May 29, 2011

പഠിപ്പിക്കുന്നതെങ്ങനെയെന്ന് പഠിക്കണോ?


 
വിദ്യാഭ്യാസം എന്നാൽ ജീവിത വ്യവഹാരത്തിനുള്ളതാണ്.   ജീവിക്കുന്ന ചുറ്റുപാടുകൾ സ്ക്കൂളാക്കിമാറ്റുക. വിദ്യാഭ്യാസം എന്നു പറഞ്ഞാൽ ജീവിതത്തിലേക്കുള്ള തെയ്യാറെടുപ്പാണ്. അമേരിക്കൻ ഫിലോസഫർ  John Dewey പറഞ്ഞു, വിദ്ധ്യാഭാസം എന്നാൽ അതു തന്നെയാണ് ജീവിതം എന്ന്. അതിനാൽ തന്നെ നമ്മുടെ കുട്ടികളുടെ വിദ്യാഭ്യാസത്തെ കുറിച്ച് നാം ബോധവാന്മാരുമാണ്. വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന ജില്ലകളിൽ നിന്ന് ഇന്ന് റാങ്കുകാർ വരെ ഉയർന്നെഴുന്നേറ്റു വന്നു. അത് ആരെങ്കിലും മുമ്പ് ആക്ഷേപിച്ചത് പോലെ അന്യായമായ രീതിയിലൂടെ ഉയർന്നു വന്നതല്ല, വിദ്യയാണ് എല്ലാം എന്ന സമൂഹിക ബോധത്തിൽ നിന്നു ഉയർന്നു വന്നതാണ്.

കുഞ്ഞുങ്ങൾക്ക് ശരീരത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് മാത്രമായി ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയില്ല. വളരുന്നതോട് കൂടിയാണ് ശരീരിക ചലനങ്ങള്പ്രത്യേകകായി ആവശ്യമുള്ള ഓരോ അവയവങ്ങളിലേക്കായി ചുരുക്കി കൊണ്ടു വളരുന്നത്. അതു പോലെ തന്നെയാണ് വിദ്യാഭ്യാസവും. കുട്ടികൾക്ക് ചെറുപ്രായത്തിൽ അവന്റെ മാനസികമായ വളർച്ചയുടെ ഭാഗമായി അവൻ ലോകത്ത് എങ്ങിനെയൊക്കെ ജീവിക്കണമെന്ന് പഠിക്കുന്ന സ്റ്റേജിൽ ഇന്നു നാം കുട്ടികളെ സ്കൂളിലേക്ക് വിടുന്നു. ലോകത്ത് എല്ലാ മനശാസ്ത്രവും പറയുന്നത് കുട്ടികളെ അഞ്ചുവയസിനു മുമ്പ് എഴുത്ത്, വായന, ലോജിക് തുടങ്ങിയ പഠിപ്പിക്കാന്പാടില്ല എന്നാണ്‍. എന്നാൽ അതിനു ഘടകവിരുദ്ധമായി മൂന്നാം വയസ്സ് മുതല്‍ സ്കൂളിലേക്കയക്കുന്നു. പലപ്പോഴും രക്ഷിതാക്കളുടെ സൌകര്യങ്ങളാണ് പ്രീസ്ക്കൂളിലേക്കവരെ എത്തിക്കുന്നത്.

തുടക്കത്തിൽ ഒരൂ സ്വതന്ത്രനായി വളരാൻ വേണ്ടിയുള്ള അടിസ്ഥാന വിദ്യാഭ്യാസമാണ് നൽകുക. ഏതെങ്കിലും ഒന്നിൽ കാറ്റഗറൈസ് ചെയ്യാതെ കോമണായി മനുഷ്യരിൽ ആവശ്യമുള്ള കാര്യങ്ങൾ പഠിക്കുന്നു. അതിനുവേണ്ട രീതിയിലുള്ള പാഠ്യക്രമങ്ങളുമാണു സ്കൂൾ ജീവിതത്തിലുള്ളത്. സ്കൂൾ ജീവിതത്തോടെ കുട്ടികളുടെ ഇഛകൾ വേറ് തിരിഞ്ഞുവരുന്നു. ചിലർക്ക് അധ്യാപകനാവാനായിരിക്കാം ഇഷ്ടം, ചിലർക്ക് സ്പോർട്സിലായിരിക്കാം, ചിലർക്ക് എഞ്ചിനീയറിങ്ങിലായിരിക്കാം.. അങ്ങിനെ കുട്ടികളുടെ കഴിവുകൾ വ്യത്യസ്തമാണെന്നത് പോലെ തന്നെ അവരുടെ വിദ്യാഭ്യാസ സമീപനത്തിലും വ്യതിരിക്തത കാണുന്നു. കാലഘട്ടത്തിൽ കുട്ടികളുടെ അഭിരുചികൾക്കനുസരിച്ച് ഉയർന്നു ചിന്തിക്കാൻ രക്ഷിതാക്കൾ തയ്യാറാകേണ്ടതുണ്ട്. ബുദ്ധിപരമായി ഏതെങ്കിലും ഒരു വിഷയത്തിൽ കോൺസ്ട്രേറ്റ് ചെയ്യാൻ മാത്രം അവൻ വളർന്നിരിക്കുന്നു എന്ന് മനസിലാക്കാൻ രക്ഷിതാക്കൾ തയ്യാറായാൽ കുട്ടികളിലടങ്ങിയിരിക്കുന്ന ഇച്ചകളെ പൂർണ്ണമായും പുറത്തെടുത്ത് ഉയർത്തികൊണ്ട് വരാൻ കഴിയും. ഏതൊരൂ മേഖലയിലും ഇന്ന് ആവശ്യക്കാരുണ്ട്. സാമ്പത്തിക ലക്ഷ്യങ്ങൾക്കപ്പുറം സാമൂഹിക ആവശ്യങ്ങളും നിറവേറ്റാൻ കഴിവുള്ളവരെയാണ് ഇന്നത്തെ കാലത്ത് വേണ്ടത്. കുട്ടികളുടെ ഇഷ്ടങ്ങൾ കണ്ടറിഞ്ഞു അവരുടെ ശേഷികൾക്കനുസരിച്ചുള്ള പഠനങ്ങളും രീതികളുമാണ് സ്വീകരിക്കുന്നത് എങ്കിൽ മനസംഘർഷമില്ലാത്തവരായി അവരെ ലക്ഷ്യത്തിലെത്തിക്കാൻ കഴിയും. നമ്മുടെ ഇഷ്ടങ്ങൾ നടപ്പിലാക്കാനുള്ളതാണ് നമ്മുടെ കുഞ്ഞുങ്ങളെന്നു കരുതി മെഡിസിനും എഞ്ചിനീയറിങിനുമായി നിർബന്ധിപ്പിക്കുന്ന രക്ഷിതാക്കൾ. നമ്മൾക്ക് പഠികാനുള്ള സൌകര്യങ്ങളില്ലായിരുന്നു, നമ്മുടെ കുട്ടികൾക്ക് വിദ്യാഭ്യാസത്തിനു വേണ്ട എല്ലാവിധ സൌകര്യങ്ങളും ചെയ്ത് കൊടുക്കണം എന്ന വാശി നല്ലതാണെങ്കിലും നമ്മുടെ ഇച്ഛകൾക്കനുസരിച്ച് വിഷയങ്ങൾ സെലക്ട് ചെയ്ത് അതവൻ പഠിക്കണമെന്ന് നിർബന്ധിക്കുനത് പീഢനമാണ്.

