നൽകുകയും ചെയ്തു. ആ സൃഷ്ടിപ്പിന്റെ, കോഡുകളുള്ള അംശമെടുത്ത് ക്ലോണിങ് നടത്തിയിട്ട് സൃഷ്ടിപ്പിനെ കുറിച്ച് മനുഷ്യർ അഹങ്കരിച്ചു പറയുന്നു!  സൃഷ്ടിപ്പിന്റെ ലോകത്ത് ഒന്നുമല്ലാത്ത ഈ ചെറിയ കാര്യങ്ങളെ കുറിച്ചു ചിന്തിക്കുന്ന മനുഷ്യൻ തന്റെ ചിന്തയുടെ ഉറവിടമായ വിശേഷ ബുദ്ധിയെ കുറിച്ചു ഒന്നും പറയാനാവുന്നില്ല, ആ ബുദ്ധികൊണ്ട് മനുഷ്യന്റെ സൃഷ്ടിപ്പിനെ കുറിച്ചും ഒന്നും പറയാൻ കഴിയില്ല. ക്ലോണിങ് വഴി കോശങ്ങളെ കോപ്പിയടിച്ച് രൂപപെടുത്താം, എന്തിനേറെ, ജീവിയെ തന്നെ സൃഷ്ടിക്കാം. അവിടെ സൃഷ്ടികർത്താവ് പ്രോഗ്രാം ചെയ്തു സൃഷ്ടിച്ചെടുത്തവയിൽ നിന്നും കോപിയടിക്കുകയല്ലാതെ പ്രകൃതിപരമായ ഒരു പുതിയ സൃഷ്ടിപ്പ് സംഭവിക്കുന്നില്ല, കോശങ്ങളിലെ കോഡുകൾക്കനുസരിച്ചുള്ള ജീവി പുറത്തുവരുന്നു എന്നുമാത്രം. വിശേഷ ബുദ്ധിയുള്ള മനുഷ്യനെ ക്ലോൺ ചെയ്യാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. പരീക്ഷണങ്ങൾ പൊളിഞ്ഞിട്ടെയുള്ളൂ.  2004 ൽ സൌത്ത് കൊറിയയിലെ സോൾ നാഷണൽ യൂണിവേഴ്സിറ്റി പ്രസിദ്ധീകരിച്ച് ജേണലിൽ ക്ലോണിങ് ചെയ്തതായി വാദം ഉന്നയിച്ചെങ്കിലും സ്വതന്ത്ര ശാസ്ത കമ്മിറ്റിക്കുമുമ്പിൽ തെളിവുകൾ നിരത്താൻ കഴിഞ്ഞില്ല. സാങ്കേതികമായി മനുഷ്യ ക്ലോണിങ്ങ് വളരെ സങ്കീർണ്ണമായതാണെന്ന് ജീവശാസ്ത്രജ്ഞന്മാർ വ്യക്തമാക്കുന്നു എന്നുമാത്രമല്ല ക്ലോൺ വഴി സൃഷ്ടിച്ചെടുക്കുന്നവയിൽ സാമ്യത ഉണ്ടാവില്ലെന്നും വ്യക്തമാക്കുന്നു. 

