Sep 14, 2012

‘ഡർപ‘യിൽ നിന്നും യന്ത്രജീവികൾ...

യന്ത്രങ്ങളോട് മനുഷ്യന് അതിയായ താല്പര്യമാണുള്ളത്, യന്ത്രങ്ങൾ അത്രമാത്രം മനുഷ്യ ജീവിതത്തിൽ ഇടപെട്ടിരിക്കുന്നു. ഒരു മേഖലയും അതിൽ നിന്നും ഒഴിവല്ല. ഏറ്റവും അനായാസമായി കാര്യക്ഷമതയോടെ ഉപയോഗപെടുത്തതക്ക തരത്തിൽ ഓട്ടോമാറ്റിക് മെഷീനുകൾ ഇന്ന് എല്ലാ മേഖലകളിലുമുണ്ട്. മനുഷ്യ സഹായിയായി പല തരത്തിലുള്ള ആൻഡ്രോയിഡുകൾ സൃഷ്ടിക്കപെടുന്നു. ഒരു കാലത്ത് സിനിമകളിൽ മാത്രം കണ്ടിരുന്ന ടൈറ്റാൻ റോബോട്ടുകൾ ഇന്ന് പ്രോഗ്രാമുകൾക്കും പരസ്യങ്ങൾക്കും എന്റർടൈന്മെന്റുകൾക്കും ഉപയോഗപെടുത്തികൊണ്ടിരിക്കുന്നു.



റിസേർച്ച് & ഡവലെപ്മെന്റ് ഡിപാർട്ട്മെന്റിന് കീഴിൽ ലോകത്ത് പല തരത്തിലുള്ള പഠനങ്ങളും കണ്ടെത്തലുകളും നടക്കുന്നു. അതിൽ ഏറിയപങ്കും സൈനിക ആവശ്യങ്ങൾക്കാണ്. രാഷ്ട്രങ്ങൾ തങ്ങളുടെ ബജറ്റിൽ നല്ലൊരൂ ഭാഗം നീക്കി വെക്കുന്നതും ഇത്തരം വിഷയങ്ങളിലാണല്ലൊ.  സൈനിക സേവനത്തിനിറങ്ങുന്നവർക്ക് വേണ്ടിയുള്ള സാമഗ്രികൾ കൊണ്ടുനടക്കുക എന്നത് യുദ്ധഭൂമിയിൽ വെല്ലുവിളിയാണ്. യുദ്ധ സമയത്ത് ഭൌതികമായി അതി ദുഷ്‌കരമായി കാണുന്ന പ്രധാന കാര്യങ്ങളിൽലൊന്നാണ് ഭാരം കുറക്കുക എന്നത്. ഒരു പ്രശ്നപരിഹാരത്തിന് വേണ്ടിയാണ് സൈനിക ആവശ്യങ്ങൾക്ക് ഭാരം ചുമക്കുന്ന ചെറിയ വാഹനങ്ങളെ കുറിച്ച് അമേരിക്കൻ ഡിഫൻസ് റിസേർച്ച് ടീം പുതിയ പദ്ധതികളുമായി ഇറങ്ങിയിരിക്കുന്നത്.

ഡിഫൻസ് അഡ്വാൻസഡ് റിസേർച്ച് പ്രൊജക്റ്റ് ഏജൻസിക്ക് (DARPA) കീഴിൽ ലോകത്ത് അമേരിക്ക ടെക്നോളജി മേൽകോയ്മ നില നിർത്തിയിട്ടുണ്ട്. കമ്പ്യൂട്ടർ നെറ്റ്വർക്കിങ്, എൻ.എൽ.എസ് മുതൽ ഹൈപർടെസ്റ്റ് ഗ്രാഫിക് ഇന്റർഫേസ് തുടങ്ങിയവ ഇന്ന് മനുഷ്യ സമൂഹത്തിന്റെ ജീവിതത്തിന്റെ ഭാഗമായി മാറികഴിഞ്ഞു. സൈനിക ആവശ്യങ്ങൾക്ക് വേണ്ടിയാണ് ഇത്തരം ടെക്നോളജി കണ്ടെത്തുന്നതെങ്കിലും പിന്നീട് ജനകീയാവശ്യങ്ങളിലേക്ക് മാറ്റപെടുന്നതിനാൽ അവ സാമൂഹിക പുരോഗതിയിൽ വളരെ വിലപെട്ട സംഭാവനയാണ്.
ഡർപയുടെ പ്രൊജക്റ്റുകളിൽ ഈ അടുത്ത കാലത്ത് അമേരിക്ക നേടിയ ശക്തമായ ആയുധമാണ് ഡ്രോൺ. ജി.പി.എസ്. വഴി റിമോട്ട് നിയന്ത്രിത ഡ്രോണിന്റെ പല പതിപ്പുകളും അവതരിപ്പിച്ചു കഴിഞ്ഞു, കുടുസ്സായ ഭാഗങ്ങളിൽ കൂടി പറന്നെത്താനാവുന്ന ബട്ടർഫ്ലൈ ഡ്രോണുകൾ വരെ സൃഷ്ടിക്കപെട്ടു. ‘ഡർപ‘യുടെ പുതിയ ഇനമാണ് എൽഎസ്3 ( Legged Squad Support System (LS3)).  ഈ പ്രൊജക്റ്റുകളിൽ സൃഷ്ടിച്ചെടുക്കുന്ന ജീവികൾ ഭൂമിയിൽ ഇറങ്ങി നടക്കും, ലോകത്ത് അമേരിക്കൻ ആധിപത്യം നിലനിർത്താൻ വേണ്ടി. 

എൽഎസ്3 യുടെ ചില മോഡലുകളുടെ ഫീൽഡ് ടെസ്റ്റുകൾ കഴിഞ്ഞു, സൈനികർക്ക് സഹായികളായി ഉപയോഗിക്കാവുന്നവയാണവ. നേവികൾക്കും കരസൈന്യത്തിനും കൂട്ടാളിയായി ഇനി യന്ത്രജീവികളും ഉണ്ടാവും. സൈനികനു പുറകിൽ സ്വയം പിന്തുടരുന്ന ഇവക്ക് സൈനികനിൽ നിന്നും നിർദ്ദേശങ്ങൾ സ്വീകരിച്ചുകൊണ്ട് പ്രവർത്തിക്കാൻ കഴിയും. ഇനി സൈനികനിൽ നിന്നും നിർദ്ദേശങ്ങൾ ലഭിച്ചില്ലെങ്കിൽ സ്വയം തീരുമാനങ്ങളെടുത്ത് മുന്നോട്ട് പോകേണ്ട വഴി കണ്ടെത്താനും ഇവ തയ്യാറാണ്. ജി.പി.എസ് വഴിയും നിയന്ത്രിക്കാവുന്നവ ആയതിനാൽ യന്ത്ര ജീവികളെ സൈന്യത്തിന് വേണ്ട വിധം ഉപയോഗ പെടുത്താനാവും എന്നാണ്ഡർപപറയുന്നത്


അതി വേഗത്തിൽ കുതിച്ചോടുന്ന ചീറ്റകൾ വരെ ‘DARPA‘ യുടെ എൽഎസ്3 പ്രൊജക്റ്റിൽ രൂപപെടുത്തുന്നുണ്ട്.  പല്ലികളെ പോലെ മുകളിലേക്ക് കയറാവുന്നവയുമുണ്ട്. മിനുസമുള്ള പ്രതലത്തിലും മാർദ്ധവമേറിയ പ്രതലങ്ങളിലും വ്യത്യസ്ഥ രീതിയിൽ അള്ളിപിടിച്ച് മുകളിലേക്ക് കയറിപോകുന്നവയും ശരിപെടുത്തിയത് ചെറുജീവികളെ അനലൈസ് ചെയ്താണ്. ഇവ ചാരവൃത്തിക്കും ഇതര സേവനങ്ങൾക്കും ഉപയോഗപെടുത്തും. ഈ പറയുന്നവയൊക്കെ സമൂഹ നന്മക്ക് ഉപയോഗിക്കാമെങ്കിലും  മനുഷ്യ സമൂഹത്തിന്റെ രഹസ്യ ജീവിതത്തെ കാര്യമായി ബാധിക്കുന്നതായതിനാൽ വരും കാലങ്ങളിൽ ഇത് വരുത്തിവെക്കുന്ന ദുരന്തങ്ങൾ വലുതായിരിക്കും.


നാനോ ടെക്നോളജിയിൽ ഡ്രോൺ ബട്ടർഫ്ലൈ പറക്കുന്നത് പൂക്കളും തേനും തേടിയല്ല, അതിനൂതനമായ സങ്കേതികവിദ്യയുമായാണ് അവ പറക്കുന്നത്. ഐറോസ്പേസ് ഇൻഡസ്ട്രീസ് രൂപകല്പന ചെയത് ഈ പൂമ്പാറ്റക്ക് 20 ഗ്രാം ഭാരമാണുള്ളത്. ക്യാമറയുമായി പറന്നുപോകുന്ന ഈ ബട്ടർഫ്ലൈ പറവകളുടെ റേഞ്ചിൽ പെടുന്ന അൻപത് മീറ്റർ ഉയരത്തിലൂടെ പറന്നകലും, രഹസ്യങ്ങൾ തേടി. ശബ്ദരഹിതമായി ഒരു സെകെന്റിൽ 14 തവണ ചിറകടിക്കാൻ കഴിയുന്ന ഈ പൂമ്പാറ്റ ഒരു ബയോമിമിക്രിയാണെങ്കിലും അത് സമൂഹത്തിൽ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ ചെറുതാവില്ല.

എൽഎസ്3 യന്ത്ര ജീവികളുടെ പ്രവർത്തന ശബ്ദം തീരെ കുറച്ചുകൊണ്ടും, പരുത്ത പാറപ്രദേശങ്ങളുൾപെടേയുള്ള ഭൂമിയിൽ നടന്നും ചാടിയും ഓടിയും പരീക്ഷണങ്ങൾ കഴിഞ്ഞു. സൈനിക സേവനത്തിന് വേണ്ട രീതിയിൽ പ്രോഗ്രാം ചെയ്തതിനാൽ ഇവ മനുഷ്യ നേതൃത്വത്തെ പിന്തിടർന്നും ലഭിക്കുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് കാടുകളിലും യുദ്ധഭൂമിയിലും പ്രവർത്തിക്കാനും സജ്ജമാണ്. വരുന്ന ഡിസംബറോടെ അമേരിക്കൻ മിലിട്ടറി ബേസുകളിൽ ഇവ നിർദ്ദേശങ്ങളും കാത്തിരിക്കും എന്നാണ് ഡിഫൻസ് ടീം പറയുന്നത്.


ഭൂമിയിലും കടലിലും ജീവികളെ പോലെ തിരിച്ചറിയാത്ത വിധം ലാറ്റക്സ് തൊലികൾക്കുള്ളിൽ ചലിച്ചുകൊണ്ടിരിക്കുന്ന റോബോട്ടുകൾ മനുഷ്യ ജീവിതത്തിൽ എത്രമാത്രം ഇടപെടുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. മനുഷ്യന് എത്തിപെടാൻ കഴിയാത്ത ഭാഗങ്ങളിൽ സേവനങ്ങൾക്ക് ഉപയോഗപെടുത്തുകയാണെങ്കിൽ തീർച്ചയായും യന്ത്ര ജീവികളുടെ ഉപകാരം വളരെ വലുതായിരിക്കും. യന്ത്ര ജീവികൾക്ക് പേ ഇളകില്ല എങ്കിലും അവയെ നിയന്ത്രിക്കുന്ന മനുഷ്യന് ഭ്രാന്ത് ഇളകിയാൽ അത് ജീവികൾക്കുണ്ടാവുന്നതിനേക്കാൾ ഭയാനകമായിരിക്കും മനുഷ്യ സമൂഹത്തിന് വരുത്തി വെക്കുക.