കുട്ടികൾക്ക് ബിസിനസ് മേഖലയാണ് ഇഷടമെങ്കിൽ ബിസിനസ് മേഖലയിലേക്കു തിരിച്ചുവിടുക. അതിനനുസൃതമായ വിദ്യാഭ്യാസം നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ അതിലായിരിക്കും അവന്റെ ഔട്ട് പുട്ട് ഏറ്റവും കൂടുതൽ ലഭിക്കുക. അതിനു പകരം ഇന്ന് സാമ്പത്തികമായി അത്യാവശ്യം ഉയർന്നു നിൽക്കുന്നവരിൽ കാണാൻ കഴിയുന്ന ഒരു ട്രെന്റുണ്ട്, കുട്ടികള് എഞ്ചിനീയറാണ്, മേഡിസിനാണ് പഠിക്കുന്നത് എന്നു പറയാൻ വേണ്ടി മാത്രം ഇഷ്ടമില്ലാത്തവരെ, അനർഹരായവരെ കാശ് കൊടുത്ത് പഠിപ്പിക്കുന്നു. അത്തരം കുട്ടികൾ മാനസ്സിക പീഡകൾക്കിരയായിബിസിനസ് വിദ്യാഭ്യാസസമ്പ്രദായത്തിലൂടെ ലക്ഷ്യത്തിലെത്തിയാൽ തന്നെ ശരിയായ ഔട്ട്പുട്ട് സമൂഹത്തിന് ലഭിക്കില്ല.

 
ഓരോ കുഞ്ഞിനും ഓരൊ കഴിവുണ്ട്. അവൻ ഏതൊക്കെ മേഖലയില് തിളങ്ങുമെന്ന് മുങ്കൂട്ടി പറയാൻ കഴിയില്ല. അതിനാൽ കുഞ്ഞുങ്ങളുടെ കഴിവിനും ഇഷ്ടങ്ങൾക്കുമനുസരിച്ച് ലക്ഷ്യത്തിലെത്തിക്കാനാണ് രക്ഷിതാക്കൾ ശ്രമിക്കെണ്ടത്. അതിനു മോഹവാഗ്ദാനങ്ങളിറക്കരുത്.  എഞ്ചിനീയറിങിനു കിട്ടിയാല്ക്മ്പ്യൂട്ടറും എന്ട്രൻസിനു കിട്ടിയാൽ ബൈക്ക് എന്നിങ്ങനെയുള്ള വാഗ്ദാനങ്ങളില്‍  വീണ്  അവൻ സ്വയം ഒരു ഡൈവേർഷനു തയ്യാറായേക്കാം. അന്നാൽ അവരെ മാറ്റി ചിന്തിപ്പിക്കുന്നതിന് മുമ്പ് അവരിലടങ്ങിയ കഴിവുകളെ അറിയുകയും കഴിവുകളെ എങ്ങിനെ, ഏതു രീതിയിൽ പോസിറ്റീവായ് ഉയർത്തികൊണ്ട് വരാമെന്നു ചിന്തിക്കുകയും ചെയ്താൽ ഒരു പക്ഷെ പ്രസ്തുത മേഖലയിൽ ഏറെ തിളങ്ങുന്നവനായിരിക്കും. അതിനാൽ നമ്മുടെ മോഹവാഗ്ദാനങ്ങൾ സന്ദർഭങ്ങൾ നോക്കാതെ ചൊരിഞ്ഞു കൊടുക്കാൻ പാടില്ല. ഇനി സന്ദർഭങ്ങൾക്കനുസരിച്ച് കൊടുക്കുകയാണെങ്കിൽ തന്നെ കണ്ടീഷനുകളിൽ വെച്ചായിരിക്കണം. എന്റെ കുട്ടി നന്മയെ ചെയ്യൂ എന്നു പറഞ്ഞ് അഴിച്ച് വിടുന്നത് ശരിയല്ലനല്ല ഇന്റലാക്ച്വലായ കുട്ടികൾക്ക് ഉയർന്നു വരാൻ എത്രയോ ഫീൽഡുകളുണ്ട്. ..എസ്, .പി.എസ്, തുടങ്ങിയ ഉന്നത മേഖലകളിലെത്താനു തിളങ്ങാനും കഴിവുള്ള കുട്ടികളെയായിരിക്കും ഒരു പക്ഷെ നിർബബന്ധിത ഗതിമാറ്റത്തിലൂടെ നഷ്ടമാകുന്നത്അതിനാൽ കുട്ടികളിലടങ്ങിയ വാസനകളെ കണ്ടറിയാനും ഇഷ്ടത്തിനനുസരിച്ച് വളരാനുള്ള സാഹചര്യങ്ങൾ നാം ഒരുക്കികൊടുക്കുക. അതിനുവേണ്ടി കൌൺസിലിങ് സെന്ററുകളെ ഉപയോഗപെടുത്തുകയും ചെയ്യുക.