പ്രകൃതിപരമായ ബീജസങ്കലനങ്ങൾ വഴി മോണോ സൈഗോട്ടുകളിൽ നിന്നുണ്ടാകുന്ന ഇരട്ടകൾ വരെ വളരെ സാമ്യത തോന്നുമെങ്കിലും ആത്യന്തികമായി രണ്ടു ചിന്തയും ആത്മാവുമുള്ള മനുഷ്യരായിട്ടാണ് വളരുന്നത്. മാത്രമല്ല, വളരെ സാമ്യത മൊത്തം  കാഴ്ച്ചയിൽ മാത്രമാണ്.  മനുഷ്യ സൃഷ്ടിപ്പ് അനന്യമായതാണെന്ന് വിരലുകളിൽ മാത്രമല്ല, മനുഷ്യന്റെ ഐഡന്റിറ്റി വ്യക്തമാക്കുന്ന എല്ലാവിഷയങ്ങളിലും വിഭിന്നമാകുക വഴി സത്യപെടുത്തുന്നു.  വിരലടയാളം കോടികളിൽ സാമ്യത കാണുമെന്ന് പറയുന്നത് നമ്മുടെ പരിമിതമയ അറിവിൽ നിന്നാണെങ്കിലും കൈവിരലടയാളത്തിൽ സാമ്യതയുള്ളവർ രൂപത്തിലും കാഴ്ച്ചയിലും വ്യത്യാസപെട്ട് കിടക്കുന്നു, അനന്യമായ കൃഷ്ണമണിയിൽ വ്യത്യാസപെട്ടുകിടക്കുന്നു, കൈ വിരലുകൾ തമ്മിലുള്ള അടുപ്പത്തിലും കോണിലും വ്യത്യാസപെട്ട് കിടക്കുന്നു. അങ്ങിനെ ലോകത്ത് കഴിഞ്ഞുപോയവരും വരാനിരിക്കുന്നവരുമായ മനുഷ്യർ വ്യത്യസ്ഥരായിട്ടുള്ള സൃഷ്ടിയാകുന്നു എന്നത്  മനുഷ്യർ മറ്റു ജീവികളെ പോലെയല്ല, വ്യക്തമായ ഐഡന്റിറ്റിയുമായി സ്രഷ്ടാവിന്റെ മാർഗനിർദ്ദേശങ്ങൾക്കനുസരിച്ച് ഭൂമിയിൽ ജീവിക്കേണ്ടവരാണെന്നുമുള്ള സത്യം വിളിച്ചു പറയുന്നു. 

മനുഷ്യ സൃഷ്ടിപ്പ് മറ്റു ജീവികളിൽ നിന്നും വ്യത്യസ്തമായി സൃഷ്ടികർത്താവായ ദൈവം വേദപുസ്തകത്തിൽ എടുത്തുപറയുന്നുണ്ട്. മറ്റു ജീവികളെ പോലെയല്ല മനുഷ്യന്റെ സൃഷ്ടിപ്പ്, മൃഗങ്ങൾ ഇത്തരത്തിൽ വിഭിന്നമായ അവസ്ഥ വരുന്നില്ല. കാരണം ഈ ലോകത്ത് അവക്ക് ഒരു ഐഡന്റിഫികേഷന്റെ ആവശ്യമില്ല. ചിന്തിക്കാനും അതിനനുസരിച്ച് പ്രവർത്തിക്കാനുമുള്ള കഴിവും പ്രാപ്തിയുമില്ല. അവയൊക്കെ ജെനറ്റിക്കായി ഏത് കോഡുകളിലാണ് സൃഷ്ടിക്കപെട്ടത്, അതിനനുസരിച്ച് ജീവിക്കുന്നു. മനുഷ്യർ കുരങ്ങിൽ നിന്നുണ്ടായതാണെന്ന ഡാർവിന്റെ വാദങ്ങളല്ലാതെ തെളിവുകളില്ല. ആയിരകണക്കിന് വർഷങ്ങളിലൂടെ പരിണാമ കഥകൾ രചിക്കുന്നവർ മനുഷ്യനു സാമ്യതയുള്ള ജീവിയെ കാണിച്ചു തരണം. അല്ലാതെ പരിണാ‍മം പെട്ടൊന്ന് സംഭവിക്കുന്നതല്ലല്ലൊ,  കുരങ്ങിൽ നിന്നും മനുഷ്യനുണ്ടാകുന്നത് എങ്കിൽ മനുഷ്യനോട് വളരെ ചേർന്ന അവസ്ഥയിലുള്ള കുരങ്ങിനെ കാണേണ്ടിയിരിക്കുന്നു, അതില്ല എന്നല്ല, കുരങ്ങ് എന്നും കുരങ്ങനായും മനുഷ്യൻ എന്നും മനുഷ്യനായും ജീവിക്കുന്നു. ഊഹങ്ങളല്ലാതെ ബുദ്ധിപരമാ‍യി മനുഷ്യ സൃഷ്ടിപ്പിനെ നിർവചിക്കാൻ ലോക സ്രഷ്ടാവിനല്ലാതെ മറ്റാർക്കാണ് കഴിയുക?





