Dec 25, 2011

സൈകോളജിക് ടോർച്ചറിങ്


വൈ ദിസ് കൊലവെറി കൊലവെറി....  ഇന്റര്‍നെറ്റിലൂടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഹിറ്റ് സൃഷ്ടിച്ച ഒരു തമിഴ് ഇംഗ്ലീഷ് കലര്‍ന്ന ഗാനമാണിത്.  സംഗീതം സാഗരമാണ്, ലഹരിയാണ് എന്നിങ്ങനെ പലവിധ കാഴ്ച്ചപാടുകള്‍ ലോകത്തുണ്ട്. മനുഷ്യരില്‍ സംഗീതത്തിന് വളരെ പെട്ടെന്ന് സ്വാധീനം ചെലുത്താന്‍ കഴിയുന്നു. ആയതിനാല്‍ തന്നെ മുല്ലപെരിയാര്‍ ഡാം വിഷയത്തില്‍ മനുഷ്യജീവന് പുല്ല് വില കല്പിക്കാത്ത തമിഴ് മുഖ്യമന്ത്രി ജയലളിതക്ക് വേണ്ടി ഒരു റോക് മ്യൂസിക് തയ്യാറാക്കണം. മലയാളിയുടെ ആകെയുള്ള 'ആയുധ'മായ സന്തോഷ് പണ്ഢിറ്റിനെ ഉപയോഗിച്ച് ഒന്നൊന്നര റോക് തയ്യാറാക്കിയാല്‍ സംഗതി അതിഭീകരമാവുകയും ഉദ്ദേശിച്ച രീതിയില്‍ പദ്ധതി വിജയിക്കുകയും ചെയ്യും. അതെ, കാര്യം സാധിക്കാന്‍ ജയലളിതാമ്മക്കൊരു ചെറിയ പീഡ, അത്ര തന്നെ.

മനുഷ്യന് കേള്‍ക്കാന്‍ കഴിയുന്ന ഫ്രീക്വന്‍സി (തരംഗങ്ങള്‍) ആവറേജ് 20Hz മുതല്‍ 20KHz വരെയാണ്. മനുഷ്യ ശബ്ദത്തിന്റെ തരംഗങ്ങള്‍ കൂടിയത് സ്ത്രീകളുടേതും കുറഞ്ഞത് കനത്ത ശബ്ദത്തിനുടമകളായ പുരുഷന്‍മാരുടേതുമാണ്. ഒരിക്കല്‍ സുഹൃത്തിന്റെ മകളുടെ പാട്ട് റെകോര്‍ഡ് ചെയ്തു ഡിജിറ്റല്‍ പ്രക്രിയ വഴി തരംഗ ദൈര്‍ഘ്യം കുറക്കുകയും ചെയ്തപ്പോള്‍ ശരിക്കും സുഹൃത്തിന്റെ ശബ്ദമായി ലഭിച്ചു. കുടുംബത്തിലെ അംഗങ്ങളില്‍ സംസാര രീതിയും സ്വരസംക്രമവുമെല്ലാം സാമ്യമായിരിക്കുമെങ്കിലും കുട്ടികളുടെയും സ്ത്രീകളുടേയും പുരുഷന്‍മാരുടേയും തരംഗങ്ങളിലുള്ള വ്യത്യാസത്തിനനുസരിച്ച് വ്യത്യസ്ത സ്വരഭേദം പുറത്ത് വരുന്നു. ആയതിനാല്‍ തന്നെ തരംഗങ്ങളുടെ സ്വരസംക്രമം വഴി കുടുംബങ്ങളുടെ സ്വരഭേതത്തില്‍ സാമ്യത കാണുന്നു. 

തരംഗങ്ങള്‍ കൂടിയാലും കുറഞ്ഞാലും സ്വരത്തില്‍ മാറ്റമുണ്ടാകുന്നു. പഠിക്കുന്ന കാലത്ത് കൊതുകുകളെ അകറ്റുന്ന ഇലക്ട്രോണിക് സര്‍ക്യൂട്ട് ഡിസൈന്‍ ചെയ്തിരുന്നു. മനുഷ്യന് കേള്‍ക്കാന്‍ കഴിയുന്ന ഉയര്‍ന്ന തരംഗങ്ങള്‍ക്ക് തൊട്ട് മുകളിലുള്ള ശ്രേണിയാണ് കൊതുകുകളെ അകറ്റി നിര്‍ത്താന്‍ ഉപയോഗിക്കുന്നത്. തല്‍ഫലമായി നമുക്ക് ശബ്ദം കേള്‍ക്കില്ലെങ്കിലും കൊതുകുകള്‍ക്ക് അലോസരമുണ്ടാക്കുന്ന ശബ്ദമായതിനാല്‍ കൊതുകുകള്‍ മാറിനില്‍ക്കുമെന്ന് ചില പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് കൊതുകിനെ അകറ്റുന്ന സര്‍ക്യൂട്ടുണ്ടാക്കിയത്.  നമുക്ക് കേള്‍ക്കാന്‍ കഴിയാത്ത എത്രയോ തരംഗങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. ചെവികളുടെ സൃഷ്ടിപ്പില്‍, കേള്‍വിക്ക് ഒരു നിശ്ചിത റേഞ്ച് കൊടുത്തില്ലെങ്കില്‍ മനുഷ്യര്‍ക്ക് ജീവിക്കുക എത്ര പ്രയാസകരമായിരിക്കും! 

നമ്മുടെ കേള്‍വിയുടെ പരിധിയില്‍ തരംഗങ്ങള്‍ മാത്രമല്ല, ശബ്ദത്തിന്റെ തീവ്രതയും പരിധികളുണ്ട്.  40dB വരെ നേര്‍ത്ത ശബ്ദമാണ്. സാധാരണ കേള്‍ക്കുന്ന ശബ്ദത്തിന്റെ തോത് 60dBക്കടുത്തും വ്യവസായ ശാലകളില്‍ നിന്നും വരുന്ന ശബ്ദം 80dB യും ജാക്ക് ഹാമ്മര്‍ തുടങ്ങിയവയുടേത് 110dB യുമാണ്. 120dB അസ്വസ്ഥതയുണ്ടാക്കുന്നതാണെങ്കില്‍ 140dB കര്‍ണപടങ്ങളിലെ നാഡികളെ തകര്‍ക്കുന്നതാണ്.

ഒരാളെ പിടിച്ചുകൊണ്ട് വന്ന് കൈയും കാലും ബന്ധിച്ച് ചെയറില്‍ കെട്ടിയിട്ട ശേഷം ചെവികളില്‍ ഹെഡ് ഫോണും ബന്ധിച്ച് അതിനു മുകളില്‍ തലമുഴുവന്‍ മറക്കുന്ന വോയ്‌സ് ഷീല്‍ഡ് മാസ്‌കും ധരിപ്പിച്ചു സാധാരണ മനുഷ്യര്‍ക്ക് കേള്‍ക്കാനാവുന്ന 60dBക്ക് പകരം വ്യവസായ ശാലകളിലെ 80dB കൊടുത്താല്‍ എത്ര സെക്കന്റുകള്‍ നമുക്ക് ഇരിക്കാനാവും? എന്നാല്‍ ഗോണ്ടനാമോയിലെ തടവറയില്‍ മനുഷ്യരെ പീഡിപ്പിക്കാന്‍ കൊടുത്തത് 100dB വരെയുള്ള ശബ്ദമായിരുന്നു, അതു തന്നെ അലോസരമാകുന്ന 'മോണൊടോണിക്’ സ്വരങ്ങളും, റോക്, റാപ് സംഗീതങ്ങളും.. മിനിട്ടുകളല്ല, ഒന്നും രണ്ടും മണിക്കൂറുകളല്ല, 18 മുതല്‍ 24 മണിക്കൂറുവരെ തുടര്‍ച്ചയായി! ഒരിക്കലും മനുഷ്യര്‍ക്ക് ചിന്തിക്കാനാവാത്ത ശിക്ഷ.  തണുപ്പുള്ള വെള്ളത്തില്‍ തലമുക്കിയും അടിച്ചും ഇടിച്ചും ഉരുട്ടിയും ചുടുവെള്ളമൊഴിച്ചും പലവിധത്തിലുള്ള ടോര്‍ച്ചറിങ്ങുകളുണ്ട്, എന്നാല്‍ മ്യൂസിക് ടോര്‍ച്ചറിങ് (പീഡനം) അതി ഭീകരമാണ്. വളരെ കുറച്ചു മണിക്കൂറ് മാത്രം ഉറങ്ങാന്‍ അനുവദിച്ച ശേഷം വീണ്ടും മ്യൂസിക് നല്‍കി കൈകള്‍ ബന്ധിച്ച് തൂക്കിയിടും.

അമേരിക്കയിലെ ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊജക്ട് ഡയരക്ടര്‍, തോമസ് കീനന്‍ പറയുന്നത്, ഗൊണ്ടനാമോയില്‍ മാത്രമല്ല പല ഹിഡന്‍ സൈറ്റുകളിലും അഫ്ഗാനിലും ഇത്തരം ടോര്‍ച്ചറിങ് നടത്തിയിട്ടുണ്ടെന്നാണ്. പ്രമുഖ മ്യൂസിക് രചയിതാവായ ക്രിസ്റ്റഫര്‍ സെര്‍ഫ് ഈ വിഷയം കൂടുതല്‍ അറിയാന്‍ ഗോണ്ടനാമോയില്‍ സേവനം ചെയ്ത ക്രിസ് ആരെന്റ് എന്ന ചിക്കാഗോക്കാരനെ കണ്ടു, 19മത്തെ വയസ്സില്‍ ഗോണ്ടനാമോയില്‍ സൈനിക സേവനത്തിന് പോയ ക്രിസ്റ്റഫര്‍ മ്യൂസിക് ടോര്‍ച്ചറിങ് നടത്തുന്നതില്‍ മനംനൊന്ത് ജോലി ഉപേക്ഷിച്ചു പോരുകയും ആര്‍മിയുടെ കാടത്തത്തിനെ പൊതുസമൂഹത്തിന് മുമ്പില്‍ വെച്ച് വിമര്‍ശിക്കുകയും ചെയ്തു. ബുദ്ധിയെ തകിടം മറിക്കുന്ന സൈകോളജികല്‍ ടെക്‌നിക് വളരെ ക്രൂരമായതിനാലാണ് ജോലി വലിച്ചെറിഞ്ഞ് ലോകത്തോട് അവിടെ നടക്കുന്ന ക്രൂരതകളെക്കുറിച്ച് വിളിച്ചുപറയാന്‍ തുടങ്ങിയത്. ജയില്‍ സെല്ലുകള്‍ക്ക് പുറത്ത് അദ്ദേഹം കണ്ടത് ഐസ്‌ബേര്‍ഗിന്റെ പുറംഭാഗം മാത്രമാണ്, അതിനേക്കാള്‍ എത്രയോ ഭീകരമാണ് അകത്തളങ്ങളിൽ.

മ്യൂസിക് ടോര്‍ച്ചറിങ് നൂറ് കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചില രാജ്യങ്ങള്‍ നടപ്പിലാക്കിയതാണ്. നോര്‍ത്ത് കൊറിയന്‍സും ചൈനീസുമാണ് സൈകോളജികല്‍ 'ആയുധമായി' മ്യൂസിക്കിനെ ആദ്യമായി ഉപയോഗപ്പെടുത്തിയത്, സൗത്ത് കൊറിയക്കെതിരെ നടന്ന 1915ലെ കൊറിയന്‍ യുദ്ധത്തില്‍ പിടികൂടിയ 7000 ത്തോളം അമേരിക്കക്കാരെയാണ്. അന്നത്തെ സംഭവത്തിലെ മനശ്ശാസ്ത്രവശം പിന്നീട് പഠനവിധേയമാക്കി അതില്‍ നിന്നും പ്രചോദനമുള്‍കൊണ്ട് സി ഐ എ മ്യൂസിക് ടോര്‍ച്ചറിങ് നടപ്പിലാക്കുന്നത്.  ശാസ്ത്രജ്ഞരെ ഉപയോഗിച്ച് മനുഷ്യര്‍ക്ക് മരുന്നു നല്‍കിയ ശേഷം വ്യത്യസ്ത തീവ്രതയിലുള്ള ശബ്ദം നല്‍കുകയും അതുവഴി വിഭ്രാന്തിവരുന്ന ഒരു ചാര്‍ട്ടുണ്ടാക്കുകയും ചെയ്തു.  അതുപ്രകാരം 80റആ മ്യൂസിക്ക് 18 മണിക്കൂറില്‍ കൂടുതലായാലും 90dB  8 മണിക്കൂറും  94dB 4മണിക്കൂറും 100dB  2മണിക്കൂറും കൂടിയാല്‍ മാനസിക പ്രശ്‌നങ്ങളുണ്ടാകുമെന്നാണ്.