Jun 24, 2012

വാർത്തകൾക്കും വേണം എക്സ്പേറി ഡേറ്റ്

This video is no longer available because the YouTube account 
associated with this video has been terminated.  
(RT പ്രക്ഷേപണം ചെയ്ത വീഡിയോ കമ്പ്യൂട്ടറിൽ സേവ് ചെയ്തത് കഴിഞ്ഞപോസ്റ്റിലുണ്ട്)



കഴിഞ്ഞ പോസ്റ്റിൽ ചർച്ച ചെയ്ത വീഡിയോ ലോകത്തിലെ പല മീഡിയകളും പ്രക്ഷേപണം ചെയ്തിരുന്നു. എന്നാൽ ഒരാഴ്ച്ച കഴിഞ്ഞതോടെ അത് പല മീഡിയ പോർട്ടലുകളും ഡെലീറ്റ് ചെയ്തിരിക്കുന്നു. ഒരാഴ്ച്ച ഓടേണ്ട സമയം ഗംഭീരമായി പ്രദർശിപ്പിക്കപെട്ടു. അതിന് ശേഷം ചോദ്യം ചെയ്യപെടാതിരിക്കാൻ ആരും അറിയാതെ ഒഴിവാക്കുകയും ചെയ്തു. പറഞ്ഞു വരുന്നത്, ഇന്ന് വാർത്തകൾക്ക് എക്സ്പേരി ഡേറ്റ് ഉണ്ട്. വാർത്തകളിലൂടെ എന്തു വിഷയമാണ് ജനങ്ങളിലേക്ക് എത്തിക്കപെടേണ്ടത്, അത് നിർവഹിക്കപെട്ടതിനു ശേഷം പ്രസ്തുത വിഷയത്തിലെ സത്യാവസ്ത പുറത്തുവരുന്നതോടെ അതല്ലെങ്കിൽ സത്യാവസ്ഥ പുറത്തുവരുന്നതിന്  മുമ്പ് ന്യൂസ് തിരുത്തലുകളില്ലാതെ മൂടപ്പെടുന്നു. 

വിഭാഗീയത് ഉണ്ടാക്കുന്ന, അസത്യം നിറഞ്ഞ വീഡിയോ ഡെലീറ്റ് ചെയ്യാം, ന്യൂസ് പോർട്ടലിന്റെ ആർകേവ് ഫയലിൽ നിന്നും ഒഴിവാക്കാം, ന്യൂസ് കണ്ടവരെ വായിച്ചവരെ തങ്ങളുടെ രാഷ്ട്രീയ പ്രചാരവേലകളിൽ വീഴ്ത്തി കഴിഞ്ഞു. ന്യൂസ് പോർട്ടലിന്റെ യൂട്യൂബ് വീഡിയോ വരെ എടുത്തുമാറ്റാം. പ്രക്ഷേപണം ചെയ്തത് കളവായ, മോർഫ് ചെയ്തെടുത്ത വീഡിയോ ആയിരുന്നെങ്കിൽ അതിൽ ക്ഷമാപണം നടത്തേണ്ടിയിരുന്നു, അങ്ങിനെയുണ്ടായാൽ ജനങ്ങൾ സത്യം തിരിച്ചറിയുമല്ലൊ.. അതുണ്ടായില്ല. 

വാർത്താ പോർട്ടലുകളിൽ മുന്നിൽ നിൽക്കുന്ന റഷ്യ റ്റുഡേയിൽ നിന്നും സിറിയൻ അനുകൂല മീഡിയകളും ഇസ്ലാം ഫോബിയ പിടികൂടിയവരും ആ വീഡിയോ വേണ്ടുവോളം ഉപയോഗപെടുത്തി. സ്ത്രീകളും കുട്ടുകളുമടങ്ങിയ നൂറ് കണക്കിന് മനുഷ്യരെ കൂട്ടകുരുതി കൊടുത്തത് സിറിയൻ വിമതരാണെന്നും, സൌദി അറേബ്യ തുടങ്ങിയ രാഷ്ട്രങ്ങളാണ് സിറിയയിൽ കാപിറ്റൽ ഒഫെൻസിന് കളിക്കുന്നതെന്നും വാർത്തയാക്കിയവർക്ക് വേണ്ടിരുന്ന ഏറ്റവും വലിയ തെളിവായിരുന്നു സൌദി ജിഹാദികളുടെ ലേലം വിളി. യഥാർത്ഥത്തിൽ സൌദി അറേബ്യ ജിഹാദി ചിന്തകളെ വിട്ടുവീഴ്ച്ചയില്ലാത്ത വിധം വളരെ കണിശമായി നേരിടുന്നു എന്ന സത്യം അറിയുന്നവർ പോലും ഈ കള്ളവർത്തക്ക് അമിത പ്രധാന്യം നൽകുകയുണ്ടായി. 

റോയിട്ടേർസ് റിപോർട്ട് ചെയ്തതാണെന്ന് ആർ.ടി. അടിക്കുറിപ്പെഴുതിയതോടെ  ടൈംസ് ഓഫ് ഇന്ത്യയുടെ ന്യൂസ് പോർട്ടലിലൂടെ വരെ ഈ ജിഹാദി ഹോക്സ് ക്ലിപ്പ് പുറത്തുവന്നു. കുറച്ചു ദിവസമാണെങ്കിലും ജിഹാദി ലേലം വിളി ലോകത്തിന്റെ പല ഭാഗത്തുള്ളവരേയും അറിയിച്ചുകഴിഞ്ഞു, അതിന് ശേഷം തിരുത്ത് കൊടുക്കാതെ ഡെലീറ്റ് ചെയ്തത് കൊണ്ട് മനുഷ്യ മനസ്സിൽ പ്രതിഷ്ഠിക്കപെട്ട ഇമേജ് ആര് തിരുത്തികൊടുക്കും?! ഇതു തന്നെയല്ലെ ലോകത്ത് നടക്കുന്ന അധിക ജിഹാദി ന്യൂസുകളുടേയും, ഇന്ത്യയിലെ മക്ക മസ്ജിദിലും മലേഗാവിലേയും ഗുജറാത്തിലുമുൾപ്പടെ നടന്ന അവസ്ഥ? രാഷ്ട്രീയ അജണ്ടകൾ ബ്രോഡ്കാസ്റ്റ് ചെയ്യപെടുന്നു, അവയുടെ യഥാർത്ഥ അവസ്ഥയും സത്യവും  തിരിച്ചറിഞ്ഞാൽ അതിനെ കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാതിരിക്കുക എന്നത് തങ്ങൾ ബ്രോഡ്കാസ്റ്റ് ചെയ്യുന്ന വാർത്തകളുടെ സത്യസന്ധത ചോദ്യം ചെയ്യപെടുമെന്നത് കൊണ്ട് മാത്രമല്ല, പ്രൊജക്റ്റ് ചെയ്യേണ്ട രാഷ്ട്രീയ ലക്ഷ്യങ്ങൾ തകിടം മറിയുമെന്നത് കൊണ്ട് തന്നെയാണ്.

ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഇത്തരം ബ്രൈൻ വാഷ് വാർത്തകളെ നേരിടാൻ മീഡിയാ രാജക്കന്മാരുടെ സപ്പോർട്ടില്ലാതെ സാധ്യമല്ല. വരും നാളുകളിൽ ഇനിയും ജിഹാദികൾ സൃഷ്ടിക്കപ്പെടും. എല്ലാ സൌകര്യങ്ങളുമുള്ള ഈ ആധുനിക ലോകത്ത് വാർത്തകളുടെ സത്യസന്ധത തിരിച്ചറിയണമെങ്കിൽ മിനിമം ഒരാഴ്ച്ച സമയം വേണമെന്നതാണ് സത്യം! അതു തന്നെ, ആ സത്യം നമ്മളെ തേടിവരില്ല, തേടിപിടിക്കേണ്ടിവരുന്നു എന്നതാണ് വർത്തമാന വാർത്തകൾ നമ്മോട് പറയുന്നത്!

Jun 18, 2012

മരണത്തെ ലേലം വിളിക്കുന്നവർ…


സമ്പത്ത് ഏതൊരൂ മനുഷ്യനേയും കുഴക്കുന്ന വിഷയമാണ്. അതുകൊണ്ട് തന്നെ, പട്ടിണിക്ക് നിഷേധത്തിന്റെ മുഖം വരുമെന്നാണല്ലൊ. സാമ്പത്തിക പ്രയാസങ്ങൾ മനുഷ്യരെ പല ദുർ‌മാർഗത്തിലേക്കും കൊണ്ടുപോകും, ആത്മഹത്യയിലേക്ക് വരെ എത്തിപെടുന്നവർ നമുക്ക് ചുറ്റുമുണ്ട്. ആത്മാവിനോടുള്ള നിഷേധമാണ് ആത്മഹത്യ. എന്നാൽ ആത്മഹത്യ സ്കോഡുകൾ സ്വന്തം ജീവനോടുള്ള നിഷേധമല്ല, മറിച്ചു ടാർജറ്റ് ചെയ്യുന്നവരോടുള്ള രൂക്ഷമായ മാനസ്സിക എതിർപ്പാണ്.

നാല്പതിനായിരം ഡോളറുണ്ടെങ്കിൽ വീട് വാങ്ങാം, ആഡംബര കാറുകൾ വാങ്ങാം, ഉന്നത് വിദ്യാഭ്യാസം കരസ്ഥമാക്കാം. ഇനി സൌദി അറേബ്യയിലാണെങ്കിൽ നിങ്ങൾക്ക് ഒരു ആത്മഹത്യ സ്കോഡ് മെമ്പറേയും വാങ്ങാം!



സിറിയൻ അനുകൂല ടീമിന്റെ വകയായി ലോകത്ത് വ്യാപിക്കുന്ന ഒരു ക്ലിപ്പിലെ മെസേജിനെ ചേർത്താണിത് പറയുന്നത്. 

പ്രൊ-സിറിയൻ ടീമുകൾ തങ്ങളുടെ എതിരാളികളെ സൃഷ്ടിക്കുന്നത് ഇങ്ങിനെയൊക്കെയാണ്. നൂറ് കണക്കിന് കുഞ്ഞുങ്ങളേയും വൃദ്ധന്മാരേയും സ്ത്രീകളേയും കശാപ് ചെയ്തുകൊണ്ടും കുഞ്ഞുങ്ങളെ തട്ടികൊണ്ടുപോയി സൈന്യത്തിന്‌ ഷീൽഡ് വെക്കുന്ന ഇസ്രായേലിൽ നിന്നും ആശയമുൾകൊണ്ട് ഹ്യൂമൻ ഷീൽഡുകൾ വരെ തീർക്കുന്ന ബഷാറിന് താൻ കാണിച്ച് കൂട്ടുന്ന വൃത്തികേടുകൾക്ക് പകരമായി ജിഹാദികളെ കാണിക്കാൻ ഇത്തരം സൃഷ്ടികൾകൊണ്ട് സാധിക്കുമെന്ന് സ്വപ്നം കാണുന്നുണ്ടാവും.