***



ഇരുപത് മില്ല്യ വർഷങ്ങൾക്ക് മുമ്പുള്ള ജീവനേ തേടി അറ്റ്ലാന്റിക്കിലെ വോസ്റ്റോക് തടാകത്തിൽ മുപ്പത് വർഷമായി തുടരുന്ന ഡ്രില്ലിങ്ങ് ഇപ്പോൾ 3700 മീറ്ററിലധികം കുഴിച്ചുകഴിഞ്ഞു. വോസ്റ്റോക് തടാകത്തിലുറഞ്ഞ് കിടക്കുന്ന ജീവന്റെ നിഗൂഢത തേടിയാണ് പ്രൊജക്റ്റ് തുടങ്ങിയത്.ഈ തടാകം ഭൂമിശാസ്ത്രപരമായ വലിയ കണ്ടുപിടുത്തങ്ങളുടെ കഥകൾ പറയുന്നുണ്ട്. അവിടെ ഇന്നുപയോഗിക്കുന്ന അത്ഭുതപൂർവ്വമായ ഡ്രില്ലിങ് പ്രവർത്തനങ്ങൾ ഇതുവരെ ഒരു ജിയോളജികൽ പ്രൊജക്റ്റിനും ഉപയോഗപെടുത്തിയിട്ടില്ല. തടാകത്തിന്റെ ഭൂമിശാസ്ത്രപരമായ അവസ്ഥകൾ പരിഗണിച്ചാണ് പ്രൊജക്റ്റിനു തുടക്കമിട്ടത് എങ്കിലും ജീവൻ കണ്ടെത്താനുള്ള പ്രൊജക്റ്റ് പൂർത്തിയാക്കാതെ തുടക്കമിട്ട ആൾ ആറുമാസം മുമ്പ് മരിച്ചുപോയി. 

1970കളിൽ ഡ്രില്ലിങ്   തുടങ്ങുമ്പോൾ ശാസ്ത്രജ്ഞന്മാർക്ക് അറ്റ്ലാന്റികിലെ നിഗൂഢതകളടങ്ങിയ വോസ്റ്റോക് തടകത്തിലെ വലിയ ഐസ് പാളികകളെ കുറിച്ച് അത്ര ധാരണയില്ലായിരുന്നു. സോനറുകളും സാറ്റലൈറ്റ് ഇമാജുകളുടെയും സഹായത്തോടെ പ്രൊജക്റ്റിനു വേണ്ടിയുള്ള പരിശ്രമങ്ങൾ വഴി കാരണം ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകത്തെ കുറിച്ചറിയുകയായിരുന്നു. ഡിസ്റ്റിൽഡ് വെള്ളത്തേക്കാൽ രണ്ട് മടങ്ങ് ക്ലീനായ വെള്ളത്തിന്റെ വലിയ ശേഖരമാണ് ഐസ് പാളികകൾക്കടിയിൽ കണ്ടെത്തിയിരിക്കുന്നത്. ലോകത്തെ കൊടുംശൈത്യമുള്ള ഭാഗമാണത്. ശരാശരി -61°C താപനിലയുള്ള അവിടെയാണ് ലോകത്തിൽ രേഖപെട്ടതിൽ ഏറ്റവും കുറഞ്ഞ -81°C  രേഖപെടുത്തിയത്. 

ജീവനെ തേടിയുള്ള യാത്ര മറ്റുപല കണ്ടെത്തലുകൾക്ക് കാരണമാകുന്നു എങ്കിലും ജീവന്റെ ഉത്ഭവത്തെ കുറിച്ചൊന്നും ലഭിക്കുന്നില്ല.

******



[തീര്‍ച്ചയായും മനുഷ്യനെ കളിമണ്ണിന്‍റെ സത്തില്‍ നിന്ന്‌ നാം സൃഷ്ടിച്ചിരിക്കുന്നു. പിന്നീട്‌ ഒരു ബീജമായിക്കൊണ്ട്‌ അവനെ നാം ഭദ്രമായ ഒരു സ്ഥാനത്ത്‌ വെച്ചു. പിന്നെ ആ ബീജത്തെ നാം ഒരു ഭ്രൂണമായി രൂപപ്പെടുത്തി. അനന്തരം ആ ഭ്രൂണത്തെ നാം ഒരു മാംസപിണ്ഡമായി രൂപപ്പെടുത്തി. തുടര്‍ന്ന്‌ നം ആ മാംസപിണ്ഡത്തെ അസ്ഥികൂടമായി രൂപപ്പെടുത്തി. എന്നിട്ട്‌ നാം അസ്ഥികൂടത്തെ മാംസം കൊണ്ട്‌ പൊതിഞ്ഞു. പിന്നീട്‌ മറ്റൊരു സൃഷ്ടിയായി നാം അവനെ വളര്‍ത്തിയെടുത്തു. അപ്പോള്‍ ഏറ്റവും നല്ല സൃഷ്ടികര്‍ത്താവായ അല്ലാഹു അനുഗ്രഹപൂര്‍ണ്ണനായിരിക്കുന്നു. Qur23:12-14 ]