അതിനെ അടിസ്ഥാനത്തിലാണ് സി ഐ എ ചോദ്യം ചെയ്യല്‍ പദ്ധതി ‘വൈറ്റ് നോയിസ്’ കൊണ്ടും തീവ്രമായ ശബ്ദം കൊണ്ടും രൂപപ്പെടുത്തി ടോര്‍ച്ചറിങ്ങ് മാന്വലുണ്ടാക്കി SERE (Survival, Evasion, Resistance and Escape) ട്രൈനിംഗിന്റെ ഭാഗമാക്കിയത്. തടവുപുള്ളികളെ മാനസിക നില തെറ്റിക്കുക വഴി പ്രലോഭനീയതയിലും നിസ്സഹായാവസ്ഥയിലുമാകുമെന്ന് അമേരിക്കന്‍ ആര്‍മി സൈകോളജികല്‍ ഓപറേഷന്‍ എക്‌സ്‌പേര്‍ട്ട് ഹെര്‍ബ് ഫ്രൈഡ്മന്‍ പറയുന്നു. ചോദ്യം ചെയ്യലിനു മുമ്പായി സി ഐ എ തുടര്‍ച്ചയായി 72 മണിക്കൂര്‍ വരെ ലൗഡ് മ്യൂസിക് ഉപയോഗിച്ചുകൊണ്ട് ഉറങ്ങാനാവാതെ ശാരീരികവും മാനസികവുമായും തളര്‍ത്തുകയും അനിയന്ത്രിതമായ ഭയം തടവുകാരില്‍ രൂപപെടുത്തുകയും ചെയ്യും. 

ക്രിസ്റ്റഫര്‍ സെര്‍ഫ് മ്യൂസികിന്റെ ഇരുണ്ട ഭാഗത്തെക്കുറിച്ച് പഠിച്ചു പറഞ്ഞത് ഏതൊരാളും ഒരു പാട്ട് ഉച്ചത്തില്‍ തുടര്‍ച്ചയായി കേട്ടുകൊണ്ടിരുന്നാല്‍ അത് ഉന്‍മാദമുണ്ടാക്കുമെന്നാണ്. മുന്‍ യു എസ് ആര്‍മിയുടെ അന്വേഷണ ഉദ്ദ്യോഗസ്ഥനായ (ഇന്ററോഗേറ്റര്‍) മൈക്‌രിറ്റ്‌സ് പറയുന്നത് എല്ലാ തരത്തിലുള്ള ഒറ്റപെടുത്തലും ഗോണ്ടനാമോയില്‍ നടപ്പിലാക്കിയിട്ടുണ്ടെന്നാണ്. ഗ്ലൗസ് ധരിപ്പിക്കുക വഴി സ്പര്‍ശനത്തില്‍ നിന്നും ഹെഡ്കവര്‍ വഴി പ്രകാശത്തില്‍ നിന്നും കൈയും കാലും ബന്ധിപ്പിക്കപ്പെടുക വഴി ചലനങ്ങളില്‍ നിന്നും വൈറ്റ് മ്യൂസിക് വഴി ശബ്ദത്തില്‍ നിന്നും ഓരോ തടവുപുള്ളികളേയും ഒറ്റപ്പെടുത്തുന്നു എന്നു മാത്രമല്ല, ലൗഡ് മ്യൂസിക് വഴി ഉറക്കം നഷ്ടപ്പെടുത്തുകയും വ്യക്തിയെ തളര്‍ത്തുകയും ചെയ്യുന്നു. ഒരു തടവുകാരന് മറ്റൊരു തടവുകാരനുമായി യാതൊരു ബന്ധവുമില്ലാത്ത രീതിയില്‍ ഏറ്റവും ഇടുങ്ങിയ സെല്ലില്‍ താമസിപ്പിച്ചാല്‍ പോലും ഇത്ര ഒറ്റപെടലുണ്ടാകില്ല. ചുമരുകളോടും എന്തിനേറെ സ്വന്തം അവയവങ്ങളെ സ്പര്‍ശിക്കാനും അവയോട് സംവദിക്കാനും, സ്വന്തം ശബ്ദത്തിന്റെ പ്രതിധ്വനികള്‍ കേള്‍ക്കാനും, ഇരുണ്ട സെല്ലുകളിലെ മങ്ങിയ പ്രകാശത്തില്‍ സ്വന്തം ശരീരം കാണാനുമുള്ള സ്വാതന്ത്ര്യത്തെയാണ് ഇത്തരം ടോര്‍ച്ചറിങ്ങ് വഴി തടയുന്നത്. സ്വന്തം ശരീരത്തില്‍ നിന്ന് പോലും തടവുകാരെ ഒറ്റപ്പെടുത്തുകയാണുതുവഴി നടക്കുന്നത്. 

പുറം ലോകത്ത് തടവുകാരെ ഒന്നിച്ച് കാണുന്നവര്‍ക്ക് അത്ര ഭീകരമായി തോന്നുകയില്ല എങ്കിലും കാഴ്ച്ചയും കേള്‍വിയും ഇല്ലാതാക്കുകവഴി തടവുകാര്‍ക്ക് ഭീകരമായ ഒറ്റപ്പെടലാണുണ്ടാവുക. പരസ്പരം സംസാരിക്കാന്‍ ഒരാളെ ലഭിച്ചാല്‍ അതുവഴി മനക്ലേശത്തിന് കുറവ് ലഭിക്കും. എന്നാല്‍ ശബ്ദവും വെളിച്ചതും എന്തിനേറെ സ്വന്തം ശരീരത്തിലുള്ള സ്പര്‍ശനം പോലും തടയുകവഴി വല്ലാത്ത മാനസികാവസ്ഥ സൃഷ്ടിക്കപ്പെടുന്നു. അടഞ്ഞ ഇടുങ്ങിയ മുറികളും തെളിഞ്ഞ വിശാലമായ പുറം ലോകവും തമ്മില്‍ യാതൊരു വ്യത്യാസവും അവര്‍ക്ക് തോന്നുകയില്ല.  ഒരേ സെല്ലില്‍ തന്നെ കുറേ പേരുണ്ടായാലും ഭീകരമായ ഒറ്റപ്പെടലനുഭവിക്കും. അതാണ് ഇത്തരം പീഡനങ്ങള്‍ വഴി ലക്ഷ്യം വെക്കുന്നത്.

തലച്ചോറിലേക്ക് വരുന്ന ചില സ്വരങ്ങള്‍ സങ്കല്‍പലോകത്തേക്ക് കൊണ്ടുപോവുകയും അത് മനസ്സില്‍ വ്യത്യസ്ത വികാരങ്ങള്‍ സൃഷ്ടിക്കുമെന്നും മ്യൂസികോളജിസ്റ്റ്, ന്യൂറോ സയന്റിസ്റ്റുകള്‍, സൈകോളജിസ്റ്റുകള്‍ തുടങ്ങിയവര്‍ ചേര്‍ന്നു  മോണ്ട്രിയോ യുണിവേഴ്‌സിറ്റിയിലെ സൗണ്ട് ലാബില്‍ വെച്ചു നടത്തിയ പഠനത്തില്‍ തെളിയിക്കുന്നു, എന്തിനേറെ ഹൃദയമിടിപ്പിലും രക്ത സമ്മര്‍ദ്ദത്തിലും വ്യത്യാസങ്ങളുണ്ടാക്കുന്നു. കൂടുതല്‍ പഠിക്കുകയാണെങ്കില്‍ ശബ്ദങ്ങള്‍ക്ക് കുറേ ഇരുണ്ട ഭാഗങ്ങളുണ്ടെന്ന് കണ്ടെത്താനാവും. ചില  ശബ്ദവീചികളെ തലച്ചോറിലെ ചില മോശമായ വികാരങ്ങളുണ്ടാക്കുന്ന കേന്ദ്രങ്ങളിലേക്ക് നാഡി വ്യവസ്ഥ മാറ്റുക വഴി മോശമായ വികാരങ്ങളും ദൃശ്യങ്ങളും രൂപപ്പെടുമെന്നാണ് മോണ്ട്രിയോയിലെ മ്യൂസിക് പ്രൊഫസര്‍ നെതലി ഗോസലിന്‍ വ്യക്തമാക്കുന്നത്. മ്യൂസിക്കുകള്‍ മനുഷ്യരില്‍ വ്യത്യസ്ത രീതിയിലാണ് പ്രവര്‍ത്തിക്കുക.  
മ്യൂസിക് ടോര്‍ച്ചറിങിനെതിരെ zerodb.org യുടെ മൗനപ്രതിഷേധം അറിയേണ്ടതാണ്.

കേള്‍വി മനസ്സിലേക്ക് നേരെ നിക്ഷേപിക്കപ്പെടുന്ന എനര്‍ജിയാണ്. കേള്‍ക്കുന്ന ശബ്ദവീചികള്‍ മനസ്സിനെ വളരെ സ്വാധീനിക്കുന്നു. ആത്മീയ വചനങ്ങള്‍ നല്ല വികാരങ്ങളുണ്ടാക്കുന്ന തലച്ചോറിന്റെ ഭാഗത്തെ ഉദ്ദീപിപ്പിക്കുന്നു. ഇരുട്ടില്‍ കുറേ തുടര്‍ച്ചയായി പ്രസംഗങ്ങളോ  മ്യൂസിക്കുകളോ കേള്‍ക്കുകയാണെങ്കില്‍ അത് മോശമായ വികാരങ്ങങ്ങളെ ഉദ്ദീപിപ്പിക്കുന്നതിലേക്കെത്താന്‍ സാധ്യതയുണ്ട്. കാരണം വെളിച്ചമില്ലാതാകുന്നതോടെ മനസ്സിന്റെ പ്രൊസസിങ് കേള്‍വിയിലേക്ക് മാത്രമായി കേന്ദ്രീകരിക്കുന്നു, അതിനാല്‍ തന്നെ പകല്‍ സമയത്ത് കേള്‍ക്കുന്നതിനേക്കാള്‍ രാത്രിയിലുള്ള കേള്‍വി വളരെ വ്യത്യാസപ്പെട്ടുകിടക്കുന്നു. താന്‍ കേള്‍ക്കുന്ന ശബ്ദവിചികളെ തലച്ചോറ് പ്രൊസസ് ചെയ്ത് അതിനനുസരിച്ച വിഷ്വല്‍ തീം മനസ്സില്‍ രൂപപ്പെടുന്നു. അങ്ങിനെയുണ്ടാകുന്ന വികാരങ്ങള്‍ക്കുള്ളില്‍ മനസ്സ് സഞ്ചരിച്ച് അതിരുകള്‍ കണ്ടെത്താനാവാതെ മാനസിക പ്രശ്‌നങ്ങളുണ്ടാവുകയും ചെയ്യുന്നു. കിടക്കുമ്പോള്‍ പ്രകാശം അണക്കുക വഴി ശബ്ദങ്ങളില്‍ മാത്രം തലച്ചോറിന്റെ പ്രവര്‍ത്തനം കേന്ദ്രീകരിക്കുന്നതിനാലും കേള്‍ക്കുന്ന വിഷയം മനസ്സിനെ ബാധിക്കുന്ന തരത്തിലുള്ളതായതിനാലും മോശം വികാരങ്ങള്‍ പെട്ടെന്ന് തന്നെ സൃഷ്ടിക്കപ്പെടുന്നു. 

ശബ്ദം ഇരുട്ടില്‍ കേള്‍ക്കുമ്പോഴും വെളിച്ചത്തില്‍ കേള്‍ക്കുമ്പോഴും ശബ്ദവീചികള്‍ നമ്മുടെ തലച്ചോറിനെ വ്യത്യസ്ഥ രീതിയില്‍ കൈകാര്യം ചെയ്യുന്നു. രണ്ട് കര്‍ണപടങ്ങളിലൂടെ ലഭിക്കുന്ന ശബ്ദത്തിന്റെ എനര്‍ജി തോത് അനുസരിച്ചാണ് മനസ്സ് കാഴ്ചയെ രൂപപ്പെടുത്തുന്നത്. നമുക്ക് ചുറ്റുമായി ഒരാള്‍ നടന്നുകൊണ്ടിരിക്കുന്നു എന്നിരിക്കട്ടെ, നമ്മുടെ മുമ്പിലൂടെ നടന്നുപോകുന്നതേ നമ്മള്‍ കാണുന്നുള്ളൂ എങ്കിലും റൗണ്ട് ചെയ്യുന്നത് നമ്മുടെ ബ്രൈന്‍ വിഷ്വലൈസ് ചെയ്ത് കൊണ്ടിരിക്കുന്നത് ചെവികളില്‍ കൂടി ലഭിക്കുന്ന സൗണ്ട് എനര്‍ജിയുടെ തോതനുസരിച്ചാണ്. ഒരിക്കല്‍ പ്രതിച്ഛായവും ശബ്ദവും മനസ്സിലേക്ക് പതിച്ചാല്‍ പിന്നീട് അതേ ശബ്ദം കേള്‍ക്കുന്നതോടെ അതിനനുസരിച്ചുള്ള പ്രതിച്ഛായ തലച്ചോറ് ഓര്‍മകളില്‍ നിന്നും പുറത്തെടുത്ത് ശബ്ദത്തിനനുസരിച്ച് വിശ്വലൈസ് ചെയ്യുന്നു. സ്റ്റീരിയോ ഇഫക്ടില്‍ രണ്ട് ഭാഗങ്ങളില്‍ നിന്നുമുള്ള എനര്‍ജി തോത് മാറ്റുന്നതിനനുസരിച്ച് ശബ്ദത്തിന്റെ ഉറവിടം, ദൂരം എന്നിവ വളരെ കൃത്യമായി തലച്ചോറിനകത്ത് പ്രൊസസ് ചെയ്യുന്നു. കാഴ്ച്ചയില്‍ മാത്രമല്ല, കേള്‍വിയിലും മിഥ്യാബോധം ഉണ്ട്, ‘ഡോള്‍ബി സിസ്റ്റത്തിലൂടെ ത്രീഡികളില്‍ മോഷന്‍ പിച്ചറുകളില്‍ നമുക്കത് അനുഭവിച്ചറിയാന്‍ കഴിയും. മനുഷ്യമനസ്സുമായി നേര്‍ക്ക് നേരെ സംവദിക്കുന്ന രണ്ട് എനര്‍ജി ശബ്ദവും കാഴ്ച്ചയുമാണ്. ഒരു സമയത്ത് ഒരു വിഷ്വലിനെ മാത്രമെ ബ്രൈനിന് പ്രൊസസിന് സാധ്യമാകൂ, എന്നാല്‍ വ്യത്യസ്ത കേള്‍വികളെ ഒരേ സമയം പ്രൊസസ് ചെയ്യാന്‍ ബ്രൈനിന് കഴിയുന്നു. കേള്‍വിയാണ് മനസ്സുമായി കൂടുതല്‍ സംവദിക്കുന്നത്, ആയതിനാല്‍ മ്യൂസിക് ടോര്‍ച്ചറിങ് മനസ്സിനെ ഭീകരമായി ബാധിക്കുന്നു.