ജിഹാദ് എന്നാൽ വിശുദ്ധ യുദ്ധമെന്ന് അർത്ഥമില്ല. ലോകത്ത് ആത്മഹത്യ സ്കോഡുകൾ പണ്ടുകാലം തന്നെ യുദ്ധത്തിൽ ഉപയോഗപെടുത്തിയിട്ടുണ്ട്. ചരിത്രം പരിശോധിക്കുകയാണെങ്കിൽ പതിനൊന്നാം നൂറ്റാണ്ടിൽ കേരളത്തിലെ ചേരന്മാരാണ് ആത്മഹത്യ സ്കോഡുകളുപയോഗിച്ചത് എന്നു കാണാൻ കഴിയും.  പതിനേഴാം നൂറ്റാണ്ടിൽ ചൈനക്കാർ തായ്‌വാനെതിരെ ഉപയോഗപെടുത്തിയതും  പതിനെട്ടാം നൂറ്റാണ്ടിൽ പേൾ‌ഹാർബരിൽ ബെൽജിയക്കാർ തങ്ങളുടെ വൈമാനികരെ രക്ഷിക്കാൻ നടത്തിയതും പേർഷ്യക്കാർ  ഡെന്മാർക്കിന്റെ കോട്ട തകർക്കാൻ പൊട്ടിതെറിച്ചതുമെല്ലാം അത്തരത്തിലുള്ള പഴയ രാഷ്ട്രീയ ചരിത്രമാണ്.


ബിസി. നാലാം നൂറ്റാണ്ടിൽ ഏതൻസുകാർ ആളില്ലാത്ത തീക്കപ്പലുകൾ ശത്രുക്കൾക്കെതിരെ ഉപയോഗിച്ചതിൽ നിന്നും പാഠമുൾകൊണ്ടാവണം പതിനെട്ടാം നൂറ്റാണ്ടിൽ ജോൺ പൌൾ ജോൺസ് ശത്രുക്കൾക്കെതിരെ ചാവേർ കപ്പലുകളുണ്ടാക്കിയത്. ശത്രുനിരയുടെ അടുത്തേക്ക് തങ്ങളുടെ കപ്പൽ വേഗത്തിൽ നീക്കി സ്വന്തം കപ്പലിന് തീകൊളുത്തുകയും അതിൽ നിറച്ച എക്പ്ലോസീവ് പൊട്ടിത്തെറിക്കുക വഴി  ശത്രുപക്ഷത്തെ ഭയപെടുത്തുകയും ശത്രു കപ്പലിനു കേടുപാടുകളുണ്ടാക്കുകയും ചെയ്തു. പഴയ കേടുവന്ന കപ്പലുകളായിരുന്നു ഉപയോഗപെടുത്തിയതെങ്കിലും കപ്പലിലുണ്ടായിരുന്നത് ട്രൈനിങ് ലഭിച്ച യുവ സൈനികരായിരുന്നു. ഈ തന്ത്രം തന്നെയാണ് സ്പാനീഷ് ആർമഡക്കെതിരെ ഇംഗീഷുകാർ ഉപയോഗപ്പെടുത്തിയതും പതിനെട്ടാം നൂറ്റാണ്ടിൽ ഇംഗ്ലീഷുകാർ ഫ്രാൻസിന്റെ നാവിക കപ്പലുകളെ തകർക്കാൻ ഇന്ധനം നിറച്ച കപ്പലുകൾ ഉപയോഗപ്പെടുത്തിയതുമെല്ലാം ആത്മഹത്യ സ്കോഡുകളെ ഉപയോഗിച്ചായിരുന്നു.  ലോക മഹാ യുദ്ധങ്ങളിൽ ജപ്പാന്റെ ആത്മഹത്യ സ്കോഡുകൾ ലോകത്ത് ഏറെ ചർച്ച ചെയ്ത വിഷയങ്ങളാണല്ലൊ.



രാഷ്ട്രീയവും വംശീയവും മതപരവുമായ കാരണങ്ങളാലും ആത്മഹത്യ സ്കോഡുകൾ രൂപപെട്ടിട്ടുണ്ട്. മുകളിൽ പറഞ്ഞവയെല്ലാം രാഷ്ട്രീയ കാരണങ്ങൾ ആയിരുന്നു എങ്കിൽ നാസികൾ, മംഗോളിയർ, സിംഹളർ, തമിഴർ തുടങ്ങിയവരും സയണിസ്റ്റുകളുമെല്ലാം വംശീയമായിരുന്നു. വംശീയ പ്രശ്നങ്ങളെ നേരിടാൻ തമിഴ് പുലികൾ ഉപയോഗപെടുത്തിയ വലിയൊരൂ ആയുധമായിരുന്നു ആത്മഹത്യ സ്കോഡ്. അതിൽ അതിൽപെട്ട ഒരാളാണല്ലൊ രാജീവ് ഗാന്ധിയുടെ ജീവനെടുത്തത്. കുരിശ് യുദ്ധവും, ഇന്നു കാണുന്ന ജിഹാദ് സ്കോഡുകളും മതപരവും. മറ്റുള്ളതിൽ നിന്നും വ്യത്യസ്തമായി മതങ്ങളുടെ പേരിലുള്ള സ്കോഡുകൾക്ക് മരണ ശേഷമുള്ള ജീവിതത്തെ പ്രൊജക്റ്റ് ചെയ്തായിരുന്നു ആളുകളെ ഉപയോഗപെടുത്തിയിരുന്നത്. കുരിശ് യുദ്ധത്തിൽ പങ്കെടുത്തവർക്കും മരണപെടുന്നവർക്കും നേരെ സ്വർഗത്തിലേക്കുള്ള ടികറ്റ് വില്പനയായിരുന്നു നടത്തിയിരുന്നത്. അതുപോലെ തന്നെയാണ് ആത്മഹത്യ ജിഹാദുകളിലും കാണുക. യഥാർത്ഥത്തിൽ മനുഷ്യരെ ബ്രൈൻ വാഷ് ചെയ്തുകൊണ്ട് സാഹചര്യങ്ങളെ മുതലാക്കുന്നതാണ് അത്തരത്തിലുള്ളവയിൽ അധികവും. സ്വന്തം കുടുബം മൊത്തത്തിൽ ഉമൂലനം ചെയ്യപെട്ട ഒരാൾ സ്വയം തിരഞ്ഞെടുക്കുന്നവയും, അത്തരത്തിലുള്ളവരെ കണ്ടെത്തി തങ്ങളുടെ എതിരാളികൾക്കെതിരെ ഉപയോഗിക്കുന്നവരും അഫ്‌ഗാനിലും ഇറാക്കിലും തുടങ്ങി പല ഭാഗത്തും ധാരാളം നിരപരാധികളുടെ ജീവനെടുക്കുന്നു.

ഇന്ന് കാണുന്ന ആത്മഹത്യ സ്കോഡുകളുടെ മനശാസ്ത്രം മനസ്സിലാക്കുകയാണെങ്കിൽ, ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് അവർ പുഞ്ചിരിയോടെ സ്വയം പൊട്ടിതെറിക്കുന്നു എന്നാണ്. അതി ശക്തമായ മാനസ്സിക പരിവർത്തനത്തിന് വിധേയമായിട്ടാണ് ആത്മഹത്യ സ്കോഡുകൾ രൂപപെടുന്നത്. ചിലത്  സാഹചര്യങ്ങളിൽ മാനസ്സികമായി സ്വയം രൂപപെടുന്നു. അമേരിക്കൻ മിലിട്ടറികൾക്കുള്ളിൽ നടന്ന വെടിവെപ്പ് മിലിട്ടറി പ്രവർത്തനങ്ങളിൽ മനം നൊന്ത് സ്വന്തം മിലിട്ടറിക്കെതിരെ ആയുധമെടുത്തതായിരുന്നല്ലൊ, മാത്രമല്ല, ഇന്ന് അമേരിക്കൻ മിലിട്ടറി ഏറ്റവും വലിയ പ്രശ്നമായി അഭിമുഖീകരിക്കുന്നത് സൈനികരുടെ ആത്മഹത്യയാണ്. അതിനവരെ പ്രേരിപ്പിക്കുന്നത് ഇതുവരെ അവരുടെ കൈകളാൻ നടത്തപെട്ട അക്രമണങ്ങളും യുദ്ധത്തിൽ വന്ന പരിക്കുകളും മാനസ്സിക പ്രശ്നങ്ങളുമാണ്. ഒരു ഭാഗത്ത് അവരാൽ എല്ലാം നഷ്ടപെട്ടവർ സ്വയം പൊട്ടിതെറിക്കുന്നു, മറുഭാഗത്ത് സ്വന്തം ചെയ്തികളിൽ മനപ്രയാസം കാരണം ജീവൻ അവസാനിപ്പിക്കുന്നു. ദിവസവും ഒരു ആത്മഹത്യ എന്ന നിലയിൽ അമേരിക്കൻ സൈനികരുടെ ആത്മഹത്യ വളരെ കൂടിയതായി മീഡിയകളിൽ ചർച്ച ചെയ്യപെട്ടതാണല്ലൊ.

ഇവിടെ ജിഹാദി ബോംബിനെ കുറിച്ചാണ് പറയാനുള്ളത്. 'ജിഹാദി' ബോംബായി പൊട്ടിതെറിച്ചില്ലെങ്കിലും വാർത്ത പൊട്ടിക്കേണ്ടവർ പൊട്ടിച്ചു കഴിഞ്ഞു, അതുമുഖേനയുള്ള രാഷ്ട്രീയ മുതലെടുപ്പും നടന്നുകൊണ്ടിരിക്കുന്നു. പല ജിഹാദി ബോബിനെ പോലെ ജനശ്രദ്ധ തിരിക്കാൻ വേണ്ടി സൃഷ്ടിക്കപെട്ടതാണ് ഈ വാർത്ത. സിറിയൻ ഗവണ്മെന്റിന്റെ നിഷ്ഠൂരമായ കൊലയിൽ നിന്നും ജനശ്രദ്ധ തിരിച്ചു വിടാൻ ആത്മഹത്യ ബോംബറെ സ്വന്തം പിതാവ് ലേലത്തിൽ വിലപേശുന്ന രംഗം സൃഷ്ടിച്ചെടുത്തിരിക്കുന്നു. സിറിയയും ഇറാനും ചേർന്നു നടത്തുന്ന നരയായാട്ട് ഈ ഒരൂ മൃഗീയത നിറഞ്ഞ ചിത്ര രചനയിലൂടെ തുടച്ചുമാറ്റാവുന്നതല്ല. സിറിയയെ പിന്തുണക്കുന്ന റഷ്യക്കും ചൈനക്കും രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ളത് കൊണ്ട് അവരും ഇതിന്റെ പ്രചാരകരാവുന്നു! അറവുശാലയിലേക്ക് വിൽക്കുന്നത് പോലെ സ്വന്തം മകനെ ആത്മഹത്യ ബോംബിന് ലേലം വിളിച്ച് കാശുനേടാൻ മാത്രം സമ്പത്ത് മോഹികളാണെന്ന് വരുത്തി തീർക്കുന്നത് തന്നെ മതിയാവും ആ ചിത്രം ഹോക്സാണെന്ന് പറയാൻ.