Jan 23, 2012

മനുഷ്യന്‍ ഹാക്ക് ചെയ്യപ്പെടുമോ?



ഇന്ന് സാധാരണ കംപ്യൂട്ടർ ഉപയോക്താവിന് കംപ്യൂട്ടറിലുള്ള ഇന്‍ഫര്‍മേഷൻ സുരക്ഷിതമായി സൂക്ഷിക്കാന്‍ കഴിയില്ല. പലവിധത്തിലുള്ള ഹാക്കര്‍മാര്‍ ലോകത്തെ അതി ശക്തമായ സെക്യൂരിറ്റികളുള്ള സെര്‍വറുകൾ വരെ ഹാക്ക് ചെയ്യുന്നു. കമ്പ്യൂട്ടറിൽ കയറികൂടുന്ന വൈറസ് വഴി കമ്പ്യൂട്ടർ ഹാക്ക് ചെയ്യപെടുന്നത് പോലെ മനുഷ്യന്റെ തലച്ചോറ് വൈറസ് വഴി ഹാക്ക് ചെയ്യുമെന്ന് ചിന്തിക്കാനാവുമോ? എന്നാല്‍ വരും കാലം നമ്മുടെ തലച്ചോറ് ഹാക്ക് ചെയ്യപെടുന്നതിനെ ഭയപെടേണ്ടിയിരിക്കുന്നു എന്നാണ് ചില വസ്തുതകൾ വിളിച്ചു പറയുന്നത്. ഡി എന്‍ എയിലുള്ള നാനോ സാങ്കേതിക വിദ്യയും ജൈവ തന്മാത്രകളുടെ കണക്കിലുമെല്ലാം മനുഷ്യന്റെ ജ്ഞാനം വളരെ വര്‍ദ്ധിച്ചിരിക്കുന്നു. ആയതിനാല്‍ തന്നെ മനുഷ്യന്റെ തലച്ചോറിനെ സംരക്ഷിക്കുക എന്നതായിരിക്കും 21 നൂറ്റാണ്ടിലെ ഏറ്റവും വലിയ വെല്ലുവിളി.

സ്വാഭാവികമായി ജീവനുള്ള വൈറസുകളും ബാക്ടീരിയകളുമെല്ലാം മനുഷ്യരില്‍ കടന്നുകൂടി രോഗം മാത്രമല്ല ഉണ്ടാക്കുന്നത്, അത് ശരീര പെരുമാറ്റരീതിയെ മാറ്റുകയും ആതിഥേയനെ നിയന്ത്രിക്കുകയും ചെയ്യുന്നു.  കൃത്രിമമായി നിര്‍മ്മിച്ചെടുത്ത വൈറസുകളുടെ പ്രവര്‍ത്തനത്തിന്റെ പരിണിതഫലമായി ഉണ്ടാവുന്നത് പനിയേക്കാളും തലവേദനയെക്കാളും ഗൌരവമുള്ളതായിരിക്കും. വൈറസുകളും ബാക്ടീരിയകളും  തന്ത്രപരമായ പ്രവര്‍ത്തനങ്ങള്‍ വഴി മനുഷ്യ ശരീരത്തിനുള്ളില്‍ കൌശലത്തോടെ സ്വാധീനിക്കുകയും ബയോ പ്രോഗ്രാം ചെയ്തു തലച്ചോറിലെ സന്ദേശം സവിശേഷമായ ഭാഗങ്ങളിലെത്തിക്കുകയും ചെയ്യും. അതുവഴി ബയോ പ്രോഗ്രാമുകള്‍ കൊണ്ട് ബാധക്ക് വിധേയമായ വ്യക്തിയുടെ പെരുമാറ്റത്തെ നിയന്ത്രിക്കാനും കഴിയുമെന്നാണ് ബയോടെക് ഗവേഷകര്‍ കരുതുന്നത്. ഇന്ന് സിന്തറ്റിക് ബയോളജി ഇന്റസ്ട്രികളുടെ തുടക്കം പല രാഷ്ട്രങ്ങളിലും കാണാന്‍ കഴിയും. അവിടെയെക്കെ നടക്കുന്നത് ഡി.എന്‍.എയുടെ മൌലികമായ പ്രവര്‍ത്തികളെ കുറിച്ചുള്ള ഗവേഷണങ്ങളാണ്. ഡീകോഡിങും, ഇന്‍സേര്‍ഷനും (ഇടചേര്‍ക്കൽ) എക്‌സിഷനും (മുറിച്ചുമാറ്റൽ) മെല്ലാം ഡി എന്‍ എ കളിൽ പരീക്ഷിക്കുന്നു.  ചില വിജയകരമായ ശ്രമങ്ങൾ ക്ലോണിങിൽ നടന്നിട്ടുണ്ട്. അതു വഴി ആധുനിക ശാസ്ത്രം ഈ വിഷയത്തില്‍ വളരെ മുന്നോട്ട് പോകുമെന്നു തന്നെ വേണം കരുതാന്‍.