Dec 9, 2011

We bomb, we destroy and then we get the contracts to rebuild afterward

ഗൾഫ് നാടുകളിൽ ജോലി ചെയ്യുന്നവർക്ക് പല രാജ്യങ്ങളിലുമുള്ള വ്യക്തികളുമായി ഇടപെടാനും അടുത്തറിയാനും സാധിക്കാറുണ്ട്. രാഷ്ട്രീയമായ വിരുദ്ധ കാഴ്ച്ചപാടുകളുള്ളവർ പോലും അവയെല്ലാം മാറ്റി വെക്കുന്ന രംഗമാണ് ജോലി. ജോലി നോക്കുന്ന നാടിന്റെ ഭൂമി ശാസ്ത്രം കുറച്ചെങ്കിലും മനസ്സിലാക്കിയവർ നല്ല കമ്പനികളിൽ ജോലി ലഭിക്കാൻ ശ്രമിക്കുമ്പോൾ ഏറ്റവും കൂടുതൽ പ്രയോറിറ്റി നൽകുന്നത് അമേരിക്കൻ കമ്പനികൾക്കാണ് എന്നതാണ് സത്യം. പക്കാ ഇടതു പക്ഷകാരനായാലും സാമ്രാജ്യത്വ വിരുദ്ധ ഇസ്ലാമിസ്റ്റ് ആയാലും അക്കാര്യത്തിൽ വ്യത്യാസമില്ല. ഇനി കുത്തക കമ്പനികളല്ല എങ്കിലും മേനേജർ അമേരിക്കനായാൽ മതി. ശമ്പളത്തിന്റെ കാര്യത്തിലും ആനുകൂല്യങ്ങൾ നൽകുന്നതിലും അർഹമായവരെ പരിഗണിക്കുന്നു എന്നു മാത്രമല്ല തലവേദനയില്ലാതെ ജോലി ചെയ്യാമെന്നതും എടുത്ത് പറയേണ്ടതാണ്. എല്ലാ രാജ്യത്തും പല തരത്തിലുള്ള ആളുകളുണ്ട് എന്നാൽ ആവറേജ് എടുത്തുപറയുകയാണെങ്കിൽ അമേരിക്കൻസ് വ്യക്തിപരമായി വളരെ ഡീസന്റാണ് ഞങ്ങളുടെ ഒരു കുടുംബ സുഹൃത്ത് എപ്പോഴും അദ്ദേഹത്തിന്റെ അമേരിക്കൻ സുഹൃത്തിനോട് പറയും, നിങ്ങൾ വ്യക്തികൾ വളരെ ഡീസന്റാണ്, നിങ്ങളെ ലോകം മോശമാക്കി കാണുന്നത് നിങ്ങളുടെ നാടിന്റെ പോളിറ്റികൽ സ്റ്റാൻഡാണ് എന്ന് മോശം സ്വഭാവത്തിൽ അറബുകളിൽ ഏറ്റവും കടുപ്പം കൂടിയത് പലസ്തീനികളാണെങ്കിൽ പാശ്ചാത്യരിൽ ഏറ്റവും കടുപ്പം കൂടിയത് ബ്രിട്ടീഷുകാരാണ് എന്നതാണ് ഇടപാടുകളിൽ നിന്നും മനസ്സിലാകുന്നത്. പലസ്തീനികളെ വളർന്നു വന്ന ചുറ്റുപാടുകളാണ് മോശമാക്കിയതെങ്കിൽ ബ്രിട്ടീഷുകാരെ മോശമാക്കിയത് സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ പഴയകാല ഗർവാണ്. പഴയ ഈഗോകളുമായി ജീവിക്കുന്ന ഒരുപാട് ബ്രിട്ടീഷുകാർ ഇന്നുമുണ്ടെന്നാണ് സത്യം.

ദി റെസിടന്റ് ഷോ ഹോസ്റ്റ് എന്ന ടീവി ഷോയിൽ അമേരിക്കയിലെ തകർന്നു വീണ ട്വിൻ ടവറിന്റെ ഗ്രൌണ്ട് സീറോയിൽ മോസ്ക് പണിയുന്ന വിഷയത്തിലാണ് ചർച്ച. അതിൽ പ്രതിഫലിച്ചത് സാധാരണക്കാരുടെ വീക്ഷണമായിരുന്നു. ആരും ഗ്രൌണ്ട് സീറോയിൽ ഇസ്ലാമിക് സെന്ററും മോസ്കും പണിയുന്നതിനെ എതിർക്കുന്നില്ല എന്നു മാത്രമല്ല, സ്വഗതം ചെയ്യുന്നു. ഇന്ററാക്ടീവ് സെന്ററ് പരസ്പരം അറിയാനും അകൽച്ച ഒഴിവാക്കാനും സഹായകമാകും എന്നു വരെ അഭിപ്രായപെട്ടു. ഗ്രൌണ്ട് സീറോയിൽ മോസ്ക് പണിയുന്നതിനെതിരെ തീവ്ര ജൂത ലോബികൾ ഇഷ്യു ഉണ്ടാക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ അത് സാധാരണ പൌരന്മാരുടെ അഭിപ്രായമല്ല എന്ന് അല്യോന ടാക് ഷോ തളിയിച്ചു എന്നു മാത്രമല്ല, ഗ്രൌണ്ട് സീറോയിൽ ഒരു പ്രശ്നവുമില്ലാതെ ഇസ്ലാമിക് സെന്ററും പള്ളിയും പമ്പ്ലികിന് തുറന്നുകൊടുത്തു എന്നതും അമേരിക്കകാരുടെ വിശാല വീക്ഷണമാണ്.

ജന മനസ്സുകളെ തമ്മിലകറ്റുന്നത് മതങ്ങളല്ല, മതങ്ങളെ ഉപയോഗപെടുത്തുന്ന രാഷ്ട്രീയമാണ്. അറബ് രാഷ്ട്രങ്ങളിലെ റെവല്യൂഷനെ ഉയർത്തികാണിച്ച് ജനാധിപത്യവും സ്വതന്ത്ര്യവും സംസാരിക്കുന്നവർ തങ്ങൾക്ക് വേണ്ടപെട്ട രാഷ്ട്രങ്ങളെ കുറിച്ച് ഒന്നും പറയില്ല. ഈജിപ്തിനെ കുറിച്ച് മൌനത്തിലായവർ ലിബിയയെ കുറിച്ച് വാതോരാതെ വിളിച്ച് പറയുന്നു. ലിബിയയിൽ ഇടപെട്ടത് പോലെ യമനിലും സിറിയയിലും നേർക്കു നേരെ ഇടപെടാതെ ഒഴിഞ്ഞുമാറുന്നു. കാരണം ലിബിയയിൽ അവർക്ക് വേണ്ട ഓയിലുണ്ട്. അതുമുഖേനയുള്ള ബിസിനസ്സ് ലക്ഷ്യങ്ങളുണ്ട്. അല്ലാതെ അവർ ലോകത്തിലെ പ്രശ്ന പരിഹാരങ്ങൾക്ക് വേണ്ടി നടക്കുകയല്ല. അതെങ്ങിനെ, സ്വന്തം ജനങ്ങളുടെ പ്രശ്നങ്ങളെ തിരിഞ്ഞു നോക്കത്തവർ മറ്റു രാഷ്ട്രങ്ങളിലെ ജനങ്ങൾക്ക് ഇറങ്ങി തിരിക്കും? അമേരിക്കയിൽ സമ്പത്തിക പ്രതിസന്ധി വന്നതിന് ശേഷം ജനങ്ങളുടെ സ്ഥിതി മോശമായെങ്കിലും അമേരിക്കൻ കോൺഗ്രസ്സ് മെമ്പേർസിന്റെ സാമ്പത്തിക നില കൂടുതൽ മെച്ചപെടുകയാണുണ്ടായത്. കഴിഞ്ഞ ക്രൈസിസിനു ശേഷം 2 ബില്ല്യൻ ഡോളറാണ് അധികമായി അവർ നേടിയത്. രണ്ട് വർഷത്തെ കണക്ക് നോക്കുകയാണെങ്കിൽ 25% സാമ്പത്തികമായി ഉയർന്നിരിക്കുന്നു ഭരണകൂടും സാമ്പത്തികമായി അഭിവൃദ്ധിയിലെത്തുന്നതിനാൽ ജനങ്ങളുടെ പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല. ജനങ്ങൾക്ക് തൊഴിൽ ഇല്ലെങ്കിലും വീടില്ലാതെ തണുത്തുറഞ്ഞ് ജീവിച്ചാലും പ്രശ്നമാകുന്നില്ല,എന്തിനേറെ വാൾ സ്ട്രീറ്റിലെ സമരക്കാരെ പോലും മാന്യമായ രീതിയിൽ കൈകാര്യം ചെയ്യുകയോ അവരോട് അഭിസംബോധ നടത്തുകയോ ചെയ്യുന്നില്ല. ഭരിക്കുന്നവർക്ക് വേണ്ടത് സ്വന്തം കമ്പനികൾക്ക് സാമ്പത്തികമായി നേട്ടമുണ്ടാക്കുക, അതിന് ജനാധിപത്യവും സ്വതന്ത്ര്യവും അധിനിവേവും പറഞ്ഞ് രാഷ്ട്രീയമായി കളിക്കുക. ഇറാഖിൽ നിന്നും മിലിട്ടറിയെ പിൻ വലിക്കുമെന്ന് പ്രഖ്യാപിച്ച് ഒബാമ അവരെ അമേരിക്കയിലേക്ക് തിരിച്ചുകൊണ്ട് പോകില്ല. രാഷ്ട്ര സുരക്ഷ പറഞ്ഞു പേർഷ്യൻ ഗൾഫിൽ എവിടെ എങ്കിലും വിന്യസിക്കുകയും അതിനുള്ള ചിലവ് അതാത് രാഷ്ട്രങ്ങളിൽ നിന്ന് കണ്ടെത്തുകയും ചെയ്യും. ലക്ഷകണക്കിന് അമേരിക്കൻ മിലിട്ടറി കൂടി നാട്ടിലേക്ക് തിരിച്ചാൽ തൊഴിൽ ഇഷ്യു അതി ഭീകരമായിമാറുമെന്നതിനാൽ ഭരണകൂടത്തിനതാവശ്യവുമാണ് അതിനാൽ തന്നെ ഇറാനും അതുപോലുള്ള പുതിയ രാഷ്ട്രീയ ഇഷ്യൂകളും ഭരണ കൂടം സൃഷ്ടിച്ചുകൊണ്ടിരിക്കും. ഒരു വെടിക്ക് രണ്ടും മൂന്നും പക്ഷികളാണ്, പട്ടാളത്തെ പോറ്റുകയും ആയുധ കച്ചവടം പൊടിപൊടിക്കുകയും രാഷ്ട്രീയ മേൽകോയ്മ സൃഷ്ടിക്കുകയും ചെയ്യാം.