കുട്ടികളുടെ ക്രിയേറ്റിവിറ്റി ഏറിയും കുറഞ്ഞുമിരിക്കുമെങ്കിലും സാഹചര്യങ്ങളാണ് മാറ്റങ്ങളുണ്ടാക്കുന്നത്. ഗൾഫിൽ ഒറ്റപെട്ട് ജീവിക്കുന്ന കുട്ടികൾക്ക് ഒരു പക്ഷെ നാട്ടിലെ റോഡ് മുറിച്ചു കടക്കാൻ രക്ഷിതാക്കളുടെ കൈ പിടിക്കേണ്ടിവരും. എന്നാൽ നാട്ടിൽ വളരുന്ന കുട്ടി ചൊവ്വയിൽ പോയിവരാൻ പറഞ്ഞാലും മാർഗ്ഗങ്ങളുണ്ടെങ്കിൽ അത് തരണം ചെയ്യാനുള്ള തന്റേടം കാണിക്കും. കുട്ടികളാണ് നാളെ ലോകത്ത് ലീഡർമാരായി വരാനുള്ളത്. ലീഡർ എന്നു പറഞ്ഞാൽ രാഷ്ട്രത്തിന്റേതാകാം സമൂഹത്തിന്റെതാകാം ഏറ്റവും കുറഞ്ഞത് സ്വന്തം കുടുംബത്തിന്റെ ലിഡറെങ്കിലുമാവാൻ കഴിയുന്നവനാകണമെങ്കിൽ ചുറ്റുപാടുകളെ കണ്ടറിഞ്ഞു ജീവിക്കുന്നവനെ കഴിയൂ. ലീഡറിന് 64 ലക്ഷത്തോളം വ്യത്യസ്ഥ ഡെഫനിഷൻസ് ഉണ്ട്. ഒരു വ്യക്തി ഏതെങ്കിലുമൊരൂ മേഖലയിൽ ലീഡറാകാതെ ജീവിക്കാൻ സാധ്യമല്ല. ഒരിക്കല്ഒരു നേതൃത്വത്തിലുള്ള ഒരാളോട് തന്റെ നേതൃപാടവത്തെ കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് മടിയെ ഉപയോഗപെടുത്താനുള്ള സാമർത്ഥ്യമാണ് ഞാൻ സ്വീകരിക്കുന്നത് എന്ന്. ഒരു മടിയൻ ലേസിയായി എത്രയും എളുപ്പമുള്ള മാർഗങ്ങൾ സ്വീകരിക്കാൻ ശ്രമിക്കും. അതൊരൂ ക്രിയേറ്റിവിറ്റിയുടെ ഭാഗമാണ്. അലസത കാണിക്കുന്നവരെ ഉപയോഗപെടുത്തുന്നതും അലസത കാണിക്കുന്നവർ ഒരു ലക്ഷ്യത്തിൽ നിന്നും എത്രയും വേഗം രക്ഷപെടാനുള്ള മാർഗ്ഗം സ്വീകരിക്കുന്നതും വ്യത്യസ്ത ക്രിയെറ്റിവിറ്റിയാണ്. അലസത നല്ലതല്ല, എന്നാൽ അലസത കാണിക്കുന്നവരിലടങ്ങിയ ക്രിയേറ്റിവിറ്റി കണ്ടെത്തി അതിനെ വളർത്തിയാൽ അലസതയും മാറും, രംഗത്ത് അവൻ തിളങ്ങുകയും ചെയ്യും. നഷ്ടത്തിലായ സ്ഥാപനത്തെ സാമ്പത്തികമായി വിജയത്തിലെത്തിക്കുന്നതെങ്ങിനെ എന്ന് പഠിക്കാന്ഹാർവാഡ് യൂണിവേർസിറ്റി വന്നത് അന്ന് ഫോക്സ് മാഗസിനില് തിരഞ്ഞെടുത്ത തിളങ്ങുന്ന 36ളം ഇന്ത്യക്കാരുടെ അടുത്തേക്കല്ല, കാലികളെ മേക്കുന്ന യാദവ് കുടുംബത്തിൽ പെട്ട, കാലികളുടെ കൂടെ വളർന്ന , എന്നാൽ ..എമിലെ റഗുലർ വിസിറ്റിങ് പ്രഫസറായ, റെയിൽ വേയ് മന്ത്രിയായിരുന്ന ലാലുപ്രസാസ് യാദവിന്റെ അടുത്തേക്കാണ് പോയത്.  ഇന്ത്യൻ റെയിൽവെ സാമ്പത്തികമായി വിജയത്തിലെത്തിയച്ചത് അദ്ദേഹത്തിനെ നേട്ടമായിരുന്നു.

ആയതിനാൽ കുട്ടികളുടെ ഇച്ഛക്ക് വിടുക എന്നാൽ അവർക്ക് ബുദ്ധിമുട്ടുള്ളത് പഠിപ്പിക്കാതെ ഒഴിവാക്കുക എന്നല്ല. കഴിവുകളെ കണ്ടെത്തുക എന്നതാണ്. ബുദ്ധിമുട്ടുകളെ കണ്ടെത്തി അതിനെ എളുപ്പമാക്കുന്ന രീതികൾ അവർക്ക് പഠിപ്പിച്ച് കൊടുക്കണം. ഒരു പക്ഷെ ജീവിതത്തിൽ കുട്ടികളെ ഏറ്റവും കൂടുതൽ ശ്രദ്ധയോടെ പഠിപ്പിച്ച് കൊടുക്കേണ്ടത് ബുദ്ധിമുട്ടുകളെ തരണം ചെയ്യാനും പോസിറ്റീവായി കൊണ്ടുവരാനുമാണ്  എന്നാലെ ജീവിതത്തിൽ ബുദ്ധിമുട്ടുകളെ നേരിടാനും ഉപയോഗപെടുത്താൻ അവർക്ക് കഴിയൂ. എളുപ്പമുള്ള കാര്യങ്ങൾ പറഞ്ഞുകൊടുക്കാൻ ആരും പറയേണ്ടതില്ല, ജീവിതത്തിലും അങ്ങിനെ തന്നെ.