1980കളിലെ കമ്പ്യൂട്ടർ ടെക്‌നോളജിയുടെ അവസ്ഥയാണ് ഇന്നത്തെ ബയോ പ്രോഗ്രാമിങ്ങിന്. മുപ്പത് വര്‍ഷം മുമ്പ് ഇന്നത്തെ പോലുള്ള സൂപർ കമ്പ്യൂട്ടറുകളെ കുറിച്ച് ചിന്തിക്കാന്‍ പോലുമാവാത്ത അവസ്ഥയിലായിരുന്നു. ഇന്ന് അന്നത്തേക്കാളും സാങ്കേതികമായി മനുഷ്യന്‍ പുരോഗമിച്ചു, അതുകൊണ്ട് തന്നെ മുപ്പത് വര്‍ഷത്തെ കാലയളവ് വേണ്ടിവരില്ല ബയോടെക്കിന്റെ കളികൾ കാണാന്‍. മനുഷ്യ ശരീരത്തിലെ കോശങ്ങള്‍ ലിവിങ് കമ്പ്യൂട്ടറിനെ പോലെയാണെങ്കില്‍ അതിന്റെ പ്രോഗ്രാമിങ് കോഡ് ഡി എന്‍ എ, അവയെ നിയന്ത്രിക്കുന്നു. സിന്തറ്റിക് ബയോളജിയിൽ നാസ റിസേര്‍ച്ച് കാമ്പസിലെ സിംഗുലാരിറ്റി യൂണിവേഴ്‌സിറ്റിയിലെ ആന്‍ട്രൂ ഹെസെല്‍ പറയുന്നത് ബയോടെക് കമ്പ്യൂട്ടർ ടെക്‌നോളജിയേക്കാൾ വേഗത്തില്‍ വളരുമെന്നാണ്. ചില അനുമാനങ്ങളിൽ നിന്നാണിതൊക്കെ പറയുന്നതെങ്കിലും അതിനുള്ള പരിശ്രമങ്ങള്‍ക്കായി അനേകം എഞ്ചിനീയര്‍മാര്‍ പണിയെടുക്കുന്നുണ്ട്. ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത് മൌലികമായ നിര്‍ദ്ദേശങ്ങളും കോഡുകള്‍ക്കുമാണ്. അവ വികസിപ്പിച്ചെടുക്കുക എന്ന അതി സങ്കീര്‍ണ്ണമായ  ഭാഗം കഴിഞ്ഞാൽ മാത്രമേ ആവറേജ് കോഡര്‍ക്ക് ഡെവലപ് ചെയ്യാന്‍ കഴിയൂ. ഇനി ബേസിക് കോഡിങ് വികസിപ്പിച്ചെടുത്താൽ തന്നെ കമ്പ്യൂട്ടര്‍ ഫീല്‍ഡിൽ ഓപണ്‍ സോര്‍സ് കോഡ് നല്‍കുന്നത് പോലെ ബയോടെകിൽ ലോക സുരക്ഷ കണക്കിലെടുത്തും ബയോടെറൊറിസം കണക്കിലെടുത്തും ആരും ബേസിക് സോര്‍സ് കോഡ് നല്‍കില്ല. അതിനാല്‍ കമ്പ്യൂട്ടര്‍ ടെക് വളര്‍ന്നു വ്യാപിച്ചത് പോലെ ബയോടെക് വ്യാപിക്കണമെന്നില്ല. എന്നാൽ സാമ്രാജ്യത്വ ശക്തികൾ ലോകത്തെ തങ്ങളുടെ അധീനത്തിലാക്കാന്‍ ഈ മേഖല വിപുലമായി ഉപയോഗപെടുത്തുമെന്നതില്‍ സംശയമില്ല.