ഇക്കാലത്ത് മക്കളെ വിറ്റ് കാശാക്കുന്നവർ ഇല്ലാതില്ല, എന്നാൽ പോലും അച്ചന്റെ കൂടെ മകനും സന്തോഷത്തിൽ പങ്കുചേരുന്നത് കാണുമ്പോൾ സ്വീകാര്യത ചോദ്യം ചെയ്യപെടുന്നു. മുകളിൽ സൂചിപ്പിച്ചത് പോലെ ആരെങ്കിലും  മതപരമായ് സ്വർഗീയ ജീവിതമായി അവരുടെ ലക്ഷ്യമായി പറഞ്ഞുകൊടുത്തതെങ്കിൽ കാശിന്റെ വിലപേശൽ നടത്തുകയുമില്ല. ഇവിടെ ബാപ്പയും മോനും വളരെ സന്തോഷത്തോടെ വില പേശുകയും, സ്വന്തം മകനെ ഇത്തരത്തിൽ മാർക്കറ്റിൽ വിറ്റതിന്റെ കണക്ക് പറയുകയും ചെയ്യുന്നത് കാണുമ്പോൾ അത്രമാത്രം കാശിന് കൊതിയുള്ളവർ സ്വന്തം ജീവൻ വെടിയാൻ കൂട്ട് നിൽക്കില്ല എന്നു തന്നെ ഉറച്ചുപറയാം, മറ്റേതോ ലേലം വിളിയുമായി ബന്ധപെട്ടതിനെ രൂപപെടുത്തിയെടുത്ത  ക്ലിപ്പാകാം, ഹോക്സാകാൻ സാധ്യതയുണ്ടെന്ന് റഷ്യൻ ചാൽ വാർത്തയെ വലുതാക്കി പറഞ്ഞ അവസാനത്തിൽ ചേർത്തുപറയുകയുണ്ടായി.

എതായാലും വാർത്തകൾ സൃഷ്ടിക്കുമ്പോൾ സൌദിയയുടെ രാഷ്ട്രീയ നിലപാടുകളെ ചോദ്യം ചെയ്തും സിറിയയിൽ സംഭവിക്കുന്ന കുഴപ്പങ്ങൾക്ക് കാരണം സൌദി ജിഹാദികളുമാണെന്ന് പറഞ്ഞു പരത്തുന്നത് കൊണ്ടൊന്നും സിറിയൻ ഇറാൻ അച്ചുതണ്ടിന്റെ പൈശാചിക പ്രവർത്തനങ്ങളെ ലോകം കുറച്ചുകാണില്ല.

May 3, 2012

അഭ്രപാളിയില്‍ നിന്ന് ‘അവതാർ‘ ഇറങ്ങിവരുമൊ?



ജെയിംസ് കാമറൂണിൽ നിന്നും ആശയമുൾകൊണ്ട് റഷ്യൻ ബിസിനസുകാരൻ അവതാർ പദ്ധതിയുമായി ഇറങ്ങിയിരിക്കുന്നു. അതിന്റെ ഭാഗമായി നൂറുകണക്കിന് ഗവേഷകർ ഉൾപെടുന്ന ഒരു സംഘം മനുഷ്യരൂപത്തിലുള്ള യന്ത്രമനുഷ്യന്റെ പരിഷ്‌കരിക്കാത്ത മൂലരൂപമുണ്ടാക്കുകയാണ്. അതിൽ മനുഷ്യ സുബോധത്തെ ഉൾകൊള്ളിക്കാനാവുമെന്നാണ് അവരുടെ സ്വപ്നം. കടിഞ്ഞാണില്ലാത്ത ആഗ്രഹങ്ങൾ!

ട്മിത്രി ഇറ്റ്സ്കോവിന്റെ റഷ്യ 2045 എന്ന പ്രൊജക്റ്റിന്റെ ഭാഗമായിട്ടാണ് ഈ പദ്ധതി എങ്കിലും അവതാർ സിനിമയിലേ പോലെ പുതിയ പ്ലാനറ്റ് എക്സ്പ്ലോറ് ചെയ്യുകയല്ല ലക്ഷ്യം. അന്തിമമായ ലക്ഷ്യമായി പ്രൊജക്റ്റിൽ പറയുന്നത് ചിരഞ്ജീവിത്വമാണ്. വെടിയും ഇടിയുമേൽക്കാത്ത ചിരഞ്ജീവി എന്ന സിനിമ നടനല്ല, വ്യക്തിത്വവും ബുദ്ധിയും റൊബോട്ടിലേക്ക് മാറ്റിവെച്ചുണ്ടാക്കുന്ന അനശ്വരത്വമാണുപോലുമത്.

വിഷയം ചർച്ച ചെയ്യുന്നതിന് മുമ്പ് പദ്ധതിയെ കുറിച്ച് മനസ്സിലാക്കാം. ഈ പദ്ധതിയെ നാല് സ്റ്റേജായി തിരിച്ചിരിക്കുന്നു, അതിന്റെ പ്രാരംഭഘട്ടത്തിലാണ് നൂറോളം ഗവേഷകരുള്ളത്. മനുഷ്യ ബുദ്ധിയും കമ്പ്യൂട്ടറുമായും പരസ്പരം ബന്ധിക്കപെട്ട മനുഷ്യനെ പോലുള്ള റൊബോട്ടിനെ സൃഷ്ടിക്കാൻ കഠിനാദ്ധ്വാനത്തിലാണ്. അതിന്റെ മുന്നോടിയായ് നിർമ്മിക്കപെട്ട രൂപത്തിന് ‘ഡിമ‘ എന്നു നാമകരണവും ചെയ്തു. ആദ്യഘട്ടത്തിൽ യന്ത്രമനുഷ്യന്റെ കാഴ്ച്ചശക്തി പരിക്ഷിച്ചു, ഒരോ കണ്ണുകളും ഒരോ കേമറകളാണ്, അത് ചുറ്റുപാടുകളെ നിരീക്ഷിക്കുകയും ഓർമ്മയിൽ (മെമ്മറി ചിപ്പിൽ) സൂക്ഷിക്കുകയും ചെയ്യും. മനുഷ്യ ത്വക്കിനെപോലെ തോന്നിക്കുന്ന ലാറ്റക്സ് തൊലികൾക്കുള്ളിൽ ഇലക്ട്രോണിക്സിന്റെയും മോട്ടോറുകളുടേയും സങ്കീർണ്ണമായ രൂപമാണുള്ളത്. കഴിഞ്ഞ മാസത്തിൽ റോബോട്ടിനെ ചക്രത്തിൽ ചലിപ്പിക്കാൻ സാധിച്ചെങ്കിലും അടുത്ത ലക്ഷ്യം മനുഷ്യനെ പോലെ നടക്കാനുള്ള ശേഷി നൽകുകയാണ്. നടത്തം നിയന്ത്രിക്കുന്നത് മനുഷ്യനും കമ്പ്യൂട്ടരും സമന്വയിപ്പിച്ചായിരിക്കും. ഒരു വർഷത്തെ സമയം അതിനുമാത്രമായി നീക്കിവെച്ചിട്ടുണ്ട്. പരികല്പകന്മാർ പറയുന്നത്, അടുത്ത ജനറേഷനിലേക്കുള്ള ആദ്യത്തെ കാൽ‌വെപ്പാണ് പദ്ധതിയിട്ട കൃത്രിമമായ ബുദ്ധിവൈഭവമെന്ന്.


ടെർമിനേറ്റർ ജഡ്ജ്മെന്റ് എന്ന ഹോളിവുഡ് സിനിമയിലെ ആശയമാണ് കൃത്രിമ ബുദ്ധിവൈഭവം. ആ സിനിമയിൽ റോബോട്ട് സൃഷ്ടിക്കപെടുന്നത് ഏത് രൂപവും സ്വീകരിക്കാൻ കഴിയുന്ന ലിക്യുഡ് ക്രിസ്റ്റൽ കൊണ്ടാണ്. സെൻസുള്ള പ്രസസറ്, അതിന് ഏത് രൂപവും സ്വീകരിക്കാമെങ്കിൽ സിനിമയിലെ തിയറി വിശദീകരിക്കാൻ കഴിയും. ജെയിംസ് ബോണ്ട് പൈലറ്റില്ലാതെ താഴേക്ക് വീഴുന്ന വിമാനത്തിനു പുറകിൽ ചാടി വിമാനത്തിന്റെ നിയന്ത്രണം എറ്റെടുക്കുന്ന രംഗം വിശദീകരിച്ചു ആ രംഗം ഉൾപെടുത്തിയവർ പറഞ്ഞത്, വിമാനം വീതികൂടിയതായത് കൊണ്ട് താഴേക്ക് വീഴുമ്പോൾ റെസിസ്റ്റൻസ് കൂടും, പയേസ് ബ്രോസ്നാൻ കൈകാലുകൾ നേരെ വെച്ചു പ്രതിരോധാവസ്ഥ ഇല്ലാതാക്കി വിമാനത്തിനേക്കാൾ വേഗത്തിൽ താഴോട്ട് വന്നു എന്നാണ്. തമിഴ് സിനിമയിൽ രജനീകാന്ത് കാണിക്കുന്നത് പോലെയാല്ല, തിയറിയൊക്കെ ഉണ്ട്. കൊള്ളാം ;) പക്ഷെ ഇതൊന്നും പ്രാക്ടിക്കലായി ആരും പരീക്ഷിക്കാൻ നിൽക്കില്ല. എന്നാൽ ജെയിംസ് കാമറൂണിന്റെ അവതാറ് പരീക്ഷിക്കാൻ തന്നെ ചിലർ തീരുമാനിച്ചിരിക്കാണ്. ഇഷ്ടമ്പോലെ കാശുണ്ട്, ജീ‍വിക്കാനാണെങ്കിൽ ഇനി അതിക കാലവുമില്ല, ജീവിത ലക്ഷ്യം അറിയാതാവുമ്പോൾ പിന്നെ ഇത്തരം ചിന്തകൾക്ക് അർത്ഥമുണ്ട്. യാഥാര്‍ത്ഥ്യമാവുകയാണെങ്കില്‍ ഇരുന്നൂറ് വര്‍ഷം കൂടി ജീവിക്കാമല്ലോ!

ഏതാവട്ടെ, ഇറ്റ്സ്കോവിന്റെ അൾട്ടിമേറ്റ് ഗോള് മനുഷ്യ നിയന്ത്രിത റോബോട്ട് അല്ല, സ്വയംനിയന്ത്രണാധികാരമുള്ള ഒരു റോബോട്ടിക് വ്യവസ്ഥ, അതും മനുഷ്യന്റെ തലച്ചോറും അതിനു വേണ്ട പോഷകാഹാരവ്യവസ്ഥ പരിപാലിക്കുന്ന നാഡീവ്യൂഹങ്ങളുമെല്ലാം ഉള്ളവ. അങ്ങിനെയാകുമ്പോൾ ആ തലച്ചോറിന്റെ ഘടനയോ സങ്കീർണ്ണതക്കൊ വ്യത്യാസമുണ്ടാവുകയില്ല, നശിക്കുകയുമില്ല എന്നൊക്കെയാണ് തിയറി. ഇങ്ങിനെയുള്ളൊരൂ ഇമാജിനാഷനിൽ നിന്നാണ് ഇറ്റ്സ്കോവ് രംഗത്തിറങ്ങിയിരിക്കുന്നത്, അദ്ദേഹം പറഞ്ഞത്, സിനിമയിൽ നിന്നും വ്യത്യാസപെട്ട ഒരു ആൻഡ്രോയിട് സൃഷ്ടിക്കപെടണം എന്നാണ്.