ഈ അടുത്ത കാലത്ത് നടന്ന യുദ്ധങ്ങൾ പരിശോധിക്കുന്ന ഏതൊരാളും സമ്മതിക്കുന്ന കാര്യമാണ് യുദ്ധ മുന്നണിയിലെത്തുന്ന പാശ്ചാത്യ രാഷ്ട്രങ്ങളുടെ ആയുധ കച്ചവടം. സദ്ദാമിനെതിരെ ഗൾഫ് വാർ തുടങ്ങിയപ്പോൾ അറ്റ്ലാന്റിക് സമുദ്രത്തിൽ താഴ്ത്തിയിട്ടിരുന്ന പഴയ ആയുധങ്ങളാണ്  ഇറാഖീ മരുഭൂമിയിലേക്കിറക്കി കാശാക്കിയത്. ലോകത്ത് പ്രശ്നങ്ങളില്ലാത്ത അവസ്ഥ പാശ്ചാത്യ കുത്തക മുതലാളിമാർക്ക് ഓർക്കാൻ പോലുമാകാത്ത കാര്യമാണ്. അത് കൊണ്ട് തന്നെയാണ് ലോക പോലീസിനെ ഉപയോഗപെടുത്തികൊണ്ട് ലോക സമാധാനത്തിനവർ കച്ചകെട്ടിയിറങ്ങുന്നത്. ലോക പോലീസിന് ഏതു ഭരണാധികാരി വന്നാലും അവരുടെ കടിഞ്ഞാൺ ഇക്കൂട്ടരുടെ കൈകളിലാണ്. മുതലാളിത്ത വിധേയത്വം എല്ലാ പ്രസിഡന്റുമാരിലും കാണുന്നത് അതുകൊണ്ടാണ്. യുദ്ധ കൊതിയനായി അറിയപെട്ട ജൂനിയർ ബുഷിനേക്കാൾ കൂടുതൽ ഡിഫൻസ് ബഡ്ജറ്റ് നീക്കിവെക്കുക വഴി ഒബാമ കാണിച്ചതും ആ വിധേയത്വമാണ്. 2010ൽ അമേരിക്ക നീക്കി വെച്ചത് ലോകത്തെ അതി ശക്തന്മാരായ മറ്റു പത്തു രാഷ്ട്രങ്ങൾ ഡിഫൻസിന് നീക്കിവെച്ചതിന്റെ രണ്ടിരട്ടിയാണ്. രാജ്യത്തിന്റെ സമ്പത്ത് കുത്തകകളുടെ കീശയിലേക്കെത്തിക്കാനുള്ള എളുപ്പമാർഗ്ഗമാണ് ഡിഫൻസ് ബഡ്ജറ്റ് കൂട്ടുക വഴി ഭരണകൂടം ചെയ്യുന്നത്. ഈ കുത്തകകളിൽ പ്രധാനപെട്ടവർ ജൂത ലോബികളുമായത് കൊണ്ടാണ് അമേരിക്ക ഇസ്രായേലിനെ എന്നും താലോലിച്ച് നടക്കുന്നതും. ലോകത്തിന്റെ എല്ലാ മേഖലയിലേക്കും ആയുധം അയക്കുന്ന അമേരിക്കയിലേക്ക് ഇസ്രായേലിൽ നിന്നും ആയുധങ്ങൾ ഇറക്കിയും ജോതലോബികൾക്ക് വേണ്ടി പണിയെടുക്കുന്നു. അക്രമികളായ രാഷ്ട്രങ്ങളെ സഹായിക്കുന്നവരാണ് ലോകത്ത് നീതി നടപ്പിലാക്കാൻ ഇറങ്ങിത്തിരിക്കുന്നത്.

നാറ്റോ ലിബിയയിൽ ബോംബിടുക വഴി വൻ സാമ്പത്തിക നേട്ടമാണ് പാശ്ചാത്യർ ലക്ഷ്യമിട്ടത്. ബ്രിട്ടീഷ് ഡിഫൻസ് സെക്രട്ടറി പറഞ്ഞത്, ലിബിയ ഓയിൽ റിച്ച് രാജ്യമാണെന്നും നല്ല അനുകൂലസന്ദർഭം അവിടെ പ്രതീക്ഷിക്കുന്നു എന്നും ബ്രിട്ടീഷ് കുത്തക കമ്പനികളോട് ലിബിയയിൽ പങ്കാളിത്തമുറപ്പിക്കാൻ ആവശ്യപെടുകയും ചെയ്തു. ഗദ്ദാഫിയെ ഇറക്കാൻ 500 മില്ല്യൻ ഡോളറിന്റെ ചിലവാണ് ബ്രിട്ടൻ കാണിക്കുന്നത്. പഴയ നശിച്ചുകൊണ്ടിരിക്കുന്ന ആയുധങ്ങളെ ലിബിയൻ മണ്ണിലേക്ക് വലിച്ചെറിഞ്ഞു കാശിന്റെ കണക്ക് പറയുക വഴി ലിബിയയിൽ നടപ്പിലാക്കാനുദ്ദേശിക്കുന്ന പതിറ്റാണ്ടുകളുടെ പ്രൊജക്ടും അതിൽ നിന്നുള്ള ലാഭവും കണക്ക് കൂട്ടിയാണ്. അതാണ് അദ്ദേഹം തുടർന്ന് പറഞ്ഞത്, “We bomb, we destroy, and then we get the contracts to rebuild afterwards,”“For us [Britain], it’s always been about those commercial interests ever since BP and Shell went back into Libya after the sanctions were lifted 10 years or so ago. For us, it’s got this commercial edge to the entire thing.”

അതെലിബിയൻ ജനത ഇന്ന് ആവശ്യപെട്ട സ്വതന്ത്ര്യം അതവർക്ക് ലഭിക്കും, പക്ഷെ ഗദ്ദാഫി കൊണ്ടുപോയതിനേക്കാൾ പാശ്ചാത്യർ ലിബിയയിൽ നിന്നും കൊണ്ട് പോകും. മാത്രമല്ല, പാശ്ചാത്യ കമ്പനികൾ ലിബിയൻ മണ്ണിൽ ഉയരും. എല്ലാം നഷ്ടപെട്ട് ജലവും വൈദ്യുതിയും വരെ കോർപറേറ്റുകൾ നിയന്ത്രിക്കുന്ന അവസ്ഥയിലേക്കെത്തി സ്വന്തം നാട്ടിൽ കോർപറേറ്റുകളുയർത്തിയ ഓഫീസുകളിൽ ലിബിയൻ ദീനാറുകൾക്കടിമ പണിയെടുക്കേണ്ട അവസ്ഥയിലെത്താതിരിക്കാൻ ശ്രദ്ധിച്ചാൽ ലിബിയൻ ജനതക്ക് നന്ന്.

Nov 12, 2011

എവിൽ റെഡ്സ് ബാക്ക് !!




2009 നവംബറിൽ മോസ്കോയിലെ രണ്ടാമത്തെ പ്രശസ്തമായ മെഡ്വേടേവ് എയർപോർട്ടിൽ ഭീകരാക്രമണം നടക്കുകയും കുറേ പേർ മരിക്കുകയും ചെയ്യുന്നത് ചിത്രീകരിക്കുകയും ചെയ്ത കാൾ ഓഫ് ഡ്യൂട്ടി മോഡേൺ വാർ ഫെയർ-2 എന്ന ഗേമിലെ രംഗം യൂട്യൂബിൽ അപ്ലോഡ് ചെയ്തത് മാസങ്ങൾക്കുള്ളിൽ തന്നെ ലക്ഷകണക്കിനാളുകൾ കാണുകയും ചെയ്തു. എന്നാൽ രണ്ട് മാസങ്ങൾക്ക് ശേഷം പിന്നീട് ലോകം കാണുന്നത് മെഡ്വേടേവ് എയർ പോർട്ടിൽ ഭീകരാക്രമണം സംഭവിക്കുന്നതാണ്.

ചില ഡിജിറ്റൽ ഗേമുകൾ ഡിസൈൻ ചെയ്യുന്നത് അതിൽ പ്രതിപാദിക്കുന്ന വിഷയത്തെ അനലൈസ് ചെയ്ത് രൂപപെടുത്തിയാണ്. ഉദാഹരണത്തിന് ഇ.. യുടെ ഫിഫ തുടങ്ങിയ ഗൈമുകൾ ശ്രദ്ധിച്ചാൽ കുറേ എഞ്ചിനീയർമാരും അനലിസ്റ്റുകളും അതിനു വേണ്ടി പരിശ്രമിച്ചിട്ടുണ്ടെന്ന് മനസ്സിലാവുന്നതാണ്. അതുപോലെ ലോകത്ത് നടക്കുന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ ചലനങ്ങളെ അനലൈസ് ചെയ്താണ് പുതിയ വാർ ഗൈമായ കാൾ ഓഫ് ഡ്യൂട്ടി മോഡേൺ വാർഫെയർ -3 വേർഷനായഎവിൽ റെഡ്സ് ബാക്ക്ഡിസൈൻ ചെയ്തിരിക്കുന്നതെങ്കിൽ പാശ്ചാത്യ ലോകത്ത് എവിൽ റെഡ്സ്തിരിച്ചുവരവിനെ ചിലരെങ്കിലും തീക്കിനാവ് കാണുന്നുണ്ട് എന്നുവേണം കരുതാൻ. വാൾ സ്ട്രീറ്റുകളിലെ പ്രതിധ്വനികളിൽ ആശങ്കപെടുന്നതാകുമോ ഇത്തരമൊരൂ തീം അവതരിപ്പിക്കാൻ അമേരിക്കൻ കുത്തക കമ്പനിക്ക് പ്രചോദനമായത് എന്ന് തോന്നിപോകുന്നു.


ചില അറബ് രാഷ്ട്രങ്ങളിലെ അലയടികളിൽ പ്രചോദനം നേടിയവർ അമേരിക്കൻ കുത്തക കമ്പനികൾക്കെതിരെ രംഗത്തിറങ്ങിയിട്ട് ദിവസങ്ങൾ ഏറെയായി. വെറും ഒരു ശതമാനം വരുന്ന കുത്തകൾക്ക് വേണ്ടി ലോകത്ത്ജനാധിപത്യംസ്ഥാപിക്കാൻ ഇറങ്ങുന്ന ലോകപോലീസ് സ്വന്തം ജനതക്കെതിരിൽ മൂന്നാം മുറ പ്രയോഗിച്ചുകൊണ്ടിരിക്കുന്നു. 99 ശതമാനത്തിന് വേണ്ടി രംഗത്തിറങ്ങിയവർ മാറ്റം ആവശ്യപെടുന്നത് ഒരു ശതമാനം വരുന്ന, ലോകത്തെ, ലോകപോലീസിനെ നിയന്ത്രിക്കുന്ന കുത്തകകൾക്കെതിരെയാണ്. മാറ്റം ആവശ്യപെടുന്നവർ മാറ്റങ്ങൾക്ക് വേണ്ടി ക്യാപിറ്റലിസത്തിനെതിരെ പകരം വെക്കാൻ മറ്റൊരൂ ആശയം രൂപ പെടുത്തിയിട്ടില്ല. ബദലായി കൊണ്ടുവരാൻ  പല രാഷ്ട്രങ്ങളിലും തകർന്നടിഞ്ഞ സോഷ്യലിസമെന്ന ഒരു പ്രത്യയശാസ്ത്രത്തെ പകരം പറയാൻ ആ ജനതക്കാവുന്നുമില്ല. പിന്നെ  അവതരിപ്പിക്കാനുള്ളത് ലോകത്ത് ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന ഇസ്ലാമിക് ഫൈനാൻസിങ്ങാണ്. എന്നാൽ ജനങ്ങളുടെ ഇടയിൽ അത് ചർച്ചയാകുന്നതിനിടവരുത്താതെ തകർന്നടിഞ്ഞ പ്രത്യായശാസ്ത്രത്തെ ജനങ്ങൾക്കിടയിലേക്കിട്ട്ഡെവിൾസ് റെഡിനെഎതിർക്കുന്ന മാനസികാവസ്ഥ സൃഷ്ടിച്ചെടുക്കുക വഴി ക്യാപിറ്റാലിസത്തിന്റെ മാറ്റ് കൂട്ടാനാണ് കാൾ ഓഫ് ഡ്യൂട്ടിതുടങ്ങിയ സാധ്യമായ മേഖലയിലൂടെ കുത്തക ലോകം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. വെറുമൊരൂ ഡിജിറ്റൽ ഗൈം എന്നതിനപ്പുറം മില്ല്യൻ കണക്കിനാളുകൾ അടിമപെട്ട് കളിക്കുന്ന ഇത്തരം ഗൈമുകളെ ചെറുതായെങ്കിലും ആശയപരിവർത്തനങ്ങൾക്കുള്ള ഉപാധിയാക്കുന്നത് ആരും ശ്രദ്ധിക്കപെടുന്നില്ല എന്നതാണ് വസ്തുത.

മാറ്റങ്ങൾക്ക് വേണ്ടി മുറവിളി കൂട്ടുന്ന പാശ്ചാത്യ ലോകത്തിന് വേണ്ടത് സ്വതന്ത്ര്യമല്ല, ജീവിക്കാനുള്ള മാർഗമാണ്, പാർപ്പിടം ജോലി തുടങ്ങിയവയാണ്. എന്നാൽ അതിന് വൈരുദ്ധ്യമായി അറബ് ലോകത്ത്, പ്രത്യേകിച്ച് ലിബിയയിൽ കേട്ടത് നേരെ വിപരീതവും! ലിബിയയിൽ ഏറ്റവും ദുഷ്കരമായ സംഗതി ശുദ്ധ ജലത്തിന്റെ അഭാവമായിരുന്നു. അത് ഗദ്ദാഫി ലോകോത്തര വാട്ടർ പ്ലാന്റ് സ്ഥാപിച്ചതിലൂടെ നേടികൊടുത്തു, തീർത്തും സൌജന്യമായ ഭൌതിക വിദ്യാഭ്യാസം, ഇലക്ട്രിസിറ്റി തുടങ്ങിയവയെല്ലാം ജനതക്കൊരുക്കികൊടുത്തിട്ടും ആ ജനത ഗദ്ദാഫിയെ വൃത്തികെട്ടരീതിയിൽ വലിച്ചെറിഞ്ഞു. ജീവിത സൌകര്യങ്ങൾ ലഭിച്ചത് കൊണ്ടായില്ല. ഉയർന്നുവരാൻ, ഉന്നതിയിലെത്താൻ അവകാശവും സ്വതന്ത്ര്യവും നൽകണം, അതല്ലെങ്കിൽ മാറ്റങ്ങൾക്ക് വേണ്ടി ലോകത്ത് മുറവിളികളുയർന്നുകൊണ്ടിരിക്കും. അതിനെ വിപ്ലവമെന്നൊ ഭീകര പ്രവർത്തനമെന്നൊ വിഭാഗീയതയെന്നൊ ചിത്രീകരിച്ചുകൊണ്ട് അടിച്ചമർത്താനാവില്ല.