 ഇന്ന് പുറത്തിറങ്ങിയ വർത്തമാനം ആഴ്ച്ചപതിപ്പിലെ ഫോകസ് കോളത്തിൽ പ്രസിദ്ധീകരിച്ചത്  
Click to enlarge 

May 24, 2011

ഹാൾ ഓഫ് ലോ ഹൌസിലെ ലൂപ്ഹോൾ

കേരള നിയമസഭ എന്ന കേരളത്തിലെ നിയമ നിർമ്മാണ സഭയുടെ പുതിയ ഭാരാവാഹികളെ ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കുകയും ഫിഷനുകളിലെ കൺഫ്യൂഷൻ തീർത്തു ചെറിയ ഭൂരിപക്ഷത്തോടെ യു.ഡി.എഫ്. അധികാരത്തിൽ എത്തുകയും ചെയ്തു. 140 അംഗ മെമ്പർമാരുടെ കണക്ക് എല്ലാവർക്കും മനസ്സിലാവുകയും ചെയ്തതാണ്. എന്നാൽ ജനാധിപത്യ സംവിധാനങ്ങൾക്കിടയിലൂടെ നുഴഞ്ഞു കയറിയ ഒരുത്തനെ കുറിച്ച് എത്ര അലോചിച്ചിട്ടും പിടുത്തം  കിട്ടുന്നില്ല. ‘ലൂഡി ലൂയിസ്‘എന്ന നാമം കേരള നിയമസഭാ ഇലക്ഷനിലും കേട്ടിട്ടില്ല. എന്നാൽ ഈ ലൂഡി ലൂയിസിന് നിയമസഭയിലൊരു സീറ്റൊരുക്കി വെച്ചിട്ടുണ്ട്. കേരളത്തിലെ ജനതക്ക് നിയമം കൈകാര്യം ചെയ്യാൻ അറിയാത്ത മണ്ടന്മാരായതിന്റെ പേരിൽ ബ്രിട്ടീഷുകാരുടെ ഔർദാര്യമായാണ് ഇങ്ങിനെ ഒരു മാണിക്യത്തെ കിട്ടിയിരിക്കുന്നത്.

May 15, 2011

വീണ്ടും ഒരു 'ഹോക്സ്' കൂടി ചരിത്രത്തിലേക്ക്



പതിനെട്ടാം നൂറ്റാണ്ട് മുതൽ അധികാര ലോകത്ത് പലരീതിയിലുള്ള കബളിപ്പിക്കൽ നടന്നിട്ടുണ്ട്. അതിൽ ചിലത് ചരിത്രത്തിന്റെ ഭാഗമായി. ലോകത്ത് ഇന്നും ശാസ്ത്രവും പുരോഗതിയും പറയുന്നിടത്ത്, ചരിത്രത്തിന്റെ ഭാഗമായി ഇത് പഠിപ്പിക്കുകയും ചെയ്ത് കൊണ്ടിരിക്കുന്നു.

1814ൽ ലണ്ടൻ സ്റ്റോക് എക്സേഞ്ചിനെ ബാധിച്ച ഡ്യു ബർഗ് ഹോക്സ് ലോകത്ത് ഏറ്റവും വലിയ ഫൈനാ ഫിനാൻഷ്യൽ ഹോക്സായി അറിയപെടുന്നു. 1870കളിലെ പ്രസിദ്ധമായ ഇ.എം.എസ് ഡിസ്പാച് എന്നപേരിലറിയപെടുന്ന തെറ്റായ മെസേജ് ആയിരുന്നു ഫ്രഞ്ച്- ജർമ്മൻ (പ്രൂഷ്യ) യുദ്ധങ്ങൾക്ക് കാരണക്കാരനായത്. ബഹിരാകാശ രംഗത്ത് കുതിച്ചുകൊണ്ടിരിക്കുന്ന റഷ്യയുടെ മേൽ ആധിപത്യം സൃഷ്ടിക്കാനാണ് 1975കളിലെ മൂൺഹോക്സ് അമേരിക്ക സൃഷ്ടിച്ചത്. 2003ൽ വെപൺ ഓഫ് മാസ് ഡിസ്ട്രക്ഷൻ എന്ന പേരിൽ അവതരിപ്പിച്ച Dodgy Dossier ഇറാഖിനെ കീഴ്‌പെടുത്താൻ സാമ്രാജ്യത്വ ശക്തികൾ ഉപയോഗപെടുത്തിയത്. അതുപോലുള്ള ഒന്നൊന്നര ഹോക്സാകുന്നു 9 11നു ശേഷം ലോകത്ത് !33;വതരിപ്പിക്കപെട്ട ബിൻ ലാദിൻ എന്നാണ്  ചില വസ്തുതകൾ വെച്ച് മനസ്സിലാവുന്നത്.

വേൾഡ് ട്രേഡ് സെന്ററിന്റെ തകർച്ചയോട് കൂടി 'വാറ് ഒൺ ടെറർ' എന്ന ഓമനപേരിൽ ബിൻ ലാദിനെ സൃഷ്ടിക്കപെടുമ്പോൾ ലോകത്ത് ഇടപെടാൻ അമേരിക്ക പുതിയ തിയറികൾ സൃഷ്ടിച്ചെടുക്കുകയായിരുന്നു എന്നാണ് കഴിഞ്ഞ കാലങ്ങൾ പഠിച്ചുകഴിഞ്ഞാൽ നമുക്ക് മനസ്സിലാവുക. 