ഈ ആശയവുമായി അമേരിക്കയിലെ റോബെർട്ട് വൈറ്റ് എന്ന ശാസ്ത്രജ്ഞൻ ഒരു ചിപ്പ് രൂപകല്പന ചെയ്തിട്ടുണ്ട്. ഒരു കുരങ്ങിന്റെ തലച്ചോറ് തലയോട്ടിയിൽ നിന്നും പുറത്തെടുത്ത് അതിനെ ചിപ്പുമായുള്ള സിസ്റ്റത്തിലേക്ക് ഘടിപ്പിച്ചാൽ തലച്ചോറിനെ ജീവിപ്പികാൻ കഴിയുമെന്നാണ് വൈറ്റ് പരീക്ഷണങ്ങളിലൂടെ പറഞ്ഞത്അതുമായി ബന്ധപെടുത്തി ഇറ്റ്സ്കോവ് പറഞ്ഞത്, മുഖ്യ ലക്ഷ്യം മനുഷ്യന്റെ വ്യക്തിത്വവും ദീർഘമായ ജീവിതവുമാണ്. ശാസ്ത്രജ്ഞന്മാർ പറയുന്നത്, രോഗങ്ങളും ബ്രൈൻ ഡീഗ്രേഡെഷനുമില്ലെങ്കിൽ നമ്മുടെ ബ്രൈൻ മുന്നൂറ് വർഷം വരെ ജീവിക്കുമെന്നാണ്.  ശരിയാണ്, ഒരു പ്രത്യേക വയസ്സ് (വാർദ്ധക്യം) കഴിഞ്ഞാൽ മനുഷ്യ കോശങ്ങളുടെ നാശം കൂടുകയും രോഗങ്ങൾ വർദ്ധിക്കുകയും ചെയ്യും. അതില്ലെങ്കിൽ മനുഷ്യാരോഗ്യം നശിക്കാതെ കൊണ്ടുപോകാം. സിനിമയിലെ പോലെ തിയറി പറയാൻ എളുപ്പമാണ്!! :)

നമ്മുടെ നാഗരികത്വവും പരിജ്ഞാനവും സമ്മർദ്ദങ്ങളിൽ പ്രകൃതിപരമായി വളർന്നുകൊണ്ടിരിക്കുന്നു, സങ്കേതികമായ ദുരന്തം നമ്മൾ തന്നെ സൃഷ്ടിച്ചെടുത്ത സാങ്കേതികമായ ആൾജാമ്യത്തിൽ നിൽക്കുന്നു. ഭാവിയിൽ സമുദായം തുടർച്ചയായ സ്ഥിതിഭേദങ്ങൾക്ക് വിദേയമാകും, ഈ പ്രയേണത്തിനു കാരണം മനുഷ്യ വികാസമാണ് എന്നൊക്കെയാണ് റഷ്യ 2045 എന്ന പ്രൊജക്റ്റുമായി നടക്കുന്നവർ പറയുന്നത്. ശരിയാണ്, മനുഷ്യരുണ്ടാക്കിയ ടെക്നോളജി കൊണ്ട് മനുഷ്യനു കഴിവു നൽകുന്നതിനും കണ്ടെത്തുന്നതിനും പരിമിതികളുണ്ടെന്ന് സമ്മതിക്കുന്നത് നല്ല ബുദ്ധിതന്നെ, പക്ഷെ ഭാവിയിൽ പരിണാമത്തിലൂടെ മനുഷ്യ ബുദ്ധിമാറ്റി മറിക്കപെടുമെന്നൊക്കെ പറഞ്ഞു അവതാർ പ്രൊജക്ടിന് സാധൂകരണം നല്‍കേണ്ടതുണ്ടോ?!

ഈ പ്രൊജക്റ്റിന് ദലൈലാമ പിന്തുണ പ്രഖ്യാപിച്ചിരിക്കാണ്. അദ്ദേഹത്തിനും ഉണ്ടാവില്ലെ ആശ, എന്നും സർവ്വപ്രധാനമായ പൌരോഹിത ദൈവാവതാരമായിരിക്കാൻ! ബുദ്ധന്റെ പതിനാലാം അവതാരമായി ജനിച്ചവർക്കിനിയും മനുഷ്യനെ പൂർണ്ണമായി മനസ്സിലാക്കാൻ കഴിഞ്ഞില്ല എന്നു വേണം പറയാൻ. മനുഷ്യന്റെ ബ്രൈൻ എന്നത് ന്യൂറോണുകളുടെ പ്രൊസസറാണ്. വെറും പ്രൊസസറിന് ഇലക്ട്രിക് പവർ കൊടുത്തത് കൊണ്ട് അവർ താനെ എല്ലാം പ്രവർത്തിക്കുമെന്ന് കരുതുന്നവർ വിഢികളുടെ സ്വർഗത്തിലാണ്. പ്രൊസസറ് അത് ശരിക്കും പ്രവർത്തിക്കണമെങ്കിൽ അതിന് ലഭിക്കുന്ന സിഗ്നലുകളെ അടിസ്ഥാനമാക്കി രേഖപെട്ട കോഡുകൾ വേണം. എല്ലാവർക്കും മനസ്സിലാവുന്ന നിലയിൽ പറഞ്ഞാൽ ഓപറേറ്റിങ് സിസ്റ്റമില്ലാതെ കമ്പ്യൂട്ടറ് പ്രവർത്തിക്കില്ല. കരന്റ് കൊടുത്താൽ നിർദ്ദേശങ്ങൾ സ്വീകരിക്കാൻ വേണ്ടി അത് ആക്ടീവാകും, നിർദ്ദേശങ്ങൾ ലഭിക്കുന്നത് ഓപറേറ്റിങ് സിസ്റ്റത്തിൽ നിന്നാണ്. മനുഷ്യാത്മാവാണ് ശരിക്കും ഒപറേറ്റിങ് സിസ്റ്റം. മനുഷ്യൻ ഏത് ഓപറേറ്റിങ് സിസ്റ്റമാണ് കൊണ്ടുനടക്കുന്നു, അത് ഏത്ര നന്നായി പ്രവർത്തിക്കും. ആത്മീയ നിർദ്ദേശങ്ങൾ ആ ഓപറേറ്റിങ് സിസ്റ്റത്തെ നന്നായി കൊണ്ടുപോകുന്നതിനാണ്. വൈറസുകളും സ്പൈവേറ്, ട്രോജനുകളൊന്നും കടന്നു കൂടി പ്രവർത്തനം അവതാളത്തിലാവാതെ ശ്രദ്ധിക്കുന്നുവോ അവർക്ക് നല്ല നിലയിൽ മുന്നോട്ട് പോകാം. ഇവിടെ പ്രൊസസറിനെ കുറിച്ചുള്ള പഠനങ്ങളും പരിശ്രമങ്ങളുമാണ്. അതിനെ ജീവിപ്പിക്കാൻ കഴിയുമെന്ന് പ്രതീക്ഷയാണ്, പക്ഷെ ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന അവസ്ഥയിലുള്ള ഒന്നിനെ കിട്ടിയിട്ടെന്തുകാര്യം? മനസ്സ്, ആത്മാവ് എന്ന കൺസെപ്റ്റ് നഷ്ടപെട്ടവരുടെ തിയറി എങ്ങിനെ വിജയിക്കും? ജീവനും ആത്മാവും വെവ്വേറെയാണെന്നതിന് ലോകത്ത് എത്രയോ തെളിവുകൾ പക്ഷെ ആത്മീയമൂർത്തീരൂപങ്ങളായവർക്ക് പോലും ആത്മാവിനെ തിരിച്ചറിയാൻ കഴിയാതെ പോയി!

കുരങ്ങിന്റെ തലച്ചോറ് ദിവസങ്ങളോളം ജീവൻ നഷ്ടപെടാതെ സൂക്ഷിക്കാനായി എന്നതാണ് വലിയ കണ്ടെത്തൽ. ശാസ്ത്ര പരീക്ഷണങ്ങളൊക്കെ നല്ലത് തന്നെ, മനുഷ്യരാശിയുടെ നന്മക്ക് ഒരു തലത്തിലെങ്കിൽ മറ്റൊരൂ തലത്തിലുപയോഗിക്കാനാവും. എന്നാൽ ഇവിടെ ജീവൻ നില നിർത്തുക എന്നതാണ് വലിയ സംഗതിയായി കാണിക്കുന്നത്. യഥാർത്ഥത്തിൽ ജീവനെ നിലനിർത്താനും കൈമാറാനും കഴിയുന്നുണ്ട്, കാലങ്ങളായി മനുഷ്യന്റെ ജീവനുള്ള അവയവങ്ങൾ മറ്റുള്ളവർക്ക് നൽകുന്നു. ജീവൻ നിലനിൽക്കുന്നത് കോശങ്ങളിലാണ്. കോശം നശിക്കുന്നത് അവയുടെ ജീവൻ നശിക്കുന്നതോട് കൂടിയാണ്. ആത്മാവ് വിട്ടുപോയ, മരിച്ചുപോയ മനുഷ്യനെ യന്ത്രങ്ങളാൽ വർഷങ്ങളോളം ജീവൻ നിലനിർത്താനാവും. പക്ഷെ ജഢമായി ഒരു വസ്തുവായി കിടക്കണമെന്ന് മാത്രം. പ്രവർത്തിക്കാനോ പരിസരവുമായി ബന്ധപെട്ട് എന്തെങ്കിലും ചെയ്യുവാനോ ആത്മാവ് വിട്ടുപോയവക്ക് സാധ്യമല്ല. ഏത് നിമിഷം യന്ത്രങ്ങൾ ആ ശരീരത്തിൽ നിന്നും മാറ്റിവെക്കുന്നുവോ, ആ നിമിഷം  ശരീരത്തിൽ നിലനിൽക്കുന്ന ജീവനും നഷ്ടമാകും. ശരീരത്തിന്റെ ജീവൻ നില നിർത്തുന്നതിന് വേണ്ട ശക്തി യന്ത്രങ്ങൾ നൽകുന്നു, മനുഷ്യർ ജീവിച്ചിരുന്നപ്പോൾ ആ ശക്തി ലഭിച്ചത് മനുഷ്യാത്മാവിൽ നിന്നാണ്. ഏരിയൽ ശരോണിനെ പോലെ, മരണം സംഭവിച്ച എത്രയോ ശരീരങ്ങൾ നമുക്കറിയാം, വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തുന്നു. ജീവൻ കൈമാറാം, ജീവൻ യന്ത്രങ്ങളുടെ സഹായത്തോടെ നിലനിർത്തുകയും ചെയ്യാം. പക്ഷെ ആത്മാവിനെ പിടിച്ചു നിർത്താൻ മരണത്തിൽ നിന്നും രക്ഷപെടാൻ ആർക്കു സാധിക്കും? തീർച്ചയായും ആത്മാവ് എന്തെന്നു തിരിച്ചറിയാത്തവർക്ക് അതിനെ ഉപയോഗപെടുത്തുക സാധ്യമല്ല.
-ബെഞ്ചാലി.

Apr 15, 2012

കോൺഗ്രീറ്റ് നൽകുന്ന സന്ദേശം.