Aug 31, 2011

കുടുംബ, അയല്പക്ക ബന്ധങ്ങളിൽ തഖ്‌ബീർ ധ്വനികൾ മുഴങ്ങട്ടെ...


അല്ലാഹു അക്‌ബറല്ലാ‍ഹു അക്‌ബറ്....
ലാഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്‌ബർ...
അല്ലാഹു അക്ബറ് വലില്ലാഹിൽഹംദ്...


മാസപിറവികളുടെ തർക്കങ്ങൾ തുടങ്ങുന്നതിന് മുമ്പ്, പെരുന്നാൾ മഹല്ല് ഖാളി ഉറപ്പിച്ചു കഴിഞ്ഞാൽ പിന്നെ അഹ്ലാദത്തിന്റെ സമയമാണ്...പെൺകുട്ടികൾ മൈലാഞ്ചിയിലേക്ക് തിരിയുമ്പോൾ ആൺകുട്ടികൾ തക്‌ബീർ ജാഥകളുമായി ഇടവഴിയിലൂടെ അയല്പക്ക വീട് വീടാന്തരം കയറിയിറങ്ങി അല്ലാഹു അക്‌ബറല്ലാ‍ഹു അക്‌ബറ്...എന്ന തക്‌ബീറുകളുമായി നടക്കാൻ കുഞ്ഞിപന്തങ്ങളും കരുതിയിരിക്കും, ചില കുട്ടികൾ തങ്ങളുടെ ഉന്തുവണ്ടിയിൽ പന്തം പിടിപ്പിച്ച് ഗമയിൽ ഒപ്പം ചേരും. കേടുവന്ന ഹവായി ചെരിപ്പ് കൊണ്ട് ചക്രങ്ങളുണ്ടാക്കി മട്ടലിൽ തീർക്കുന്ന അലംങ്കരിച്ച ഉന്തുവണ്ടിയുടെ മൊഞ്ച് ഇന്നത്തെ റെഡിമേയ്ഡ് ടോയികളിൽ കാണാൻ കഴിയില്ല.

പെൺകുട്ടികൾ മൈലാഞ്ചി ഇട്ടതിന്റെ ബാക്കി കൊണ്ട് ആൺകുട്ടികളുടെ കൈയ്യിൽ വട്ടത്തിലിട്ട് തരും, ആൺ കുട്ടികൾക്ക് ഡിസൈനുകളില്ലാത്തത്.  മൈലാഞ്ചിയിട്ട് കഴിഞ്ഞവർ തക്‌ബീറുകളുമായി ഇരിക്കും.. അയൽപക്കവീട് അടുത്തല്ലെങ്കിലും അവിടെന്നൊക്കെ കേൾക്കാം കുട്ടികളുടെ തഖ്ബീർ ധ്വനികൾ... തഖ്‌ബീറ് കുറേ ചൊല്ലിയാൽ മൈലാഞ്ചി നല്ലവണം ചുവക്കുമെന്ന കമന്റ് ആരെങ്കിലും പാസാക്കിയാൽ പിന്നെ തഖ്ബീറുകൾ ഉച്ചത്തിൽ വാനിലേക്കുയരും.  എത്രയും പെട്ടന്ന് നേരം പുലർന്നെങ്കിലെന്ന ആഗ്രഹത്തോടെ സ്വപ്നങ്ങളിൽ കിടക്കും.. പെരുന്നാളിന് ലഭിക്കുന്ന പുതുവസ്ത്രങ്ങളിട്ട് ഞെളിഞ്ഞു നടന്ന് പെരുന്നാൾ കാശും വാങ്ങി എണ്ണിതിട്ടപെടുത്തുന്നതും, മിഠായികളും കോല്‌ ഐസും പാല്‌ ഐസും മസാല നാരങ്ങയുമെല്ലാം മനസ്സിലേക്കോടിയെത്തും. രാവിലെ എഴുന്നേറ്റാൽ പലരുടെയും മുഖത്തും മറ്റു ശരീര ഭാഗങ്ങളിലും മൈലാഞ്ചി പറ്റിയിട്ടുണ്ടാവും.. എണ്ണതേച്ച് സൂപ്പറൊരൂ കുളിയും കഴിഞ്ഞ് പുതുവസ്ത്രവുമിട്ട് അത്തറും പൂശി ഗമയിൽ പള്ളിയിലേക്ക് പോയി മൈകയുടെ അടുത്ത് കൂടും... പെരുന്നാളിന് മൈക്ക് കുട്ടികൾക്കാണ്‌.. എങ്കിലും അവരുടെ ശബദം അമ്പ്ലിഫയറ് ഇല്ലെങ്കിലും ദൂരങ്ങളിലെത്താൻ മാത്രം ഉച്ചത്തിലാവും.  അതിനിടക്ക് പെരുന്നാൾ നമസ്കാരത്തിന്റെ സമയമാകാനായി എന്നൊക്കെ അനൌൺസും വരും. എല്ലാവരും വന്നു എന്നുറപ്പായതിന് ശേഷം നമസ്കാരവും ഖുത്തുബയും...

പള്ളിയിൽ നിന്നിറങ്ങിയാൽ പിന്നെ അങ്ങാടിയിലൂടെ മടങ്ങുമ്പോൾ ബലൂണുകളും പീപ്പികളുമായി പലതരത്തിലുള്ള വാദ്യമേളങ്ങളും മറ്റു വെടികെട്ടുകളും കാണും. വെടിമരുന്ന് വാങ്ങാൻ പാടില്ലെന്ന കർശന തീരുമാനമുള്ളതിനാൽ  വലിയവരുടെ കണ്ണ് വെട്ടിച്ച് പൂത്തിരികളും  മേശപൂവും ഒപ്പിക്കും. പള്ളിയിലേക്ക് വരുന്നത് മെയിൻ റോഡിലൂടെയാണെങ്കിൽ മടക്കം ഇടവഴിയിലൂടെ വീട് വീടാന്തരം ഇറങ്ങി പെരുന്നാൾ ഡ്രസ്സ് എല്ലാവരെയും കാണിച്ചും എല്ലാവരിൽ നിന്നും ലഭിച്ച പെരുന്നാൾ കാശും നേടി വീട്ടിലേക്കെത്തി മിഠായിയും വീട്ടിൽ ഒരുക്കിയ കലത്തപ്പം തുടങ്ങിയ പലഹാരങ്ങളും തിന്ന് തീരാനാവുമ്പോഴേക്ക് ഭക്ഷണസമയമായിട്ടുണ്ടാവും. പെരുന്നാളിന് ഉച്ച ഭക്ഷണം നേരത്തെ റെഡിയാകും. ഭക്ഷണം കഴിച്ചതിന് ശേഷം ഉമ്മാന്റെ വീട്ടിലേക്ക് പോകാൻ എല്ലാവർക്കും വലിയ സന്തോഷമാണ്. അവിടെ എളാമ്മമാരും അമ്മാവരും അവരുടെ കുട്ടികളും കൂടി ചേർന്നാൽ ഒരു സമ്മേളനത്തിനുള്ള ആളുകളുണ്ടാവും....യഥാർത്ഥത്തിൽ അതാണ് പെരുന്നാളിലേ ഏറ്റവും രസകരമായ സന്ദർഭം.. തമാശകളും പൊട്ടിചിരിയും കളികളുമായി പെരുന്നാൾ അതിന്റെ ആഘോഷത്തിമർപ്പിലെത്തും..

അത് പഴയ കാലം....

ഇന്ന്, പെരുന്നാളാണെന്ന് കേട്ടാൽ വീടുകളിൽ നിന്നും തഖ്‌ബീറുകൾ ഉയരുന്നില്ല, അയല്പക്കത്ത് പെരുന്നാളാണോന്നറിയില്ല. ഇനി എല്ലാവിഭാഗങ്ങളും പെരുന്നാളായി പ്രഖ്യാപിച്ചാലും തഖ്‌ബീറ് കേൾക്കില്ല, വീടുകൾ വിദൂരങ്ങളിലായതിനാലല്ല, മനുഷ്യർ മതിലുകൾ തീർത്തു. വീടുകൾക്കാണ് മതിലുകൾ വെച്ചതെങ്കിലും അവ ഉയർന്നു വന്നത് മനുഷ്യ മനസ്സുകളിലാണ്. മത കർമ്മങ്ങളിൽ പെട്ടതല്ലെങ്കിലും തഖ്‌ബീറ് വിളിച്ച്  ജാഥകളായി അയല്പക്ക വീട്ടുകളിലൂടെ ഓടാൻ കുട്ടികളില്ല. ഉള്ളകുട്ടികൾക്കൊന്നും തഖ്‌ബീറ് വിളിക്കാൻ താപര്യവുമില്ല.  പെരുന്നാളിന് പുതുവസ്ത്രമുണ്ടെങ്കിലും വസ്ത്രങ്ങൾക്ക് പഞ്ഞമില്ലാത്ത ഈ കാലത്ത് അത് അപ്രസക്തം. ഏത് നേരവും ഇഷ്ടമുള്ള ഭക്ഷണം ലഭിക്കുന്നതിനാൽ പെരുന്നാൾ ഭക്ഷണവും അപ്രസക്തം. എന്നാലും മതപരമായ സുന്നത്ത് എന്നതിനാൽ അവയെല്ലാം അനുഷ്ഠിക്കുന്നു എന്നതിനപ്പുറം പഴയത് പോലെയുള്ള അഹ്ലാദകരമായ സംഭവങ്ങളില്ലാതെയായിരിക്കുന്നു. ഒത്തുചേരാൻ ഇന്ന് ആളുകളില്ല. കൂട്ട് കുടുംബങ്ങളിൽ നിന്നും അണുകുടുംബങ്ങളിലേക്ക് മാറിയത് മാത്രമല്ല കാരണം, മനസ്സുകൾ ഒതുങ്ങി പോയതാണ്. ആവശ്യങ്ങളെല്ലാം സ്വയം നേടാൻ കഴിയുമെന്ന ബുദ്ധി പരസഹായങ്ങളെ തിരസ്കരിക്കുന്നു. വാങ്ങൽ കൊടുക്കൽ എന്നൊന്നില്ല. അയല്പക്കത്ത് നിന്ന് പോലും അത്യാവശ്യത്തിന് വസ്തുക്കൾ ഷെയർ ചെയ്യുന്നില്ല. പുറത്തേക്കിറങ്ങാനും തിരിച്ച് വരാനും ഒരൊറ്റ വഴിയെ ഇന്നുള്ളൂ...നമ്മുടെ വീടിന്റെ ഗേറ്റ്, അത് നമുക്ക് മാത്രം.. പെരുന്നാളിന് നബിയിടെ സുന്നത്ത് അനുഷ്ഠിക്കാൻ പോലും വഴികളടഞ്ഞിരിക്കുന്നു.  പോകുന്നതും വരുന്നതും ഒരേ വഴിയിൽ, വണ്ടിയിൽ.., നടന്ന് പോകുമ്പോൾ മറ്റുള്ളവരെ കണ്ട് കൈ കൊടുത്ത് അവരുടെ അവസ്ഥകളറിഞ്ഞും സ്വയം പങ്കുവെച്ചതുമെല്ലാം ഇല്ല്ലാതെയായി. അത് കൊണ്ടുതന്നെ മാനസ്സിക പ്രശ്നങ്ങൾ ഷെയർ ചെയ്യാനാവാതെ പ്രയാസത്തോടെ കഴിയുന്നു. പറയാൻ ഒരുപാടുണ്ടെങ്കിലും കേൾക്കാൻ ആളില്ലാതെയായി.