1911 ലെ കോൺസ്പേറസി തിയറിയിലേക്കൊന്നും പോകുന്നില്ല. എന്നിരുന്നാലും അതുമായി ബന്ധപെട്ട് കുറച്ചുകാര്യങ്ങൾ പറയേണ്ടതുണ്ട്. ട്രേഡ് സെന്ററ് വളരെ അസൂത്രിതമായി നടപ്പാക്കിയവർ ചില്ലറക്കാരല്ല എന്നത് അക്രമണ രീതിയിൽ നിന്നും മനസ്സിലാക്കാം. പുലർച്ചെ ഇന്ധനം നിറച്ച വിമാ‍നം അക്രമണത്തിനുപയോഗിക്കുക. ട്രേഡ് സെന്ററിനെ നില നിർത്തുന്ന ലോഹപില്ലറുകൾ ഉരുക്കി തകർക്കുക എന്ന ലക്ഷ്യത്തോടെ വളരെ ചൂട് വമിക്കുന്നതും എക്സ്പ്ലൊസീവുമായ വിമാന ഇന്ധനം ഉപയോഗപെടുത്തുക, അത് ബ്iൽഡിങ്ങിന്റെ ഇത്രാമത്തെ നിലയിൽ ഇടിച്ചാൽ ബിൽഡിങ്ങിന്റെ ബാലൻസ് നഷ്ടമാവുകയും പൊളിഞ്ഞുവീഴും എന്നൊക്കെ പ്രിപ്ലാൻ ചെയ്യണമെങ്കിൽ അവർ ചില്ലറക്കാരല്ല. അക്രമണ രീതിയും ഇരകളും മനസിലാക്കുകയാണെങ്കിൽ ഇതു മനസ്സിലാവും. ട്രേഡ് സെന്ററിൽ സാധാരണ ജോലിക്കുണ്ടാവുന്ന ഇസ്രായേലികൾ അന്നു വന്നിട്ടില്ല. ഇസ്രായേലികൾ മാത്രം രക്ഷപെട്ടു. ഇസ്രായേലിന് ബിൻലാദിൻ ഹോക്സുമായുള്ള ബന്ധം മനസ്സിലാവാൻ ഇതു മാത്രം മതി. കാരണം ഇല്ലാ‍ത്ത അക്രമികളെ സൃഷ്ടിച്ച് നശിപ്പിക്കുന്ന പരിപാടി ലോകത്ത് പല ഭാഗത്തായി ഇസ്രായേൽ നടപ്പാക്കിയതാണ്. ഇന്നും ഇസ്രായേലും ഇസ്രായേൽ ഗൈഡന്റ്സ് സ്വീകരിച്ചവരും നടപ്പിലാക്കി കൊണ്ടിരിക്കുന്നതുമാണ്. ഇസ്രായേലുമായി നമ്മുടെ രാജ്യത്തെ ഫാസിസ്റ്റുകളുടെ ബന്ധം പ്രസിദ്ധമാണ്. അതുകൊണ്ട് തന്നെയാണ് ഫാസിസ്റ്റ് അധികാര പ്രക്രിയയിൽ ഇസ്രായേൽ ടച്ച് കാണുന്നതും. ഇന്നും നമ്മുടെ ഇടയിൽ ചർച്ചയായികൊണ്ടിരിക്കുന്ന ജാവേദ് (പ്രാണേഷ് കുമാറ്) , ഇസ്രത്ത് ജഹാൻ വ്യാജ ആകസ്മിക കൊലപാതകം മുതൽ എത്രയുണ്ട് ചേർത്തെഴുതാൻ!! സൃഷ്ടിച്ചെടുക്കുന്ന ടെറര് സ്റ്റോറികളുടെ പിന്നാമ്പുറകഥകൾക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളാണ്. അതിനൊരൂ പക്ഷെ വർഗീയതയുടെ അതിർവരമ്പുകളുമുണ്ടായിരിക്കുമെങ്കിലും.

2004 നവമ്പറിൽ നടന്ന ഇലക്ഷനിൽ ജൂനിയർ ബുഷിനെ അധികാരത്തിലെത്തിച്ചത് ഒരു പക്ഷെ അൽജസീറയിലൂടെ ബിൻലാദിൻ നൽകിയ സഹായമായിരിക്കാം. സമയങ്ങൾക്കും സന്ദർഭങ്ങൾക്കുമനുസരിച്ചാണ് ന്യൂസ് വാല്യൂ.... അത് പലപ്പോഴും ബിൻലാദനിൽ നിന്നും കടുത്ത എതിരാളിയായ ബുഷിനും അമേരിക്കൻ ഭരണകൂടത്തിനും ലഭിച്ചിട്ടുണ്ട്. അതിൽ ജസീറക്കും ഖത്തർ ഭരണകൂടത്തിനും ഇസ്രായേലിനുമുള്ള പങ്ക് കുറച്ചുകാണാൻ  കഴിയില്ല.


2000 ൽ ഖത്തറിന്റെ അധികാരം അച്ചനിൽ നിന്നും മകൻ കൈയ്യടക്കിയപ്പോൾ പലരും പറഞ്ഞു, അത് അധികാരം കൈമാറാൻ അച്ചനും മകനും ഒത്തുകളിച്ചതാണ്. അതിലേക്ക് പോകുന്നില്ല, അധികാരം ഏറ്റെടുത്ത ഉടനെ അഭിനന്ദനം ലഭിച്ചത് ഇസ്രായേലിൽ നിന്നുമാണ്. അറബ് ലോകത്ത് ഇസ്രായേലിനെ സ്വാഗതം ചെയ്ത രാഷ്ട്രമെന്ന ക്രെഡിറ്റും അവർക്കാണ്. വിദേശത്ത് പഠിക്കുന്ന കാലത്ത് അദ്ദേഹത്തെ ചിലർ കാര്യമായി ഉപയോഗപെടുത്തിയിട്ടുണ്ട്. അതിന്റെ പിന്നാമ്പുറ കളികളാണ് പല തീമുകളിലായി ലോകത്ത് കാണുന്നത്. പാശ്ചാത്യരുടെ കണ്ണിലെ കരടായി അൽ ജസീറയെ കാണിക്കുന്നുണ്ട്. അതിന് ചില്ലറ ലൊട്ട് ലൊടുക്ക് ന്യൂസുകളും കുറച്ചു ശഹീദുകളേയും ലോകത്ത് സൃഷ്ടിച്ചിട്ടുണ്ട്. കളിക്കുന്നതും ജയിക്കുന്നതും എല്ലാം പിന്നാമ്പുറത്തുള്ളവർ... തോൽക്കുന്നത് ഇതിനിടയിൽ പിന്നണിയിലെ കളിപ്പിക്കൽ അജണ്ടകളറിയാത്ത സത്യ സന്ധരായ ജേണലിസ്റ്റുകൾ... അവർ അരചാൺ വയറ് നിറക്കാനും, പ്രീ പ്ളാനുകൾക്കപ്പുറം യഥാർത്ഥ്യങ്ങളുടെ ചിത്രങ്ങൾ പുറം ലോകത്ത് അറിയിക്കാൻ ശ്രമിച്ചവവരാണ്.  പരമ പ്രധാനമായ പല കളികളും അറേബ്യൻ ലോകത്ത് അൽ ജസീറ വഴി ലോകത്ത് നടന്നിട്ടുണ്ട്. ആ കളികൾ ഭാവിയിൽ വെളിച്ചത്താകാതിരിക്കാനാണ് പിന്നീട് കുത്തക, സാമ്രാജ്യത്വ കമ്പനികൾ തന്നെ ജസീറയെ ഏറ്റെടുത്തതും. 