**കഴിഞ്ഞ പോസ്റ്റുകളുടെ തുടർച്ചയായി എഴുതിയതാണിത്.

Jan 18, 2012

കോർപറേറ്റുകളുടെ നിയന്ത്രണത്തിലാവുന്ന മനുഷ്യർ



മനുഷ്യർക്ക് വ്യത്യസ്ത അഭിരുചികളുണ്ടാകും. അഭിരുചികൾ അധികവും അനുഭവബോധ്യത്തിൽ വികസിച്ചു വരുന്നതാണ്. എനർജ്ജി കൂടുതലുള്ളവ മധുരം നൽകുന്നുവെങ്കിൽ കയ്പ് നൽകുന്നത് വിഷമാണെന്ന സൂചനയാണ്. മണവും രുചിയും ബന്ധപെട്ടു കിടക്കുന്നതിനാൽ ഭക്ഷണത്തിന്റെ ഗന്ധം നമ്മെ അതിലേക്കടുപ്പിക്കുകയും രുചിച്ചറിഞ്ഞു അനുഭവത്തിലൂടെ മനസ്സിലാക്കുകയും ചെയ്യുന്നുനമ്മുടെ ഇഷ്ടാനിഷ്ടങ്ങൾ കാഴ്ച്ചയിലും രുചിയിലും വാസനയിലും തുടങ്ങി സെൻസുമായി ബന്ധപെട്ടതാണ്. ഭക്ഷണത്തിന്റെ വാസനയും സുഗന്ധദ്രവ്യങ്ങളുടെ വാസനയും വ്യത്യസ്ത രീതിയിലാണ് സെൻസ് കൈകാര്യം ചെയ്യുന്നത്

പരിമളം ഉചിതമായ രീതിയിൽ ഉപയോഗപെടുത്തി വിപണന താല്പര്യങ്ങളെ മുതലെടുക്കുന്നവരാണ് ഇന്ന് കൂടുതലും. പരിമളത്തിന്റെ മാറ്റനുസരിച്ച് ഉല്പന്നത്തിന്റെ ക്വോളിറ്റി വരെ നിശ്ചയിക്കപെടുന്നു. മണമില്ലാത്ത മണ്ണെണ്ണയിൽ വെളിച്ചെണ്ണയുടെ പരിമളം ചേർക്കുന്നതോടെ പാരച്യൂട്ട് ഒരിജിനൽ വെളിച്ചെണ്ണയാകുന്നു. ഉറക്കവസ്ത്രങ്ങളിൽ ഫ്ലോറൽ സെന്റുകളുള്ളത് വാങ്ങാൻ ഉപഭോക്താക്കാൾ കൂടുതലാണെന്ന് മാർക്കറ്റ് സ്റ്റഡികളിൽ കാണാം. വിപണന വസ്തുവുമായി ബന്ധപെട്ട സുഗന്ധങ്ങൾ ആശ്രയിക്കുന്ന സാഹചര്യം കൂടുതലാണെന്ന് മാത്രമല്ല അവ ഒറിജിനൽ പ്രൊഡക്റ്റായി പരിചയപെടുത്തുകയും ഉപഭോക്താവിൽ വാണിജ്യമുദ്രയിൽ ആനന്ദവും ദൃഢവിശ്വാസവും സ്ഥാപിക്കപെടുന്നു. ഡിഷ് വാഷിങ്ങുകളിൽ നാരങ്ങയുടെ സുഗന്ധമുള്ളവക്ക് മാർക്കറ്റ് കൂടുതലാണ്, നാരങ്ങയുടെ സുഗന്ധം വൃത്തിയുമായി സാദൃശ്യപെടുത്തുന്നുഅങ്ങിനെ പലതരത്തിലുള്ള വാസനകളെ വ്യത്യസ്ത തലങ്ങളിൽ നമ്മുടെ സെൻസ് കൈകാര്യം ചെയ്യുന്നു.