ലോക പോലീസും അധോലോക ഗുണ്ട ഇസ്‌റായേലും കൂടി നടത്തി കൊണ്ടിരിക്കുന്ന നാടകങ്ങളുടെ പുതിയ ഇനമാണ് ‘ഇറാന്റെ അണുവായുധം‘. മുമ്പ് സദ്ദാമിനെ കുടുക്കാൻ ഉപയോഗിച്ച അതേ തന്ത്രം. എന്നാൽ സദ്ദാമിനേപോലെയല്ല, സദ്ദാമിന്റെ അടുത്ത് ഒന്നും ഉണ്ടായിരുന്നില്ല. ഇറാൻ, സിവിലിയൻ ആവശ്യങ്ങൾക്ക് ആറ്റൊമിക് പരീക്ഷണങ്ങൾ നടത്തുന്നുണ്ട്. ആ അറിവ് ഭാവിയിൽ ആയുധ നിർമ്മാണത്തിനുപയോഗപെടുത്തുമോ എന്ന പേടി കാരണം എങ്ങിനെയെങ്കിലും അതിനു തടയിടാനുള്ള നാടകങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. അമേരിക്കക്ക് ഇപ്പോൾ തന്നെ സ്വന്തം നാട്ടിൽ സമരങ്ങളും എതിർപ്പുകളും വേണ്ടതോളമുള്ളതിനാൽ നേർക്കുനേരെ പോലീസായി ഇറങ്ങാതെ ഗുണ്ടയെകൊണ്ട് കൈകാര്യം ചെയ്യാനാണ് പുതിയ നാടകങ്ങൾ.

പണ്ടാരോ അണികളെ നോക്കി കൈകൊണ്ട് കൂവാനാവശ്യപെട്ടുകൊണ്ട് മൈക്കിലൂടെ അനൌൺസ് ചെയ്തു, കൂവരുത് മക്കളെ, കൂവരുത് എന്ന്. അതുപോലെ ഇസ്രായേലിനോട് അക്രമിക്കരുത് അക്രമിക്കരുത്, അതിനു സമയമായാൽ ഞങ്ങളുണ്ട് അക്രമിക്കാൻ എന്നു പറയുകയും ഇസ്രായേലിന് അക്രമം നടത്താനുള്ള എല്ലാ കോപ്പുകളും നൽകുകയും ചെയ്തു. മാത്രമല്ല സ്വന്തം മിലിട്ടറിയെ പോലും ഇസ്രായേലിലേക്കയച്ചു പ്രത്യാക്രമണമുണ്ടായാൽ കാലിയാവാൻ അമേരിക്കൻ മിലിട്ടറി തന്നെ ധാരാളം, ഇസ്രായേലി സൈന്യത്തിന് പോറല് പോലും പറ്റില്ല എന്നൊക്കെ അറിയിക്കാനാണ് ഒബാമ തന്റെ വക്താവിനെ ഇസ്രായേലിലേക്കയച്ചത്. എന്നീട്ടും ഇസ്രായേൽ അയാളെ കുറിച്ച് പറഞ്ഞത്, ഇറാന്റെ മൂടുതാങ്ങി എന്നാണ്. ഗുണ്ടകളാവുമ്പോ പോലീസുകാരെ കുറിച്ച് നല്ലത് പറഞ്ഞാൽ പിന്നെ അവൻ ഗുണ്ടയാവില്ലല്ലൊ, ജനങ്ങളെ ബോധ്യപെടുത്തേണ്ടതുണ്ടെന്ന് ഇസ്രായേലിനു നന്നായിട്ടറിയാം.

ഏതാവട്ടെ, ഇസ്രായേൽ പറഞ്ഞതൊന്നും കാര്യമാക്കാതെ ലോക പോലീസ് കാര്യമായി പണിയുന്നുണ്ട്. സമാധാനത്തിന്റെ ദൂതനല്ലെ, സുവിഷേശം പറഞ്ഞു തുടങ്ങിയിട്ടുണ്ട്.  അമേരിക്കൻ സൈനിക കേണൽ ജാക് മില്ലർ പറയുന്നത്,  ദൈവം അമേരിക്കയെ രക്ഷിക്കട്ടെ എന്ന്. അമേരിക്കൻ എയർ ഫോർസിന്റെ ആവശ്യകത, ഒരു കുട്ടിയെ വേണം. വേറും കുട്ടിയല്ല, ലിറ്റിൽ ബോയിനെ പോലെ.. അതെ, ഹിരോഷിമയെ തകർത്ത ലിറ്റിൽ ബോയിയെ പോലെയല്ലെങ്കിലും  മുപ്പതിനായിരം പൌണ്ട് ഭാരമുള്ളതൊന്ന്. സുവിശേഷ കൃത്യനിർവഹണത്തിനു അവ അത്യാവശ്യമാണ്. അദ്ദേഹം പറയുന്നത്, ജി.പി.എസ്. വഴികാട്ടുന്ന 15 ടൺ ‘ബങ്കർ ബസ്റ്റർ’ ബോംബിന്റെ സ്റ്റോക്ക് അഫ്‌ഗാനിലുപയോഗിച്ച് തീർത്തിരിക്കുന്നു. അത്തരം ബോംബുകൾകൊണ്ടൊന്നും ഇറാന്റെ മണൽ ഭൂമിയിൽ ഇഫക്ട് കിട്ടാത്തതിനാൽ 32 മില്ല്യൺ ഡോളറിന്റെ പുതിയ ആയുധ നിർമ്മാണത്തിൽ നല്ല മൊഞ്ചുള്ള ബേബികളെ വേണമെന്ന് നിർബന്ധമുണ്ട്. കാരണം അഫ്‌ഗാൻ തോറബോറ മലകളേക്കാൾ സ്ട്രോങ്ങാണത്രെ ഇറാൻ മരുഭൂമിക്ക്!


ഇറാനെ നിരായുധീകരിക്കുന്നതിന്റെ ഭാഗമായി ശാന്തതയുടെ ഭൂമിയായ ഗൾഫ് രാഷ്ട്രങ്ങളെ ആയുധമണിയിക്കാനും അമേരിക്ക തിടുക്കം കാണിക്കുന്നുണ്ട്. യു.എ.ഇയുമായി നടന്ന ഡീല് ഒബാമയുടെ അഡ്‌മിനിസ്ട്രേഷനിൽ നിന്നും ലീക്കായതിൽ കാണാൻ കഴിഞ്ഞത് 500ഹെൽഫയർ എയർ ടു സർഫേസ് മിസൈലുകളും 4,900 സ്മാർട്ട് ബോംബുകളും അബൂദാബിയിലേക്ക് ടെലിവറിയായിട്ടുണ്ട്. 

വൈറ്റ് ഹൌസ് പ്രസ്സ് സെക്രട്ടറി ജെയ് കാർണി പറഞ്ഞത് ഇറാനെ തളക്കാൻ കൂടുതൽ മാർഗങ്ങൾ തിരയുകയാണെന്നാണ്. അദ്ദേഹം പറഞ്ഞത് എട്ട്  എം.ഒ.പി (ബിഗ് ബ്ലൂ) ബോംബുകൾ തയ്യാറാക്കിവെച്ചിട്ടുണ്ടെന്നാണ്. ഭൂമിയ പിളർത്തുന്ന ഈ ക്രാറ്റർ ബോംബുകളെ കുറിച്ച് 2007ൽ പബ്ലിഷ് ചെയ്ത ഒരു ആർട്ടികിളിൽ പറയുന്നത് 200 അടിവരെ ഭൂമിക്കടിയിൽ ആഴ്ന്നിറങ്ങിയതിനു ശേഷം സ്ഫോടനമുണ്ടാക്കുമെന്നാണ്. തോറാബോറയിലുപയോഗിച്ച ഡൈസി കട്ടർ എന്ന ബങ്കർ ബസ്റ്ററിനേക്കാളും പത്തിരട്ടിയിലധികം ശക്തിയുള്ളവയാണ് ബിഗ് ബ്ലൂ എന്ന ബ്ലൂ-190 ബോംബുകൾ.

ഏത് ബോംബായിരിക്കട്ടെ, പ്രതിരോധിക്കാൻ മറ്റ് ആയുധങ്ങളുടെ കണക്കല്ല ഇറാനു പറയാനുള്ളത്. അവർ പുതിയ കോൺഗ്രീറ്റ് കണ്ടുപിടിച്ചിരിക്കുന്നു. അതിന്റെ ഗമയിലും പ്രതീക്ഷയിലുമാണവർ. യു.എച്.പി.സി. എന്ന ഉന്നത സിദ്ധിയുള്ള കോൺഗ്രീറ്റിന്റെ കണ്ടുപിടിത്തമാണ് അവർക്ക് പ്രതീക്ഷ നൽകുന്നത്. അതെ, ഇറാൻ എന്ന ലോകത്ത് ഭൂകമ്പങ്ങൾകൊണ്ട് വെല്ലുവിളി നേരിടുന്ന രാജ്യം പ്രകൃതിപരമായ വെല്ലുവിളികളെ നേരിടാൻ കണ്ടെത്തിയ മാർഗമാണ് പ്രബലമായ എച്.പി.സി. കോൺക്രീറ്റ്. അതിന്റെ പുതിയപതിപ്പാണ് യു.എച്.പി.സി. (അൾട്രാ ഹൈ പെർഫോർമൻസ് കോൺഗ്രീറ്റ്) ലോകോത്തരസാധനമായി വളരെ ദൃഢമായതും തീരെ വഴങ്ങാത്തതുമായ കെട്ടിട സാമഗ്രികളിൽ പെട്ടതാണ്. അതിന്റെ ദ്വിവിധരൂപം സൈനികാവശ്യങ്ങൾക്കുപയോഗപെടുത്താമെന്നു തന്നെയാണ് ഇറാന്റെ പ്രതീക്ഷ.

ഈ പ്രതീക്ഷകളെ തകിടംമറിക്കാനാണ് അമേരിക്ക പുതിയ ആയുധം രൂപപെടുത്തിയിരിക്കുന്നത്. പുതിയ ബങ്കർ ബസ്റ്ററിനു മാത്രമായി പെന്റഗൺ നാനൂറ് മില്ല്യൺ ചിലവഴിച്ചിട്ടുണ്ട്. ഫോർടോ റിസേർച്ച് സെന്ററിൽ നടന്ന പരീക്ഷണപ്രകാരം 300 അടി താഴ്ച്ചയിലുള്ള പാറകൂട്ടങ്ങളെ വരെ തകർക്കാൻ കഴിവുണ്ടെന്നാണ്. ആ പാറകൂട്ടങ്ങളെ പോലെയല്ല തങ്ങളുടെ  യു.എച്.പി.സി. കോൺഗ്രീറ്റ് എന്ന് ഇറാനും. ഇറാന്റെ ആ നിശ്ചയധാർഡ്യത്തിനു മുമ്പിൽ കാലിടറിപോവാതിരിക്കാൻ അമേരിക്ക കഠിനപരിശ്രമത്തിലാണ്. അതുകൊണ്ടാണ് പുതിയ ആയുധങ്ങളുടെ കണക്കും കഴിവും വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുന്നത്, ഇറാൻ കൊടുത്ത കോൺ‌ഗ്രീറ്റുകളുടെ സന്ദേശം ഏറ്റിട്ടുണ്ടെന്ന് തന്നെ കരുതാം.