കളികളിൽ നിന്നും ശരിയാം വിധം കാര്യം മനസിലാക്കിയ ഒബാമയുടെ കളികൾ പ്രതിരോധത്തിന്റെതാണ്. അത് അഫ്‌ഗാനിൽ നിന്നും രക്ഷപെടുന്നതിന്റെ മാർഗങ്ങളാണ്, അടുത്ത തിരഞ്ഞെടുപ്പിലേക്കുള്ള മുന്നേറ്റമാണ്. അതിനുള്ള സാഹചര്യങ്ങൾ സൃഷ്ടിച്ചെടുക്കുക എന്നതാണ് ഒസാമ എന്ന സ്റ്റാച്യൂ ഇല്ലാതാക്കിയതിലൂടെ ഒബാമ ശ്രമിച്ചത്. മാത്രമല്ല, മിഡിലീസ്റ്റിൽ അമേരിക്കൻ ജാര സന്തതിയുടെ നില നില്പ് അപകടകരമാവാതിരിക്കാൻ ഇനി അവിടെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു എന്ന് ഈജിപ്തും മൊറാക്കൊയും കൂടെ യമനും കൂടി വിളിച്ച് പറയുമ്പോൾ അവഗണിക്കാൻ അമേരിക്കക്ക് കഴിയില്ല. ഫല;സ്തീൻ സംഘടനകളെ യോജിപ്പിക്കുന്നതിൽ ഈജിപ്ത് വിജയിച്ചതും അതുപോലുള്ള ഇസ്രായേലിനെ ബാധിക്കുന്ന ഏത് പ്രശ്നവും ലോകപോലീസിന്റെ ഉറക്കം കെടുത്തും. കാരണം ലോക പോലീസിന്റെ കടിഞ്ഞാൽ അമേരിക്കൻ കോൺഗ്രസ്സ് വഴി സാമ്പത്തികധിപന;്മാരായ ജൂത ലോബികളിലാണ്. അതുകൊണ്ട് തന്നെ റിപബ്ലികൻ പാർട്ടി വന്നാലും ഡെമോക്രാറ്റ്രിക് പാർട്ടിവന്നാലും പ്രസിഡന്റുകൾ ഏത് ജാതി വർഗക്കാരനായാലും മോഹവാഗ്ദാനങ്ങൾ നടപ്പിലാക്കുന്നതിന് ലിമിറ്റുണ്ട്. മാക്സിമം ഉപരിപ്ലവമായ മാറ്റങ്ങൾ ചെയ്യാൻ കഴിഞ്ഞാൽ അത്രയുമായി എന്നല്ലാതെ ഇസ്രായേലിനോടുള്ള രാഷ്ട്രീയ വിധേയത്വം മാറ്റി മറിക്കാനാവില്ല. അതു കൊണ്ട് അഫ്‌ഗാനിൽ നിന്നും രക്ഷെപെട്ട് മിഡിലീസ്റ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇല്ലാത്ത ഒസാമയെ കൊന്നൊടുക്കിയത്. ഒസാമകൾ അമേരിക്കൻ രാഷ്ട്രീയ കളികൾക്ക് അത്യാവശ്യമായതിനാൽ പുതിയ ഒസാമ അടുത്തു തന്നെ മിഡിലീസ്റ്റിൽ നിന്ന് ഉയർത്തെഴുന്നേൽക്കും. ലോക രാഷ്ട്രങ്ങളിൽ പോലീസുകാരനെ പോലെ കയറിചെല്ലാൻ അത്തരം ഒരു ബിംബം അമേരിക്കക്ക് ആവശ്യമാണ്. 

 ഒരു കാലത്ത് അമേരിക്കന്‍തോഴനായിരുന്ന ബിന്‍ലാദിന്‍ ഇറാഖ് അധിനിവേശത്തോടെയാണ് എതിരാളിയായി മാറിയത്. എന്നാല്‍ എതിരാളിയായതിനു ശേഷം എഴുതി ചേര്‍ക്കാന്‍ ആളെ കിട്ടാത്തതൊക്കെ ബിന്‍ലാദിന്റെ  പേരില്‍ കെട്ടിവെക്കുന്നതാണ് പിന്നീട് കാണുന്നത്. ബിന്‍ലാദിന്‍ ഇല്ല എന്നോ, അദ്ദേഹം നല്ലവനാണെന്നോ എന്നല്ല പറഞ്ഞു വരുന്നത്, ലോകാധിപന്മാരായ ഒരു രാഷ്ട്രം പാതിറ്റാണ്ടുകളായി ആധുനിക സംവിധാനങ്ങള്‍ ഉപയോഗപെടുത്തി ഒരു രാഷ്ട്രം കീഴടക്കിയിട്ടും ബിന്‍ലാദിനെ പിടികൂടാനായില്ല എന്നതിനാല്‍ ഇവര്‍ പറഞ്ഞു കൊണ്ടിരിക്കുന്ന 'ബിന്‍ലാദിന്‍' അലാവുദ്ധീന്റെ അത്ഭുത വിളക്കിലെ ഭൂതമാണോ എന്ന് സംശയിക്കും വിധമാണ്.  