കുഞ്ഞുങ്ങൾക്ക് ഏവരും ഇഷ്ടപെടുന്ന പ്രത്യേക ഗന്ധമാണെങ്കിൽ പ്രായപൂർത്തിയായ പുരുഷനും സ്ത്രീക്കും ശാരീരികവും മാനസ്സികവുമായി തമ്മിലടുപ്പിക്കുന്ന ഗന്ധമാണുള്ളത്പുരുഷന്റെ മണം സ്ത്രീ തിരിച്ചറിയുന്നത് വൈകാരികമായ നിലക്കാണ്. അതുകൊണ്ട് തന്നെ വൈവാഹിക ജീവിതത്തിൽ ന്ധങ്ങൾക്ക് വളരെ പ്രസക്തിയുണ്ട്വൈവാഹിക ജീവിതം തുടങ്ങുമ്പോൾ മാനസ്സികമായി അടുക്കുന്നതിലും എല്ലാം പങ്കുവെക്കുന്നതിലും ന്ധങ്ങൾക്കുള്ള പങ്ക് വലുതാണ്. മനുഷ്യരിലും ജീവികളിലും ഫെറൊമോൺ (ഇണകളെ സ്വധീനിക്കാൻ ഉത്സർജ്ജിക്കുന്നത്) കാണാൻ കഴിയും

ഒരിക്കൽ അലക്സാണ്ടർ ചക്രവർത്തി യുദ്ധത്തിന് പുറപെടുമ്പോൾ ഭാര്യ ആവശ്യപെട്ടത് യുദ്ധം അവസാനിച്ചാൽ കുളിക്കാതെ മടങ്ങിവരണമെന്നാണ്. മരണപെട്ട ഭർത്താവിന്റെ ഉപയോഗിച്ച വസ്ത്രങ്ങൾ സൂക്ഷിക്കുന്ന സ്ത്രീകളുണ്ട്, പ്രവാസികളുടെ ഭാര്യമാരിലും ഇത്തരത്തിലുള്ളവരെ കാണാൻ കഴിയും.ഭർത്താവിന്റെ, പുരുഷന്മാരുടെ ശരീരത്തിൽ നിന്നുമുണ്ടാകുന്ന പ്രത്യേക വാസനയാണ് വസ്ത്രങ്ങളോട് വൈകാരികമായ ബന്ധം സൃഷ്ടിക്കുന്നത്. ഓവുലേഷൻ പിരീഡിൽ സ്ത്രീകളിലുണ്ടാകുന്ന ഗന്ധം പുരുഷനെ കൂടുതൽ ആകർഷിക്കുമെന്ന് പഠന റിപോർട്ടുകളിൽ കാണുന്നു. ഇഷ്ട അനിഷ്ടങ്ങളിൽ പ്രധാന ഘടകമാണ് ഗന്ധംവൈവാഹിക ജീവിതത്തിൽ സന്തോഷത്തോടെ പരസ്പരം ഇഷ്ടപെട്ടും എല്ലാം  ഷെയർ ചെയ്തും മുന്നോട്ട് പോകുന്നവർ പിന്നീട് മാനസികമായി അകലുകയും വേർപിരിയുന്നതും ഇന്ന് കൂടി വരുന്നു. അതിന്റെ തോത് വികസിത രാഷ്ട്രങ്ങളിൽ വളരെ കൂടുതലുമാണ്അമേരിക്കയിൽ വർഷത്തിൽ 2.25 മില്ല്യൻ വിവാഹങ്ങൾ നടക്കുന്നതിൽ 1 മില്ല്യൻ വേർപിരിഞ്ഞുപോകുന്നു. വൈവാഹിക ജീവിതത്തിലേക്ക് കടക്കുന്നതോടെ ഗർഭധാരണം തടയാൻ വേണ്ടി ഉപയോഗിക്കുന്ന മെഡിസിൻ സ്ത്രീകളുടെ ഹോർമോണുകളിൽ മാറ്റമുണ്ടാക്കുകയും സ്ത്രീക്ക് പുരുഷനോടുള്ള അഭിനിവേശം ഇല്ലാതാക്കുകയും ചെയ്യുന്നു എന്നതാണ്മനുഷ്യരി ഒളിഞ്ഞുകിടക്കുന്ന പരിമളത്തിന് ഹേതുവായ എം.എച്.സി ജീൻ (Major Histocompatibility Complex) ബന്ധങ്ങളിൽ നല്ലൊരൂ പങ്കുവഹിക്കുന്നുണ്ട്.