ഈ കാലത്ത് പെരുന്നാളെന്നാൽ അർത്ഥമാക്കേണ്ടത് പുതുവസ്ത്രത്തിലും ഭക്ഷണത്തിലും മറ്റു കളർഫുൾ പ്രോഗ്രാമുകളിലുമല്ല, വേണ്ടത് ബന്ധങ്ങളിൽ.. കുടുംബ ബന്ധങ്ങളും അയല്പക്ക ബന്ധങ്ങളും ഊട്ടിയുറപ്പിക്കുന്നതിലാകട്ടെ.. എങ്കിലെ ഈ കാലത്ത് മുസ്ലിംങ്ങൾക്ക് ആകെയുള്ള ആഘോഷമായ പെരുന്നാൾ അർത്ഥപൂർണ്ണമാവൂ...  മക്കൾ കുടുംബവുമായി വിദേശത്താകുമ്പോൾ  മാതാവ്...! പിതാവ്...! അവർ ഒറ്റപെടുന്നു. മുമ്പ് പിതാവിന് പെരുന്നാൾ വിദേശത്ത് ഒറ്റക്കായിരുന്നു എങ്കിൽ ഇന്ന് പിതാവ് നാട്ടിലെത്തിയപ്പഴേക്ക് മക്കള് വളർന്ന് വിദേശത്തും.. എന്നും ഒറ്റപെട്ടൊരൂ ജീവിതം!! മനസ്സ് നോവുന്നു.., വല്ലിമ്മയെ ഓർത്ത് ഉമ്മയെ ഓർത്ത്, ഉപ്പയെ ഓർത്ത്... അടുത്ത പെരുന്നാളിലെങ്കിലും അവരോടൊപ്പം  ചേരണം..., ഹൃദയങ്ങളിൽ നിന്നുള്ള തഖ്‌ബീറ് വിളികളാൽ ഒരിക്കലും നിലച്ച് പോകാത്ത അമ്മിഞ്ഞപാലിന്റെ മണംപറ്റി.... അല്ലാഹു അനുഗ്രഹിക്കട്ടെ.


ഇസ്ലാഹി സോണ്‍ ഈദ് സപ്ലിമെന്റില്‍ പ്രസിദ്ധീകരിച്ചത് 

Aug 6, 2011

ഒരേ ഒരു നിമിഷം..



ആ ട്രിഗറ് അമരാനെടുത്തത് ഒരേയൊരൂ നിമിഷം..

പതിനായിരങ്ങളായ ഭാര്യമാരെ വിധവകളാക്കാൻ വേണ്ടി യെടുത്തതും ആ ഒരെയൊരൂ നിമിഷം..
പതിനായിരങ്ങളുടെ ശബ്ദം നിലവിളിയായി ഉയരാൻ വേണ്ടിയെടുത്തതും ആ ഒരേയൊരൂ നിമിഷം… അവ എല്ലാത്തിനെയും നിശബ്ദമാക്കി ഭീകരമായ നിശബ്ദത!

അതെ, ഓഗസ്റ്റ് 6 എന്ന ദിവസം രാവിലെ സൂര്യനുദിച്ചത് കിഴക്ക് നിന്നായിരുന്നില്ല…അവരുടെ മധ്യത്തിൽ! ഹിരോഷിമ സിറ്റിയുടെ മധ്യത്തിൽ!

അമേരിക്കൻ പ്രസിഡന്റ് ഹാരി എസ്. ട്രൂമൻ നൽകിയ എക്സിക്യൂട്ടീവ് ഓര്‍ഡര്‍ പ്രകാരം ലിറ്റിൽ ബോയ്എന്ന ന്യൂക് ഹിരോഷിമയെ തിന്നൊടുക്കി 166,000ൽ പരം മനുഷ്യ ജീവൻ.. തുടർന്ന് വന്ന ഫാറ്റ്മാന്റെ വിഷം നാഗസാക്കിയിൽ എടുത്ത് കൊണ്ട് പോയത് 80000 പേരെയും! സിറ്റികളായതിനാൽ മരിച്ചത് അധികവും സാധാരണ പൌരന്മാർ, കൂട്ടത്തിൽ വ്യവസായിക ആവശ്യത്തിന് തടവിൽ യുദ്ധാനന്തര അടിമകളാക്കി കൊണ്ട് വന്ന 22000 കൊറിയക്കാരുംഅമേരിക്കയെ സംബന്ധിച്ച് അതൊരു
റിവെഞ്ചായിരുന്നു
.

നാലായിരത്തിൽ പരം ആളുകളെ പേൾ ഹാർബറിൽ ജപ്പാന്‍ കൊന്നതിന്. എന്നാൽ അതിന് പകരമായി അമേരിക്ക മാർച്ച് 1945ൽ ടോക്യോ ഫയർ ബോംബുകളാൽ അമേരിക്ക അക്രമിച്ച് 35 സ്ക്വയറ്‌ കിലോമീറ്ററിൽ പരം ചാരമായി അമർന്നപ്പോൾ  ജീവൻ പോയത് 200000ൽ പരം ആളുകൾക്കാണ്‌. ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബുകൾ തിന്നതിനേക്കാൾ കൂടുതൽ ജീവനെ ഫയർ ബോംബ്‌ ടോക്യോവിൽ തിന്നു തീർത്തിരുന്നു. എന്നീട്ടും കലി തീരാത്തതിനാലാണ്  9ല് പരം അണുബോംബുകൾ ജപ്പാനെ ലക്ഷ്യമാക്കി വെച്ചിരുന്നന്നത്. അതിൽ രണ്ടെണ്ണം മാത്രം കിട്ടിയതോടെ ജപ്പാൻ കീഴടങ്ങിയിരുന്നില്ലെങ്കിൽ ജപ്പാൻ മറ്റൊരൂ സഹാറയായി പരിഗമിക്കുമായിരുന്നു.

ഫയർ ബോംബ് തിന്നൊടുക്കിയവർ


യഥാർത്ഥത്തിൽ അമേരിക്ക എടുത്ത് കാണിക്കുന്നത് പോലെയുള്ളൊരൂ അക്രമം പേൾ ഹാർബറിൽ ജപ്പാൻ നടത്തിയിട്ടില്ല. എന്നാൽ ഈസ്റ്റ് ഏഷ്യയിലെ രാജ്യങ്ങളിൽ കണ്ണുവെച്ചിരുന്ന അമേരിക്കക്ക് അവിടെയുള്ള ജപ്പാന്റെ മേൽകോയ്മ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് അക്രമിച്ചത്.

എത്രയോ ലേഖനങ്ങളും പ്രസംഗങ്ങളും കവിതകളും ഹിരോഷിമയുടെ ഓർമ്മകുറിപ്പായി ഇന്നും ഡോക്യുമെന്റാവുന്നു എങ്കിലും ഇന്നും അമേരിക്കയിലെ ബഹുഭൂരിഭാഗം ആളുകളും, പ്രത്യേകിച്ച് ചരിത്ര വിദ്യാർത്ഥികൾ വരെ  ഹിരോഷിമയിൽ ബോംബ് വർഷിച്ചത് അമേരിക്കയുടെ ശരിയായ തീരുമാനമായിരുന്നു എന്നു പറയുമ്പോൾ പേൾഹാർബറിലെ ചരിത്ര സത്യങ്ങളെ എത്ര വികലമായിട്ടാണ് രേഖപെടുത്തിയിരിക്കുന്നത് എന്നത് അതിശയിപ്പിക്കുന്നു.

ഒരിക്കൽ ഒരു സംവാദത്തിൽ അറ്റമിക് അക്രമണത്തിന് വിധേയരായവരിൽ അംഗവൈകല്ല്യത്തോടെ ജീവിക്കുന്ന ഒരു ജപ്പാനി ഒരു ക്ഷമാപണമെങ്കിലും നടത്തികൂടെ എന്നു ചോദിച്ചപ്പോൾ പ്രസ്തുത പരിപാടിയിൽ പങ്കെടുത്ത അമേരിക്കൻ സയന്റിസ്റ്റിന്റെ മറുപടി ‘പേൾഹാർബറിനെ ഓർക്കുക’ എന്നായിരുന്നു.  ആ പീഡിതരുടെ അവസ്ഥ വളരെ കടുത്ത വേദനയുണ്ടാക്കി. അമേരിക്കക്കാരെ പഴിക്കുകയല്ല, എന്നാൽ അമേരിക്ക ലോകത്ത് അവതരിപ്പിച്ച് കൊണ്ടിരിക്കുന്നത് എത്ര വികലമായ ചരിത്രമാണ്!

ഒരു മനുഷ്യസ്നേഹിക്ക് ഒരിക്കലും ഒരു ന്യൂക് വെപണിന്റെ ഉപയോഗം മനസ്സിലാകില്ല. എന്നാൽ ചില വസ്തുതകൾ ഏവർക്കും മനസ്സിലാക്കാം.

ന്യൂക് വേപൺ എന്തിനേയും, എല്ലാത്തിനേയും കൊല്ലുന്നു...
അതിന് യുദ്ധഭടനെന്നോ സാധാരണക്കാരനെന്നൊ ചിന്തയില്ല.
മനുഷ്യനെന്നൊ, തലമുറകളെ സൃഷ്ടിക്കുന്ന അമ്മയെന്നോ ചിന്തയില്ല.
ടെടിസ്റ്റ് എന്നോ  നിരപരാധിയായ പിഞ്ചു പൈതലെന്നോ ചിന്തയില്ല.
മനുഷ്യരെന്നോ മറ്റു ജീവജാലങ്ങളെന്നൊ ചിന്തയില്ല.

ആയതിനാൽ മനുഷ്യ കുലത്തിനെതിരെയുള്ള ആയുധങ്ങൾക്കെതിരെ നിൽക്കുന്നവരാവുക...
ലോകത്ത് സമാധാനം ആരംഭിക്കുന്നത് മറ്റു സംസ്കാരങ്ങളെ അറിയുന്നതിലൂടെയാണ്.
അവയെ അംഗീകരിക്കുക, ഒരു വൈദേശിയായിട്ടല്ല, മനുഷ്യകുലത്തിൽ പെട്ടവനായി.
ഞാനൊരൂ ഇന്ത്യക്കാരനാണ്, എന്നാൽ വിശപ്പ്കൊണ്ട് കരയുന്ന അഫ്ഗാനി കുഞ്ഞിന്റെ കൂടെയാണ്... ഞാനൊരൂ യുവാവാണ്, എന്നാൽ ബോംബ് എക്സ്പ്ലോഷനുകളിൽ ബേസ്മെന്റിൽ ഒളിക്കാൻ ശ്രമിക്കുന്ന വൃദ്ധയായൊരൂ അമ്മയുടെ കൂടെയാണ്...

ഞാനിതെഴുതുന്നത്, മില്യൺകണക്കിന് യുവജനങ്ങളിൽ ഒരുവനായി ഉച്ചത്തിൽ ആക്രോശിച്ചുകൊണ്ട്... ലോകം ശ്രവിക്കേണ്ട ആവശ്യങ്ങളെ കുറിച്ച്, ലോകത്ത് ന്യൂക് വേപൺ ഇല്ലാതാവട്ടെ, സമാധാനം പുലരട്ടെ. സത്യം പുലരട്ടെ, ഭാവിയിലേക്കുള്ള ഊന്നുവടിയായി...

വിദ്വേഷത്തെ കുറിച്ച് സംസാരിക്കുമ്പോൾ നാം സ്നേഹത്തെ കുറിച്ചുപറയാൻ എഴുന്നേറ്റ് നിൽക്കുക. യുദ്ധത്തെ സംസാരിക്കുമ്പൊൾ സമാധാനത്തെ കുറിച്ചുപറയാൻ എഴുന്നേറ്റ് നിൽക്കുക. നിവർന്നു നിൽക്കാൻ നെട്ടല്ലുള്ളവരായി. 

Jun 29, 2011

ഗ്രീൻ എനർജി

എനർജി ഇല്ലാതെ ലോകത്തിന് മുന്നോട്ട് പോകാനാവില്ല. എനർജി പുതുതായി സൃഷ്ടിക്കാനോ നശിപ്പിക്കാനോ കഴിയില്ല എന്നാൽ എനർജിയെ ആവശ്യങ്ങൾക്കനുസരിച്ച് രൂപാന്തരപെടുത്തിയെടുക്കാം.  ആയതിനാൽ തന്നെ ഇന്ന് ലോകത്തിന് വേണ്ട ഇലക്ട്രിക് എനർജിക്ക് വേണ്ടി പല വിധ മാർഗങ്ങളിലൂടെ മാറ്റിയെടുത്തുപയോഗപെടുത്തുന്നു.

ഇലക്ട്രിസിറ്റിക്ക് വേണ്ടി ഉപയോഗപെടുത്തുന്ന മാർഗങ്ങളിൽ ഏറ്റവും മികച്ചതും ഗ്രീൻ എനർജി സോർസ് സോളാർ, കാറ്റ്, ജല വൈദ്യുതി നിലയങ്ങളാണ്‌. എന്നാൽ ലോകത്ത് എല്ലാ ഭാഗത്തും അത്തരത്തിലുള്ള നിലയങ്ങൾ സ്ഥാപിക്കാൻ കഴിയില്ല. നമ്മുടെ നാട്ടിൽ തന്നെ പ്രതീക്ഷിച്ച അത്ര മഴ ലഭിച്ചില്ലെങ്കിൽ പവർ കട്ട് നമ്മെ തേടിയെത്തും. വികസിത രാജ്യങ്ങളിൽ ഇങ്ങിനെയുള്ള പവർകട്ട് അലോചിക്കാനെ കഴിയില്ല. ഉഷ്ണരാജ്യങ്ങളായ ഗൾഫ് മേഖലകളിൽ ഇലക്ട്രിസിറ്റിയില്ലെങ്കിലുള്ള അവസ്ഥ ആലോചിക്കാനേ  കഴിയില്ല. അപ്പോൾ അനുയോജ്യമായ മാർഗങ്ങളിലൂടെയുള്ള ഇലക്ട്രിക് പവർ സ്വീകരിക്കാതെ ലോകത്തിന്റെ മുന്നോട്ടുള്ള ഗമനം അസാധ്യമാണ്.കാറ്റ്, കൽകരി, ഗ്യാസ്, ഡീസൽ, അറ്റോമിക് എന്നിങ്ങനെയുള്ള പ്ലാന്റുകൾ ലോക രാഷ്ട്രങ്ങൾ ഉപയോഗപെടുത്തുന്നു. അധിക സമ്പന്ന രാഷ്ട്രങ്ങളും, പ്രത്യേകിച്ച് ഇന്റസ്ട്രിയൽ റെവല്യൂഷനുകളിൽ ഉയർന്നുവന്ന രാഷ്ട്രങ്ങൾ സ്റ്റേബിളായ എനർജിക്ക് വേണ്ടി അറ്റോമിക് പ്ലാന്റുകൾ ഉപയോഗപെടുത്തുന്നു.