Apr 10, 2012

മതമില്ലാതെ മാട്രിഡ്


1902ൽ സ്ഥാപിതമായ റോയൽ മാട്രിഡ് ഫുട്ബാൾ ക്ലബ്ബ് എന്ന സ്പാനീഷ് ഫുഡ്ബാൾ ഭീമൻ റയൽ മാട്രിഡ് ക്ലബ്ബ് ലോഗോ മാറ്റുന്നു. നൂറ്റാണ്ടിനടുത്ത് പഴക്കമുള്ള ലോഗോയിൽ നിന്നും ക്രോസ് ഒഴിവാക്കുന്നത് മാത്രമാണ് മാറ്റം. ബ്രാൻഡ് മാറ്റുന്നതോടെ ഇതര വിശ്വാസികളുടെ, പ്രത്യേകിച്ച് മിഡ്‌ലീസ്റ്റ്, യൂറോപ്പ് തുടങ്ങിയ ഭാഗത്തുള്ള മുസ്ലിംങ്ങളുടെ പൂർണ്ണ പിന്തുണ നേടുകയും അതുവഴി ക്ലബ്ബിനെ കൂടുതൽ സ്വാധീനമുള്ളതാക്കി ശക്തിപെടുത്തുകയുമാണ് ലക്ഷ്യം. ക്ലബ്ബ് അഡ്‌മിനിസ്ടേഷൻ പറയുന്നത് ഭൂരിപക്ഷം വരുന്ന ജനസംഖ്യയിൽ എല്ലാത്തരത്തിലുള്ള തെറ്റിദ്ധാരണകളും അഭിപ്രായവ്യത്യാസങ്ങളും മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ നിന്നും മാറ്റുക എന്നതാണ്.
ക്രോസ് ഒഴിവാകുക വഴി എല്ലാ വിഭാഗങ്ങളേയും തുല്ല്യമായി പരിഗണിക്കുക എന്നതാണ് റയൽ മാട്രിഡ് ഉദ്ദേശിക്കുന്നത്  ബില്ല്യൻ ഡോളറിന്റെ സ്പോർട്ട് ടൂറിസ്റ്റ് റിസോർട്ട് നിർമ്മാണ പ്രവർത്തനങ്ങൾ യു.എ.ഇ.യിൽ തുടങ്ങുന്നുണ്ട്. അതായിരിക്കും കൃത്രിമ ദീപിൽ സൃഷ്ടിക്കപെടുന്ന ലോകത്തിലെ ആദ്യത്തെ സ്പോർട്സും ടൂറിസവും സംയോജിപ്പിച്ചുകൊണ്ടുള്ള തീം‌‌ പാർക്ക്.
ക്രിസ്ത്യൻ മത വിശ്വസവുമായി ബന്ധപെട്ട പ്രതീകം റയൽ മാട്രിഡിന്റെ ലോഗോയിൽ വന്നത് 1920കളിലാണ്. അന്നത്തെ കിങ് അൽഫോൺസൊ പതിമൂന്നാമൻ ക്ലമ്പിന്റെ രാജകീയമായ രക്ഷാധികാരിയായിരുന്നു.
1902ൽ ക്ലമ്പ് രൂപീകരിച്ചതിനു ശേഷം 1920കളിലാണ് ക്രോസ് ചിഹ്നം മാട്രിഡ് ലോഗൊയിൽ കയറികൂടുന്നത്. പിന്നീട് 1931 മുതൽ ക്രോസ് മാറ്റി നിർത്തപെട്ടു എങ്കിലും  ഒരു പതിറ്റാണ്ടിനു ശേഷം ക്രോസ് വീണ്ടും കയറികൂടി. അതിനു ശേഷം മൂന്ന് തവണ ലോഗൊയിൽ ചെറിയ മാറ്റങ്ങളുണ്ടായെങ്കിലും ക്രോസിനു മാറ്റമുണ്ടായിരുന്നില്ല. റയൽ മാട്രിഡ് ഇതുവരെ എട്ടുതവണ ലോഗൊ മാറ്റിയിട്ടുണ്ട്.
ലോഗൊ മാറ്റുന്നതിലൂടെ ലോസ് ബലോങ്കസ്റ്റിന്റെ കാലടികൾ പിന്തുടരുന്നത് പ്രമുഖ ശത്രുവായ ബാർസലോണയെയാണ്. ബാർസയുടെ ലോഗൊക്കുള്ളിൽ ക്രോസ് ഉൾകൊള്ളുന്നതിനാൽ ലോഗൊ മാറ്റത്തിലൂടെ മതപരമായ പ്രതീകങ്ങളിൽ നിന്നും മാറിനിന്നുകൊണ്ട് കൂടുതൽ ജനകീയമാകാനാണ് റയൽ മാട്രിഡിന്റെ കാല്പന്തുകൾക്കപുറമുള്ള കളികളിൽ കാണുന്നത്. 


Mar 14, 2012

സോഷ്യൽ നെറ്റ്‌വർക്ക് ഭൂമികയിലെ കാണാപ്പുറം : കോണി 2012


‘കോണി 2012‘ കൊടുങ്കാറ്റ് കണക്കെ സോഷ്യല് നെറ്റ് വർക്ക് ലോകത്ത് ഫേസ്ബുക്ക് ഫീഡുകൾ അടിച്ചു വീശുന്നു. ഉഗാണ്ട വാർ ക്രിമിനൽ ജോസഫ് കോണിയെ പിടികൂടി ശിക്ഷിക്കണമെന്ന് കുറച്ചുപേരെങ്കിലും അതിയായി ആഗ്രഹിച്ചിരുന്നു എങ്കിൽ ഇന്ന് ആ ആഗ്രഹത്തെ ശരിവെക്കുന്ന തരത്തിലുള്ള പ്രേരണാശക്തി കോണി 2012 ലോകത്തിനു മുമ്പിലേക്കിട്ടു തരുന്നു. കാണാതാവുന്ന കുട്ടികൾക്ക് വേണ്ടി രൂപീകൃതമായ പേജിന്റെയും യൂറ്റ്യൂബ് ഡോക്യുമെന്ററിയുടേയും ലക്ഷ്യം വളരെ ലളിതം, റബൽ ലീഡർ ജോസഫ് കോണി എന്ന വാർ ക്രിമിനലിനെ തിരിച്ചറിയുക, കാണാതായ കുട്ടികളുടെ പേരിൽകോണി 2012 ലക്ഷ്യം കാണുന്നത് ജോസഫ് കോണിനെ പ്രസിദ്ധനാക്കുക എന്നതാണ്. അദ്ദേഹത്തിന്റെ പ്രവർത്തന നേട്ടങ്ങളുടെ കീർത്തനം പാടാനല്ല, അദ്ദേഹത്തെ അറെസ്റ്റ് ചെയ്തു രാജ്യാന്തര നീതിന്യായത്തിനു മുമ്പിൽ കൊണ്ടുവരിക എന്ന ആവശ്യവുമായാണ്. അതെ, ഈ സോഷ്യല് മീഡിയക്കതിനുള്ള കരുത്തുണ്ട്, ലോകത്ത് മാറ്റങ്ങളുടെ മുല്ലപ്പൂ കൊടുങ്കാറ്റുയർത്തിയ സോഷ്യൽ നെറ്റ്‌വർക്ക് മീഡിയക്ക് ലോകത്ത് സമാധാനം സൃഷ്ടിക്കാൻ കഴിഞ്ഞാൽ അതു മഹത്തായ നേട്ടം തന്നെ.

ഉഗാണ്ടയുടെ മുൻ ഭരണാധികാരിയായിരുന്ന ഈദി അമിനെ കുറിച്ച് ലോകത്ത് വളരെ മോശമായ വാർത്തകൾ പ്രചരിപ്പിക്കുകയും അതിനു വേണ്ടി മത-രാഷ്ട്രീയ കളികളിലൂടെ ആഫ്രിക്കൻ ഭൂഖണ്ഡത്ത് കോപ്പുകൂട്ടിയവർ വ്യത്യസ്ത ഗോത്ര ഗ്രൂപ്പുകളെ ഒന്നിപ്പിച്ചു താൻസാനിയൻ സൈന്യത്തിന്റെ സഹായത്തോടെ 1979ൽ ഉഗാണ്ട-താൻസാനിയ യുദ്ധത്തിൽ സ്വച്ഛാതിപതി ഈദി അമിനെ ഭരണത്തിൽ നിന്നും പുറത്താക്കുകയും ശേഷം ഉഗാണ്ടൻ നാഷണൽ ലിബറേഷൻ ഫ്രണ്ട് രൂപീകൃതമാവുകയും ചെയ്തു. ഗോത്ര ഗ്രൂപ്പുകളുടെ ഏകികരണത്തിലുള്ള രാഷ്ട്രീയ നാടകങ്ങൾക്ക് ഉഗാണ്ട വീണ്ടും ഇരയാവുകയും ഉഗാണ്ടൻ പ്രാട്രിയോട്ടിക് ലീഡറായ യുവേരി മുസെവെനി തിരഞ്ഞെടുപ്പിൽ വഞ്ചന നടന്നെന്നു ആരോപിച്ചു രാജ്യത്തിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്തെ കേന്ദ്രീകരിച്ചു നാഷണൽ റെസിസ്റ്റൻസ് ആർമിക്ക് രൂപം കൊടുത്തു അധികാരത്തിലെത്തിയ ഉഗാണ്ട പീപ്‌ൾ കോൺഗ്രസ്സ് പാർട്ടിക്കെതിരെ തിരിഞ്ഞു. തുടർന്നു പല  ഗ്രൂപ്പുകൾ യോജിക്കുകയും ചെറിയ കൂട്ടങ്ങളായി ഏറ്റുമുട്ടുകയും ചെയ്തതാണ് ഉഗാണ്ടൻ-ബുഷ് യുദ്ധം. ഈ യുദ്ധത്തിന്റെ രാഷ്ട്രീയ കളികളിലിടപെട്ടാണ് ജോസഫ് കോൺ എന്ന ക്രിമിൻൽ ലീഡർ ശക്തിയാർജ്ജിക്കുന്നത്.