ഈ പറയപെട്ട 'ഭൂത'ത്തിന്റെ തിരക്കഥ മാറുന്നത് ഒബാമ അഫ്ഗാനില്‍നിന്നും സൈനിക പിന്മാറ്റം പ്രഖ്യാപിച്ചു പ്രസിഡന്റാകുന്നതോടെയാണ് . ബിന്‍ലാദിനെ കണ്ടെത്തി ലോകത്തിനു കാണിച്ചു കൊടുക്കാന്‍ ഒരു ഫോട്ടോ പോലുമില്ലാത്ത നിലയില്‍ കൊന്നു കടലിലേക്ക് വലിച്ചെറിഞ്ഞിരിക്കുന്നു! ആദ്യം റിലീസ് ചെയ്ത ഫോട്ടോ ഫേക്കാണെന്ന് ലോകം മനസ്സിലാക്കുകയും അമേരിക്കയുടെ അടുത്ത് ലോകത്തിനു നല്‍കാന്‍തെളിവുകളില്ല എന്നാകുമ്പോള്‍ ‍ബിന്‍ലാദിന്‍എന്നത് അമേരിക്കന്‍ ഭൂതമാനെണെ ന്നു ആരെങ്കിലും സംശയം പറഞ്ഞാല്‍ അംഗീകരിക്കാനെ നിവൃത്തിയുള്ളൂ. പിടികൂടാന്‍ കഴിഞ്ഞിട്ടും കൊല്ലുകയും പ്രധാനമായും ലഭിക്കേണ്ട പല തെളിവുകളും സ്വയം ഇല്ലാതാക്കുകയും ചെയ്തതു വഴി ബുഷിനെയും അമേരിക്കയെയും രക്ഷിക്കുകയാണ് അമേരിക്ക൯ മിലിട്ടറി ചെയ്തിരിക്കുന്നത്. 

പറഞ്ഞു വരുന്നത് ലോകത്ത് പല കബളിപ്പിക്കലും നടന്നിട്ടുണ്ടെങ്കിലും വളരെ കുറച്ചു മാത്രമാണ് ചരിത്ര സത്യമായി അംഗീകരിക്കപെട്ടവ. അതിൽ പ്രമുഖമാണ് മൂൺ ഹോക്‌സ്. ഇന്നും നമ്മുടെ പാഠപുസ്തകങ്ങളിൽ ആ കളവ് പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. വരുന്ന ചരിത്രങ്ങളിൽ ബിൻലാദിനെയും  കൂടി ചേര്‍ത്ത് പഠിക്കാം.



please see what banaseer says about binladin :)

Apr 20, 2011

ഐ.ടി.യും ജോബ് സെക്യൂരിറ്റിയും

പരീക്ഷ കഴിഞ്ഞു എല്ലാവരും പുതിയ അധ്യായനത്തെ കുറിച്ച് ഗൌരവമായി ആലോചിക്കുന്നു. തങ്ങളുടെ മക്കൾക്ക്, സഹോദരി സഹോദർന്മാർക്ക് ഗൈഡ് നൽകേണ്ടവർ ഭാവി ജീവിതം പച്ചപിടിപ്പിക്കാൻ വേണ്ടത് ഏത് വിഭാഗത്തിൽ പെട്ട വിദ്യാഭ്യാസമാണെന്ന് തലപുകഞ്ഞാലോചിച്ച് തിരഞ്ഞെടുക്കുന്നത് സ്വസ്ഥതയുള്ള ഒരു ഭാവി ലക്ഷ്യമിട്ടാണെങ്കിലും യഥാർത്ഥത്തിൽ കണ്ടുകൊണ്ടിരിക്കുന്നത് സ്വസ്ഥത നഷ്ടപെട്ട മനുഷ്യർ സ്വസ്ഥതക്ക് വേണ്ടിയല്ല ആഗ്രഹിക്കുന്നതും പരിശ്രമിക്കുന്നതും എന്നതാണ്. വൈറ്റ് കോളെർ ജോലി.. തലക്കകത്തുള്ളത് ഇളകിമറിഞ്ഞാലും വേണ്ടില്ല, ശരീരമിളകാത്ത ജോലി. അതാണ് നമ്മൾ പ്രധാനമായും ലക്ഷ്യം വെക്കുന്നത് എന്നതാണ് ഈ വിഷയത്തെ അനലൈസ് ചെയ്താൻ നമുക്ക് മനസ്സിലാകുന്നത്.

Apr 1, 2011

ഇന്ത്യൻ ജനസംഖ്യയും നമ്മുടെ മുഖകാന്തിയും


ഇന്ത്യൻ ജനസംഖ്യ 1.21 ബില്ല്യനായി ഉയർന്നു. കഴിഞ്ഞ പത്തു വർഷത്തിൽ 181 മില്ല്യനാണ് വർദ്ധനവുണ്ടായിരിക്കുന്നത് എന്നാണ് പുതിയ കണക്കെടുപ്പ് പ്രകാരം കാണാൻ കഴിഞ്ഞത്. ഈ ഉയർന്നു വന്ന ജനസംഖ്യയിൽ 623.7 മില്ല്യൻ പുരുഷന്മാർക്ക് 586.5 മില്ല്യൻ സ്ത്രീകളെ ഉള്ളൂ, 37.2 മില്ല്യൻ പുരുഷന്മാർക്ക് കൂട്ട് കൂടാൻ സ്ത്രീകൾ ഇല്ല.

Mar 30, 2011

ഫിഷനും ഫ്യൂഷനും കേരള രാഷ്ട്രീയവും.


ഊർജ്ജമുൾകൊണ്ട് പ്രവർത്തിക്കുക എന്നത് ഏതൊരൂ ലക്ഷ്യപ്രാപ്തിക്കും അത്യാവശ്യമാണ്. പണ്ടുകാലം തൊട്ട് തന്നെ അത്തരം ആശയങ്ങളിൽ നിന്ന് കൊണ്ട് ലോകം കീഴടക്കിയ വമ്പന്മാരിൽ നിന്നും പ്രചോദനം ഉൾകൊള്ളാത്തവർ ആരുമില്ല.