എന്നാൽ ഇന്ന് അറ്റോമിക് പ്ലാന്റുകളെ പേടിയോടെയാണ് ലോകം കാണുന്നത്. യഥാർത്ഥത്തിൽ പ്രകൃതിക്ക് നാശം വരുത്താത്ത ഗ്രീനി എനർജ്ജി സ്രോതസിൽ സോളാർ, കാറ്റ്, ജല വൈദ്യുതി പ്ലാന്റുകൾ കഴിഞ്ഞാൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് ഏതാണ്? ഒരു പക്ഷെ അറ്റോമിക് പവർ പ്ലാന്റുകളാണെന്ന് പറഞ്ഞാൽ അംഗീകരിക്കാൻ പ്രയാസം തോന്നുമായിരിക്കും.

ലോക സാമ്പത്തിക ശക്തിയായ അമേരിക്കക്ക് വേണ്ട ഇലക്ട്രിക് എനർജ്ജിയുടെ 45% ശതമാനാത്തോളം ലഭിക്കുന്നത് കൽകരികളിൽ നിന്നാണ്. എന്നാൽ ലോകത്തിന് ഏറ്റവും കൂടുതൽ നാശമുണ്ടാക്കുന്നതും അവതന്നെയാണ്.  കൽകരി, ഗ്യാസ്, ഡീസൽ എന്നിവ ലോക അന്തരീക്ഷത്തിന് വലിയതോതിൽ ഭീഷണിയാകുന്നു.
ഇന്ന്  ഒരോ വർഷവും ഭൗമാന്തരീക്ഷത്തിലേക്ക് വമിക്കുന്നത് മുപ്പത് ബില്ല്യൻ ടൺ കാർബൺ ഡൈഓക്സൈടാണ്. ഓരോ സെകന്റിലും 800 ടൺ കാർബൺ അന്തരീക്ഷത്തിലേക്ക് വിടുമ്പോൾ ന്യൂക്ലിയർ പ്ലാന്റ് ഒന്നും പുറത്തേക്ക് വിടുന്നില്ല, മാത്രമല്ല മറ്റു പ്ലാന്റുകളിലെ വേസ്റ്റുകളെ കണക്കിലെടുത്താൽ ന്യൂക്ലിയർ വേസ്റ്റ് താരതമ്യേന വളരെ കുറവാണ്. ന്യൂക്ലിയർ വേസ്റ്റുകളെ ശരിയാം വിധം ഡിസ്പോസ് ചെയ്യുകയാണെങ്കിൽ ലോകത്തിന് ഒരു തരത്തിലും ഭീഷണിയല്ല.

എന്നാൽ എന്ത് കൊണ്ട്  ലോകത്ത് അറ്റോമിക് പ്ലാന്റുകൾ ചർച്ചയാവുന്നു? ലോകത്ത് എടുത്തുകാണിക്കാൻ പ്രധാനമായിട്ടും രണ്ട് പ്ലാന്റുകളിലെ പ്രശ്നങ്ങളാണ് എടുത്തുകാണിക്കാനുള്ളത്. ഒന്ന് 1968ൽ ഉക്രൈനിലെ ചെർണോബിൽ ദുരന്തവും ഈ അടുത്ത് സംഭവിച്ച ഫുകുഷിമ അപകടവുമാണ്.  ചെർണോബിൽ ദുരന്തത്തിനു കാരണം ടെസ്റ്റിൽ വന്ന അപാ‍കതകളാണ്. എന്നാൽ ഇന്ന് ന്യൂക്ലിയർ കൈകാര്യം ചെയ്യുന്ന വിഷയത്തിൽ മനുഷ്യൻ എത്രയോ മുന്നോട്ട് പോയിട്ടുണ്ട്. ആറ്റോമിക് ഏജൻസികളും മറ്റു ഓർഗനൈസേഷനുകളും വളരെ സജീവവുമാണ്.  എന്നീട്ട് പോലും ഫുകുഷിമയിൽ അപകടം സംഭവിച്ചല്ലോ എന്നു ചോദിക്കുന്നവരുണ്ടാകും,  ഫുകുഷിമയിൽ അപകടത്തിനു കാരണം ടെക്നോളജിയിൽ വന്ന വീഴ്ചയല്ല, ഫുകുഷിമ പ്ലാന്റ് മാനേജ്മെന്റിൽ വന്നിട്ടുള്ള അപാകതകളാണ്.  പ്ലാന്റ് ഷട്ട് ഡൌൺ ചെയ്യുമ്പൊൾ ന്യൂക്ലിയർ ഫ്യുവൽ തണുപ്പിക്കാനുള്ള പ്രൊസസ് നടത്തിയില്ല, ഉണ്ടായിരുന്ന സിസ്റ്റം വാട്ടർ പ്രൂഫ് കൂളിങ് സിസ്റ്റമല്ലാത്തത് കാരണം സുനാമി വെള്ളത്താൽ തകരാറിലുമായി. ഭൂകമ്പവും സുനാമികളുമെല്ലാം സംഭവിക്കാൻ സാധ്യത കൂടുതലുള്ള സ്ഥലങ്ങളിൽ വാട്ടർ പ്രൂഫ് കൂളിങ്ങ് സിസ്റ്റം കൂടി ഉപയോഗപെടുത്തിയാൽ ഭാവിയിൽ അത്തരത്തിലുള്ള അപകടങ്ങളും ഒഴിവാക്കാവുന്നതാണ്. എന്നിരുന്നാൽ പോലും 24000 ആളുകൾ മരിച്ചതിൽ ഒരൊറ്റ മനുഷ്യനേയും ന്യൂക്ലിയറ് ഡിസാസ്റ്ററിലേക്ക് ചേർത്തെഴുതാൻ കഴിയില്ല എന്നതാണ് വസ്തുത.

പ്രകൃതി ദുരന്തങ്ങളിൽ പെട്ടാൽ അറ്റോമിക് മാത്രമാണോ പ്രശ്നമാവുക?  മുല്ലപെരിയാറിന്റെ കാര്യത്തിൽ നാം എത്ര ഭീതിയോടെയാണ് കഴിയുന്നത്? ചെറിയ തോതിലുള്ള ഭൂമികുലുക്കം എത്ര ജീവൻ പൊലിയുന്നതിന് കാരണമാകാം? അത്തരം ദുരന്തങ്ങൾ സംഭവിക്കാതിരിക്കട്ടെ..., അപ്പോൾ പ്രകൃതി ദുരന്തങ്ങളെ മറ്റുള്ളവയിലേക്ക് ചേർത്തെഴുതാതെ, പ്രകൃതിക്ക് കേട് വരുത്താത്ത എനർജി പ്ലാന്റുകളെ സ്വീകരിക്കാൻ ലോകത്തിനാവട്ടെ. അറ്റോമിക് പ്ലാന്റുകളെ മാറ്റി നിർത്തിയാൽ പകരം വെക്കാനുണ്ടാവുക ഭൌമാന്തരീക്ഷത്തിന് കൂടുതൽ അപകടകരമായ പ്ലാന്റുകളാണ് എന്നതല്ലെ സത്യം?


May 29, 2011

പഠിപ്പിക്കുന്നതെങ്ങനെയെന്ന് പഠിക്കണോ?


 
വിദ്യാഭ്യാസം എന്നാൽ ജീവിത വ്യവഹാരത്തിനുള്ളതാണ്.   ജീവിക്കുന്ന ചുറ്റുപാടുകൾ സ്ക്കൂളാക്കിമാറ്റുക. വിദ്യാഭ്യാസം എന്നു പറഞ്ഞാൽ ജീവിതത്തിലേക്കുള്ള തെയ്യാറെടുപ്പാണ്. അമേരിക്കൻ ഫിലോസഫർ  John Dewey പറഞ്ഞു, വിദ്ധ്യാഭാസം എന്നാൽ അതു തന്നെയാണ് ജീവിതം എന്ന്. അതിനാൽ തന്നെ നമ്മുടെ കുട്ടികളുടെ വിദ്യാഭ്യാസത്തെ കുറിച്ച് നാം ബോധവാന്മാരുമാണ്. വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന ജില്ലകളിൽ നിന്ന് ഇന്ന് റാങ്കുകാർ വരെ ഉയർന്നെഴുന്നേറ്റു വന്നു. അത് ആരെങ്കിലും മുമ്പ് ആക്ഷേപിച്ചത് പോലെ അന്യായമായ രീതിയിലൂടെ ഉയർന്നു വന്നതല്ല, വിദ്യയാണ് എല്ലാം എന്ന സമൂഹിക ബോധത്തിൽ നിന്നു ഉയർന്നു വന്നതാണ്.

കുഞ്ഞുങ്ങൾക്ക് ശരീരത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് മാത്രമായി ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയില്ല. വളരുന്നതോട് കൂടിയാണ് ശരീരിക ചലനങ്ങള്പ്രത്യേകകായി ആവശ്യമുള്ള ഓരോ അവയവങ്ങളിലേക്കായി ചുരുക്കി കൊണ്ടു വളരുന്നത്. അതു പോലെ തന്നെയാണ് വിദ്യാഭ്യാസവും. കുട്ടികൾക്ക് ചെറുപ്രായത്തിൽ അവന്റെ മാനസികമായ വളർച്ചയുടെ ഭാഗമായി അവൻ ലോകത്ത് എങ്ങിനെയൊക്കെ ജീവിക്കണമെന്ന് പഠിക്കുന്ന സ്റ്റേജിൽ ഇന്നു നാം കുട്ടികളെ സ്കൂളിലേക്ക് വിടുന്നു. ലോകത്ത് എല്ലാ മനശാസ്ത്രവും പറയുന്നത് കുട്ടികളെ അഞ്ചുവയസിനു മുമ്പ് എഴുത്ത്, വായന, ലോജിക് തുടങ്ങിയ പഠിപ്പിക്കാന്പാടില്ല എന്നാണ്‍. എന്നാൽ അതിനു ഘടകവിരുദ്ധമായി മൂന്നാം വയസ്സ് മുതല്‍ സ്കൂളിലേക്കയക്കുന്നു. പലപ്പോഴും രക്ഷിതാക്കളുടെ സൌകര്യങ്ങളാണ് പ്രീസ്ക്കൂളിലേക്കവരെ എത്തിക്കുന്നത്.