ഈദി അമീനെ പുറത്താക്കാൻ പ്രധാനകരുക്കൾ നീക്കിയ ഉഗാണ്ട നാഷണൽ ലിബറേഷൻ ആർമിയുമായി 1887ൽ ലയിപ്പിച്ചു യുനൈറ്റഡ് ഹോളി സാൽ‌വേഷൻ ആർമി രൂപീകരിക്കുകയും ഉഗാണ്ടയിലെ പ്രബലമായ രാഷ്ട്രീയ കഥാപാത്രമായി കോണി വളരുകയും ചെയ്തു. തുടർന്നു സൈനിക അക്രമങ്ങൾക്ക് പകരം പരിശുദ്ധ ജലം (ഹോളി വാട്ടർ) ഉപയോഗിച്ച് കൊണ്ട് പ്രശ്നങ്ങൾക്ക് പരിഹാരമായി ആത്മീയമായി (യുക്തിപരമായി) ഇടപെടുകയും അത് വളരെ വിജയിക്കുകയും ചെയ്തപ്പോൾ ആ കളികളെ നാഷണൽ ലിബറേഷൻ ആർമി നേതാക്കൾ തിരിച്ചറിയുകയും കോണിനെ നിയന്ത്രിക്കാൻ ബദൽ സംവിധാനമെന്ന നിലക്ക് ലോർഡ് ഓഫ് റെസിസ്റ്റന്റ് ആർമി രൂപീകരിച്ചുകൊണ്ട് കോണി ഗ്രൂപ്പിന്റെ ശക്തി കുറച്ചു. എന്നാൽ ജോസഫ് കോണിയുടെ കീഴിൽ രൂപീകൃതമായ കുട്ടിപട്ടാളത്തെ മാറ്റിയെടുകാനായില്ല. യുദ്ധങ്ങളിൽ ഒറ്റപെട്ടുപോയ കുഞ്ഞുങ്ങളെ ഉപയോഗപെടുത്തി സൈനിക ശക്തികൂട്ടുകയും ചോദ്യം ചെയ്യപെടാത്ത നേതാവാവുകയും ചെയ്ത കോണി ശക്തി കൂട്ടുക എന്ന ലക്ഷ്യത്തോടെ കുട്ടികളെ ബലമായും തട്ടികൊണ്ടുവന്നും കുട്ടിപട്ടാളത്തിന്റെ എണ്ണം ലക്ഷത്തിൽ കൂടുതലാക്കി. 1992ൽ യുനൈറ്റഡ് ഡെമോക്രാറ്റിക് ക്രിസ്ത്യൻ ആർമി എന്നു പുതിയ പേര് സ്വീകരിക്കുകയും ആ വർഷം തന്നെ സ്കൂളിൽ നിന്നും 44 പെൺകുട്ടികളെ തട്ടികൊണ്ടുപോവുകയും ചെയ്തു തന്റെ ക്രിമിനൽ സ്വഭാവം ശരിക്കും പുറത്തെടുത്തു. കുട്ടിപട്ടാളത്തെ ഉപയോഗിച്ചു കോണിന്റെ നരനായാട്ട് ഉഗാണ്ടയിൽ അരങ്ങേറി. ഒരിക്കലും കോണിന്റെ വലയിൽ നിന്നും തിരിച്ചുപോകാനാകാത്ത വിധം കുട്ടികളെ ഗ്രൂപ്പുകളായി അവരുടെ വീട്ടിലേക്ക് അയച്ചു സ്വന്തം രക്ഷിതാക്കളെ കൊന്നുടുക്കാൻ നിർബന്ധിച്ചു, എതിർത്തവരെ വെട്ടിനുറുക്കിയും അംഗഛേദം വരുത്തുകയും ചെയ്തു. കുട്ടിപട്ടാളത്തിന്റെ രാഷ്ട്രീയ തലവനായി വിലസിയ ജോസഫ് കോണി ഉഗാണ്ടൻ ജനതയുടെ പേടിസ്വപ്നമായി വളർന്നു.

Joseph Kony

ആഫ്രിക്കൻ ഭൂഖണ്ഢത്തിൽ ഭരണത്തിലിരിക്കുന്നവരും റിബലുകളും തങ്ങളുടെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി ജനങ്ങളെ കാശാപ് ചെയ്ത കണക്കു നിരത്താനാവില്ല. ഉഗാണ്ടയിൽ ജോസഫ് കോണി കുട്ടികളെ തട്ടി കൊണ്ടുപോയി റിബൽ സേനയുണ്ടാക്കുകയും തന്റെ സ്വകാര്യ ലക്ഷ്യങ്ങൾക്ക് വേണ്ടി ഉപയോഗപെടുത്തിയതിന്റെയും ശരിയായ വിവരണം കേട്ടാൽ മനുഷ്യത്വം മരവിച്ചുപോകും. തട്ടികൊണ്ടുപോകുന്ന കുഞ്ഞുങ്ങളെ നിർബന്ധിപ്പിച്ച് എൽ.ആർ.എ.യുടെ മിലിട്ടറി ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയും സ്വന്തം കൈകൊണ്ട് രക്ഷിതാക്കളെ കൊന്നൊടുക്കിപ്പിച്ചും അടിമത്വത്തിന്റെ മൂർത്തിഭാവം സൃഷ്ടിച്ചു ലൈംഗികവും പൈശാചികവുമായ പ്രവർത്തി നയിക്കുകയും ചെയ്ത ജോസഫ് കോണിനെ പേടിച്ച് ഉഗാണ്ടയിലെ മനുഷ്യർ സ്വസ്തതയോടെ ഉറങ്ങാറില്ലായിരുന്നു.

ഏതു നേരവും മരണത്തെ മുഖാമുഖം കണ്ടു ഭയത്തോടല്ലാതെ ജീവിക്കാനാവാത്ത അവസ്ഥ സൃഷ്ടിച്ച ജോസഫ് കോണിനെ കൈകാര്യം ചെയ്യാൻ ലോക പോലീസിനു താല്പര്യമുണ്ടായില്ല, രാഷ്ട്രീയ സമവാക്യങ്ങളിൽ സാമ്പത്തികമോ അധികാരമോ ആയ നേട്ടങ്ങളുടെ പട്ടിക കണ്ടെത്താനാവാത്തത് കൊണ്ടു തന്നെ പാശ്ചാത്യർക്കാർക്കും താല്പര്യമുണ്ടായിരുന്നില്ല, എന്നാൽ വസ്തുതകളെ തൊട്ടറിഞ്ഞ മനുഷ്യത്വം പേറുന്ന കുറച്ചാളുകളുടെ പരിശ്രമമായി ലോകത്ത് ഒരുപാടാളുകൾ സമാധാനം ആവശ്യപെട്ടുകൊണ്ട് മുന്നേറി, കൂട്ടായ്മ പിരമിഡുകളെ തകർത്തെറിയാൻ മാത്രം ജനശക്തി ആർജ്ജിക്കുകയും 2011ൽ കോണിനെ നിയമത്തിനുമുമ്പിൽ കൊണ്ടുവരാൻ ഒബാമ തയ്യാറാവുകയും ചെയ്തപ്പോൾ ലോകത്ത് സോഷ്യല് സൈറ്റുകൾ ജനകീയമായി നന്മയുടെ മാർഗത്തിൽ എങ്ങിനെ ഉപയോഗപെടുത്താമെന്ന് ലോകം വിണ്ടും അനുഭവിച്ചറിയുകയായിരുന്നു.

എന്നാൽ കോണി2012 എന്ന കാമ്പയ്നിന്റെ ലക്ഷ്യങ്ങളുടെ ഉള്ളുകളികൾ കാണാതിരിക്കാനാവില്ല. കാണാതാവുന്ന കുഞ്ഞുങ്ങൾക്ക് വേണ്ടി രൂപീകൃതമായ http://www.invisiblechildren.com/ എൻ.ജി.ഒ. സംഘം ഫണ്ട് ഏൽപിക്കുന്നത് ഉഗാണ്ടൻ ഗവണ്മെന്റിനെയാണ്. ഉഗാണ്ടൻ ഗവണ്മെന്റിന്റെ പ്രവർത്തന പരിമിതികളും ലക്ഷ്യങ്ങളും മനസ്സിലാക്കാതെയുള്ള ഫണ്ട് വിതരണം എത്ര കുഞ്ഞുങ്ങളിലേക്ക് എത്തിപെടുന്നു എന്നതിന് കണക്കില്ല. മാത്രമല്ല കഴിഞ്ഞ വർഷം $8,676,614 ശേഖരിച്ചതിൽ 32 ശതമാനം കാശ് മാത്രമാണ് പ്രസ്തുത വിഷയത്തിൽ വിതരണം ചെയ്തിരിക്കുന്നത്. ബാക്കി വരുന്ന കാശ് കോൺ2012 ഡോക്യുമെന്ററി നിർമ്മാണത്തിനും അതിന്റെ സ്റ്റാഫിന്റെ ശംബളത്തിനും യാത്ര ചിലവുകൾക്കുമായ് ഉപയോഗപെടുത്തിയിരിക്കുന്നു. ഏതായിരിക്കട്ടെ, കുറച്ചെങ്കിലും പേർക്ക് ചെറുതായെങ്കിലും ഇതിന്റെ ഗുണം ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. പക്ഷെ, പ്രസക്തമായൊരൂ ചോദ്യം മുന്നിൽ ബാക്കിയാവുന്നു, ജോസഫ് കോണി ഇന്നലെ തുടങ്ങിയതല്ല നരനായാട്ട്, കഴിഞ്ഞ ഇരുപത് വർഷമായി. എന്നീട്ടെന്തെ ഇപ്പോൾ ഒരു പുതിയ ബോധോദയം?!


സോഷ്യൽ നെറ്റ്വർക്ക് രാഷ്ട്രീയ താല്പര്യങ്ങൾക്ക് വേണ്ടി എങ്ങിനെ ഉപയോഗപെടുത്താമെന്നു തുണീഷ്യയും ഈജിപ്തും ലോകത്തിനു കാണിച്ചു തന്നു. ബില്ല്യണുകൾ നെറ്റീസൻഷിപ്പെടുത്ത അതിരുകളില്ലാത്ത സോഷ്യൽ നെറ്റ്വർക്ക് ലോകത്തെ ചിന്തകളെ ഏത് രീതിയിൽ തങ്ങൾക്കനുകൂലമായി മാറ്റിയെടുക്കാമെന്നും അതുവഴി രാഷ്ട്രീയ അജണ്ടകളെഴുതിയെടുക്കാമെന്നുമുള്ള സാമ്രാജ്യത്വ കളികളുടെ ഭാഗമായി പലതും സൃഷ്ടിക്കപെട്ടുകൊണ്ടിരിക്കുന്നു. മുമ്പ് ഈദി അമീനെ കുറിച്ച് മീഡിയ രാജാക്കന്മാർ രാഷ്ട്രീയം കളിച്ചെഴുതിയപ്പോൾ ലോകത്ത് വളരെ കുറച്ചുപേർക്കെ വാർത്തകളിൽ സംശയം തോന്നിയിരുന്നുള്ളൂ.. അന്നു അത്തരം വാർത്തകൾ കൊണ്ടുവന്നവരെ കുറിച്ചു പിന്നീട് കേൾക്കുന്നത് അതിനേക്കാൾ നാറിയ വാർത്തകളാണ്. യഥാർത്ഥ വില്ലന്മാരെ കാലം പുറത്തേക്ക് കൊണ്ടുവന്നു. എന്നീട്ടും  കഴിഞ്ഞ ഇരുപത് വർഷമായി അക്രമവും അരാജകത്വവും സൃഷ്ടിച്ചവർക്കെതിരെ ഒരു തരത്തിലും ഇടപെടാതെ മാറിനിന്നവർ ഇന്ന് സോഷ്യൽ നെറ്റ്വർക്ക് വഴി കൂടുതലാളുകൾ ജോസഫ് കോണിന്റെ അറസ്റ്റ് ആവശ്യപെട്ടത് കൊണ്ടാണ് രംഗത്തിറങ്ങിയിരിക്കുന്നത് എന്നു വിശ്വസിക്കാൻ ന്യായമില്ല. ഇപ്പോഴത്തെ ഇടപെടലിനു കാരണം കഴിഞ്ഞ വർഷം ഉഗാണ്ടൻ ഭൂമിക്കടിയിൽ ഓയിൽ ശേഖരം കണ്ടെത്തിയിരിക്കുന്നു. അതുകൊണ്ട് തന്നെ കഴിഞ്ഞ 2011 ഒബാമ ഉഗാണ്ടയെ സേവിക്കാൻ സന്നദ്ധത കാണിക്കുകയും ഇന്ന് നൂറോളം സൈനികരെ ഉഗാണ്ടയിലേക്ക് അയക്കുകയും ചെയ്തിരിക്കുന്നു. ഇനി ഉഗാണ്ടയിലെ ജനങ്ങൾക്ക് സമാധാനം ലഭിക്കും, ലോക പോലീസ് സമാധാനം നൽകുമായിരിക്കും, പക്ഷെ സ്വന്തം നാടിന്റെ മജ്ജയും നീരും യഥേഷ്ടം ഊറ്റികുടിക്കാൻ അവരെ അനുവദിക്കണമെന്നു മാത്രം

വീഡിയോ കാണുക.


Related Posts Plugin for WordPress, Blogger...