മനുഷ്യരിൽ വ്യത്യസ്തമായ എം.എച്.സി ജീനുകളാണുള്ളത്. അതിൽ സാദൃശ്യം കുറവാണ്. ദമ്പതികൾ വ്യത്യസ്ത എം.എച്.സി ജീനുകളുള്ളവരെയാണ് ഇഷ്ടപെടുന്നത്. അവരിൽ നിന്നും ജനിക്കുന്ന കുഞ്ഞുങ്ങൾ പലവിധ എം.എച്.സി രൂപങ്ങളാണുണ്ടാവുക.

Royal Society പബ്ലിഷ് ചെയത് പഠനങ്ങളിൽ തെളിയുന്നത്, ഗർഭധാരണ ഗുളികകൾ ഉപയോഗിക്കുന്ന സ്ത്രീകളുടെ ഹോർമോണിൽ വരുന്ന വ്യത്യാസം കാരണം എം.എച്.സി ജീനുകൾ പുരുഷന്മാരുടെ എം.എച്.സി ജീനുകളുമായി സാമ്യതയിലേക്ക് വരുന്നു. മനശാത്ര പഠനങ്ങളിൽ കാണാൻ കഴിയുന്നത് സ്ത്രീ പുരുഷനിൽ എം.എച്.സി ജീനിൽ സാമ്യതയുണ്ടെങ്കിൽ വൈവാഹിക ബന്ധങ്ങൾ വിജയകരമാകില്ല.

പറഞ്ഞുവരുന്നത് നമ്മുടെ ഇഷടാനിഷ്ടങ്ങളുമെല്ലാം നിയന്ത്രിക്കുന്നതിൽ ഹോർമോണുകൾക്കും എൻസൈമുകൾക്കും പങ്കുണ്ട്. ഗർഭധാരണ സമയങ്ങളിൽ ഹോർമോണുകളിലുള്ള വ്യത്യാസങ്ങൾ കൊണ്ടാണ് പല തരത്തിലുള്ള അനിഷ്ടങ്ങളുണ്ടാവുന്നത്. രോഗികളിലും ഇതുപോലുള്ളവ സംഭവിക്കുന്നത്  വൈറസ് ബാധവഴി ഹോർമോണുകളിൽ വ്യത്യാസമുണ്ടാകുന്നത് കൊണ്ടാണ്.

അതു കൊണ്ട് തന്നെ ബ്രാൻഡുകളിൽ ചേർക്കപെടുന്ന കൃത്രി പരിമളങ്ങൾക്കപ്പുറം ബ്രാൻഡുകളിൽ ആസക്തിയുണ്ടാക്കാൻ വരും കാലങ്ങളിൽ നമ്മുടെ ഇഷ്ട അനിഷ്ടങ്ങളെ കീഴ്പെടുത്തുന്ന രീതിയിൽ ശരീരത്തിലെ ഹോർമോണുകളെ കൈകാര്യം ചെയ്യുന്ന വൈറസുകളെ സാമ്രാജ്യത്ത കോർപറേറ്റ് കമ്പനികൾ വഴി സൃഷ്ടിക്കപെട്ടേക്കാം, അതു വഴി അവരുടെ ഉല്പന്നങ്ങളിൽ മനുഷ്യർ അത്യാസക്തരായി തീരുകയും അവരുടെ ഉല്പന്നങ്ങൾക്ക് മാർകറ്റ് സൃഷ്ടിക്കപെടുകയും ചെയ്യാം.



[കഴിഞ്ഞ പോസ്റ്റിൽ വൈറസിനെ കുറിച്ചെഴുതിയ ലേഖനത്തിന്റെ തുടർച്ചയായി എഴുതിയതാണിത്.]


Related Posts Plugin for WordPress, Blogger...