തുടക്കത്തിൽ ഒരൂ സ്വതന്ത്രനായി വളരാൻ വേണ്ടിയുള്ള അടിസ്ഥാന വിദ്യാഭ്യാസമാണ് നൽകുക. ഏതെങ്കിലും ഒന്നിൽ കാറ്റഗറൈസ് ചെയ്യാതെ കോമണായി മനുഷ്യരിൽ ആവശ്യമുള്ള കാര്യങ്ങൾ പഠിക്കുന്നു. അതിനുവേണ്ട രീതിയിലുള്ള പാഠ്യക്രമങ്ങളുമാണു സ്കൂൾ ജീവിതത്തിലുള്ളത്. സ്കൂൾ ജീവിതത്തോടെ കുട്ടികളുടെ ഇഛകൾ വേറ് തിരിഞ്ഞുവരുന്നു. ചിലർക്ക് അധ്യാപകനാവാനായിരിക്കാം ഇഷ്ടം, ചിലർക്ക് സ്പോർട്സിലായിരിക്കാം, ചിലർക്ക് എഞ്ചിനീയറിങ്ങിലായിരിക്കാം.. അങ്ങിനെ കുട്ടികളുടെ കഴിവുകൾ വ്യത്യസ്തമാണെന്നത് പോലെ തന്നെ അവരുടെ വിദ്യാഭ്യാസ സമീപനത്തിലും വ്യതിരിക്തത കാണുന്നു. കാലഘട്ടത്തിൽ കുട്ടികളുടെ അഭിരുചികൾക്കനുസരിച്ച് ഉയർന്നു ചിന്തിക്കാൻ രക്ഷിതാക്കൾ തയ്യാറാകേണ്ടതുണ്ട്. ബുദ്ധിപരമായി ഏതെങ്കിലും ഒരു വിഷയത്തിൽ കോൺസ്ട്രേറ്റ് ചെയ്യാൻ മാത്രം അവൻ വളർന്നിരിക്കുന്നു എന്ന് മനസിലാക്കാൻ രക്ഷിതാക്കൾ തയ്യാറായാൽ കുട്ടികളിലടങ്ങിയിരിക്കുന്ന ഇച്ചകളെ പൂർണ്ണമായും പുറത്തെടുത്ത് ഉയർത്തികൊണ്ട് വരാൻ കഴിയും. ഏതൊരൂ മേഖലയിലും ഇന്ന് ആവശ്യക്കാരുണ്ട്. സാമ്പത്തിക ലക്ഷ്യങ്ങൾക്കപ്പുറം സാമൂഹിക ആവശ്യങ്ങളും നിറവേറ്റാൻ കഴിവുള്ളവരെയാണ് ഇന്നത്തെ കാലത്ത് വേണ്ടത്. കുട്ടികളുടെ ഇഷ്ടങ്ങൾ കണ്ടറിഞ്ഞു അവരുടെ ശേഷികൾക്കനുസരിച്ചുള്ള പഠനങ്ങളും രീതികളുമാണ് സ്വീകരിക്കുന്നത് എങ്കിൽ മനസംഘർഷമില്ലാത്തവരായി അവരെ ലക്ഷ്യത്തിലെത്തിക്കാൻ കഴിയും. നമ്മുടെ ഇഷ്ടങ്ങൾ നടപ്പിലാക്കാനുള്ളതാണ് നമ്മുടെ കുഞ്ഞുങ്ങളെന്നു കരുതി മെഡിസിനും എഞ്ചിനീയറിങിനുമായി നിർബന്ധിപ്പിക്കുന്ന രക്ഷിതാക്കൾ. നമ്മൾക്ക് പഠികാനുള്ള സൌകര്യങ്ങളില്ലായിരുന്നു, നമ്മുടെ കുട്ടികൾക്ക് വിദ്യാഭ്യാസത്തിനു വേണ്ട എല്ലാവിധ സൌകര്യങ്ങളും ചെയ്ത് കൊടുക്കണം എന്ന വാശി നല്ലതാണെങ്കിലും നമ്മുടെ ഇച്ഛകൾക്കനുസരിച്ച് വിഷയങ്ങൾ സെലക്ട് ചെയ്ത് അതവൻ പഠിക്കണമെന്ന് നിർബന്ധിക്കുനത് പീഢനമാണ്.

കുട്ടികൾക്ക് ബിസിനസ് മേഖലയാണ് ഇഷടമെങ്കിൽ ബിസിനസ് മേഖലയിലേക്കു തിരിച്ചുവിടുക. അതിനനുസൃതമായ വിദ്യാഭ്യാസം നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ അതിലായിരിക്കും അവന്റെ ഔട്ട് പുട്ട് ഏറ്റവും കൂടുതൽ ലഭിക്കുക. അതിനു പകരം ഇന്ന് സാമ്പത്തികമായി അത്യാവശ്യം ഉയർന്നു നിൽക്കുന്നവരിൽ കാണാൻ കഴിയുന്ന ഒരു ട്രെന്റുണ്ട്, കുട്ടികള് എഞ്ചിനീയറാണ്, മേഡിസിനാണ് പഠിക്കുന്നത് എന്നു പറയാൻ വേണ്ടി മാത്രം ഇഷ്ടമില്ലാത്തവരെ, അനർഹരായവരെ കാശ് കൊടുത്ത് പഠിപ്പിക്കുന്നു. അത്തരം കുട്ടികൾ മാനസ്സിക പീഡകൾക്കിരയായിബിസിനസ് വിദ്യാഭ്യാസസമ്പ്രദായത്തിലൂടെ ലക്ഷ്യത്തിലെത്തിയാൽ തന്നെ ശരിയായ ഔട്ട്പുട്ട് സമൂഹത്തിന് ലഭിക്കില്ല.

 
ഓരോ കുഞ്ഞിനും ഓരൊ കഴിവുണ്ട്. അവൻ ഏതൊക്കെ മേഖലയില് തിളങ്ങുമെന്ന് മുങ്കൂട്ടി പറയാൻ കഴിയില്ല. അതിനാൽ കുഞ്ഞുങ്ങളുടെ കഴിവിനും ഇഷ്ടങ്ങൾക്കുമനുസരിച്ച് ലക്ഷ്യത്തിലെത്തിക്കാനാണ് രക്ഷിതാക്കൾ ശ്രമിക്കെണ്ടത്. അതിനു മോഹവാഗ്ദാനങ്ങളിറക്കരുത്.  എഞ്ചിനീയറിങിനു കിട്ടിയാല്ക്മ്പ്യൂട്ടറും എന്ട്രൻസിനു കിട്ടിയാൽ ബൈക്ക് എന്നിങ്ങനെയുള്ള വാഗ്ദാനങ്ങളില്‍  വീണ്  അവൻ സ്വയം ഒരു ഡൈവേർഷനു തയ്യാറായേക്കാം. അന്നാൽ അവരെ മാറ്റി ചിന്തിപ്പിക്കുന്നതിന് മുമ്പ് അവരിലടങ്ങിയ കഴിവുകളെ അറിയുകയും കഴിവുകളെ എങ്ങിനെ, ഏതു രീതിയിൽ പോസിറ്റീവായ് ഉയർത്തികൊണ്ട് വരാമെന്നു ചിന്തിക്കുകയും ചെയ്താൽ ഒരു പക്ഷെ പ്രസ്തുത മേഖലയിൽ ഏറെ തിളങ്ങുന്നവനായിരിക്കും. അതിനാൽ നമ്മുടെ മോഹവാഗ്ദാനങ്ങൾ സന്ദർഭങ്ങൾ നോക്കാതെ ചൊരിഞ്ഞു കൊടുക്കാൻ പാടില്ല. ഇനി സന്ദർഭങ്ങൾക്കനുസരിച്ച് കൊടുക്കുകയാണെങ്കിൽ തന്നെ കണ്ടീഷനുകളിൽ വെച്ചായിരിക്കണം. എന്റെ കുട്ടി നന്മയെ ചെയ്യൂ എന്നു പറഞ്ഞ് അഴിച്ച് വിടുന്നത് ശരിയല്ലനല്ല ഇന്റലാക്ച്വലായ കുട്ടികൾക്ക് ഉയർന്നു വരാൻ എത്രയോ ഫീൽഡുകളുണ്ട്. ..എസ്, .പി.എസ്, തുടങ്ങിയ ഉന്നത മേഖലകളിലെത്താനു തിളങ്ങാനും കഴിവുള്ള കുട്ടികളെയായിരിക്കും ഒരു പക്ഷെ നിർബബന്ധിത ഗതിമാറ്റത്തിലൂടെ നഷ്ടമാകുന്നത്അതിനാൽ കുട്ടികളിലടങ്ങിയ വാസനകളെ കണ്ടറിയാനും ഇഷ്ടത്തിനനുസരിച്ച് വളരാനുള്ള സാഹചര്യങ്ങൾ നാം ഒരുക്കികൊടുക്കുക. അതിനുവേണ്ടി കൌൺസിലിങ് സെന്ററുകളെ ഉപയോഗപെടുത്തുകയും ചെയ്യുക.

കുട്ടികളുടെ ക്രിയേറ്റിവിറ്റി ഏറിയും കുറഞ്ഞുമിരിക്കുമെങ്കിലും സാഹചര്യങ്ങളാണ് മാറ്റങ്ങളുണ്ടാക്കുന്നത്. ഗൾഫിൽ ഒറ്റപെട്ട് ജീവിക്കുന്ന കുട്ടികൾക്ക് ഒരു പക്ഷെ നാട്ടിലെ റോഡ് മുറിച്ചു കടക്കാൻ രക്ഷിതാക്കളുടെ കൈ പിടിക്കേണ്ടിവരും. എന്നാൽ നാട്ടിൽ വളരുന്ന കുട്ടി ചൊവ്വയിൽ പോയിവരാൻ പറഞ്ഞാലും മാർഗ്ഗങ്ങളുണ്ടെങ്കിൽ അത് തരണം ചെയ്യാനുള്ള തന്റേടം കാണിക്കും. കുട്ടികളാണ് നാളെ ലോകത്ത് ലീഡർമാരായി വരാനുള്ളത്. ലീഡർ എന്നു പറഞ്ഞാൽ രാഷ്ട്രത്തിന്റേതാകാം സമൂഹത്തിന്റെതാകാം ഏറ്റവും കുറഞ്ഞത് സ്വന്തം കുടുംബത്തിന്റെ ലിഡറെങ്കിലുമാവാൻ കഴിയുന്നവനാകണമെങ്കിൽ ചുറ്റുപാടുകളെ കണ്ടറിഞ്ഞു ജീവിക്കുന്നവനെ കഴിയൂ. ലീഡറിന് 64 ലക്ഷത്തോളം വ്യത്യസ്ഥ ഡെഫനിഷൻസ് ഉണ്ട്. ഒരു വ്യക്തി ഏതെങ്കിലുമൊരൂ മേഖലയിൽ ലീഡറാകാതെ ജീവിക്കാൻ സാധ്യമല്ല. ഒരിക്കല്ഒരു നേതൃത്വത്തിലുള്ള ഒരാളോട് തന്റെ നേതൃപാടവത്തെ കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് മടിയെ ഉപയോഗപെടുത്താനുള്ള സാമർത്ഥ്യമാണ് ഞാൻ സ്വീകരിക്കുന്നത് എന്ന്. ഒരു മടിയൻ ലേസിയായി എത്രയും എളുപ്പമുള്ള മാർഗങ്ങൾ സ്വീകരിക്കാൻ ശ്രമിക്കും. അതൊരൂ ക്രിയേറ്റിവിറ്റിയുടെ ഭാഗമാണ്. അലസത കാണിക്കുന്നവരെ ഉപയോഗപെടുത്തുന്നതും അലസത കാണിക്കുന്നവർ ഒരു ലക്ഷ്യത്തിൽ നിന്നും എത്രയും വേഗം രക്ഷപെടാനുള്ള മാർഗ്ഗം സ്വീകരിക്കുന്നതും വ്യത്യസ്ത ക്രിയെറ്റിവിറ്റിയാണ്. അലസത നല്ലതല്ല, എന്നാൽ അലസത കാണിക്കുന്നവരിലടങ്ങിയ ക്രിയേറ്റിവിറ്റി കണ്ടെത്തി അതിനെ വളർത്തിയാൽ അലസതയും മാറും, രംഗത്ത് അവൻ തിളങ്ങുകയും ചെയ്യും. നഷ്ടത്തിലായ സ്ഥാപനത്തെ സാമ്പത്തികമായി വിജയത്തിലെത്തിക്കുന്നതെങ്ങിനെ എന്ന് പഠിക്കാന്ഹാർവാഡ് യൂണിവേർസിറ്റി വന്നത് അന്ന് ഫോക്സ് മാഗസിനില് തിരഞ്ഞെടുത്ത തിളങ്ങുന്ന 36ളം ഇന്ത്യക്കാരുടെ അടുത്തേക്കല്ല, കാലികളെ മേക്കുന്ന യാദവ് കുടുംബത്തിൽ പെട്ട, കാലികളുടെ കൂടെ വളർന്ന , എന്നാൽ ..എമിലെ റഗുലർ വിസിറ്റിങ് പ്രഫസറായ, റെയിൽ വേയ് മന്ത്രിയായിരുന്ന ലാലുപ്രസാസ് യാദവിന്റെ അടുത്തേക്കാണ് പോയത്.  ഇന്ത്യൻ റെയിൽവെ സാമ്പത്തികമായി വിജയത്തിലെത്തിയച്ചത് അദ്ദേഹത്തിനെ നേട്ടമായിരുന്നു.

ആയതിനാൽ കുട്ടികളുടെ ഇച്ഛക്ക് വിടുക എന്നാൽ അവർക്ക് ബുദ്ധിമുട്ടുള്ളത് പഠിപ്പിക്കാതെ ഒഴിവാക്കുക എന്നല്ല. കഴിവുകളെ കണ്ടെത്തുക എന്നതാണ്. ബുദ്ധിമുട്ടുകളെ കണ്ടെത്തി അതിനെ എളുപ്പമാക്കുന്ന രീതികൾ അവർക്ക് പഠിപ്പിച്ച് കൊടുക്കണം. ഒരു പക്ഷെ ജീവിതത്തിൽ കുട്ടികളെ ഏറ്റവും കൂടുതൽ ശ്രദ്ധയോടെ പഠിപ്പിച്ച് കൊടുക്കേണ്ടത് ബുദ്ധിമുട്ടുകളെ തരണം ചെയ്യാനും പോസിറ്റീവായി കൊണ്ടുവരാനുമാണ്  എന്നാലെ ജീവിതത്തിൽ ബുദ്ധിമുട്ടുകളെ നേരിടാനും ഉപയോഗപെടുത്താൻ അവർക്ക് കഴിയൂ. എളുപ്പമുള്ള കാര്യങ്ങൾ പറഞ്ഞുകൊടുക്കാൻ ആരും പറയേണ്ടതില്ല, ജീവിതത്തിലും അങ്ങിനെ തന്നെ.

 ഇന്ന് പുറത്തിറങ്ങിയ വർത്തമാനം ആഴ്ച്ചപതിപ്പിലെ ഫോകസ് കോളത്തിൽ പ്രസിദ്ധീകരിച്ചത്  
Click to enlarge 
Related Posts Plugin for WordPress, Blogger...