സമ്പന്നമാക്കുക രാജ്യത്തെ, ശക്തിപെടുത്തുക സൈന്യത്തെ എന്ന മുദ്രാവാകവുമായി വ്യാവസായികവൽകരണവും സൈനികവൽകരണവും കൂടി നടപ്പിലാക്കിയപ്പോൾ ലോകത്ത് ജപാനീസ് സാമ്രാജ്യം ഉയർന്നു വരികയും ഈസ്റ്റ് ഏഷ്യയിലെ അധിപന്മാരായി വാഴുകയും അയൽ രാജ്യങ്ങളെ കീഴടക്കികൊണ്ട് അവിടെങ്ങളിലുള്ള ഊർജ്ജ സമ്പത്ത്

Mar 21, 2011

അലറുന്ന അലകൾ.



ഒരിക്കൽ സൌദിയിലെ കോർണിച്ചിൽ നിന്നും മക്കളോട് വിളമ്പി, ഇതൊന്നും കടലല്ല.. കടല് കാണണമെങ്കിൽ നാട്ടിലെ കടല് കാണണം.. എന്താ തിരകള്.. ഇത് പാടത്തെ ഓളം, പാടത്ത് ഇതിനേക്കാൾ വലിയ ഓളം കാണും.

അതിനു ശേഷം ഒരിക്കൽ വെക്കേഷനിൽ കടല് കാണിക്കാൻ കുട്ടികളെയും കൊണ്ടു പോയി, അടുത്തുള്ള പരപ്പനങ്ങാടി കടപ്പുറം.. സാധാരണ റെയിൽവേ ഗേറ്റ് കഴിഞ്ഞു പ്രധാന റോഡ്  ക്രോസ് ചെയ്താൽ കേൾക്കാം തിരയടി ശബ്ദം.. ഇത് അടുത്തെത്താനായിട്ട് പോലും ഒന്നു കേൾക്കുന്നില്ല.., അവസാനം വെള്ളവും കണ്ടു! തിരയില്ല. ചെറിയ ഓളങ്ങൾ പോലുമില്ല...!! കേരളത്തിന്റെ പല ഭാഗത്തും കടൽ തീരങ്ങൾ കാണുകയും തിരകൾക്കിടയിൽ മറിഞ്ഞു കുളിക്കുകയും ചെയ്തിട്ടുണ്ട്, പക്ഷെ ആദ്യമായിട്ടാണ് ഓളങ്ങൾ പോലുമില്ലാത്ത കടല്! കെട്ട്യോളും കുട്ട്യേളും എന്നെ കളിയാക്കി വിട്ടു. ഈ പറഞ്ഞ രണ്ട് കൂട്ടരും ടീവിയിൽ അല്ലാതെ ഇത് വരെ അറബി കടല് കണ്ടിട്ടില്ല. തിരയുടെ വലുപ്പം പറഞ്ഞ് എന്നെ കളിയാക്കി കൊണ്ടിരുന്നു... ആ വഴിവന്നവരോടൊക്കെ ഞാൻ തിരയെവിടെ എന്ന് തിരക്കിയപ്പോ ഇപ്പോഴതിന്റെ സമയമല്ലാന്ന് തെങ്ങിന്റെ മണ്ടക്ക് നോക്കി പറഞ്ഞീട്ടും എന്റെ മണ്ടയിലേക്കത് കയറിയില്ല തിരയില്ലാത്ത അറബികടൽ! ഞാൻ ഇത് വരെ സമ്മതിച്ച് കൊടുക്കാത്ത സംഗതി... കാത്തിരുന്നിട്ട് കാര്യമില്ല. മക്കളോട് പറഞ്ഞ്, ബാപ്പ ഗൾഫിലേക്ക് വണ്ടി കയറിയപ്പോ തിരമാലകളും വണ്ടിവിട്ടതാവുമെന്ന്. പറഞ്ഞ് തണുപ്പിക്കാൻ ഐസ്ക്രീമും വാങ്ങി കൊടുത്തു മടങ്ങി


അങ്ങിനെ കഴിഞ്ഞ തവണ മഴക്കോളുമുള്ള സമയം നാസയുടെ ഒബ്‌സർവേറ്ററി സൈറ്റിൽ കയറി തിരകളുടെ തീക്ഷ്‌ണത ഉറപ്പുവരുത്തി കടല് കാണിച്ചുകൊടുക്കാൻ പിന്നേയും പോയി.., വള്ളിക്കുന്നിലൂടെ കടലുണ്ടിയിലേക്ക്. അവിടെ അഴിമുഖത്ത് പുതിയപാലവും കൂടാതെ പാറകളും നല്ല കാഴ്ച്ചയാണെന്ന് സുഹൃത്ത് പറഞ്ഞത് കൊണ്ട് അങ്ങോട്ട് വിട്ടത് അന്ന് മനസ്സ് നിറയെ തിരമാലകളെ കണ്ടു തിരയുടെ അട്ടഹാസങ്ങളും കേട്ടു. കടലിന്റെ കലിയെ കളികളാക്കികൊണ്ട് കുട്ടികൾ തീരങ്ങളിലൂടെ ഓടിയും ചാടിയും ചിത്രം വരച്ചും കളിച്ചുകൊണ്ടിരുന്നു, കുശുമ്പ് കാട്ടി അവയെ എല്ലാം മായ്ച്ചുകൊണ്ട് തിരകളും ഒപ്പം ചേർന്നപ്പോൾ രംഗം അതിമനോഹരമായി...


കാറ്റിന്റെ ശക്തി കൂടുന്നതിനനുസരിച്ച് തിരയുടെ ശക്തിയും വലിപ്പവും കൂടും. സ്കേറ്റിങിനെ പോലെ വേവ് സർഫിങു നടത്തുന്നത് കാണുമ്പോ നെഞ്ചിടിപ്പോടെ അതിന്റെ ത്രില്ല് ആസ്വദിച്ച് കണ്ടുനിൽക്കും. സ്കേറ്റിങ് എനിക്കറിയാം. എന്നാൽ സർഫിങ് ഇതുവരെ ചെയ്തിട്ടില്ല. സാഹചര്യം ലഭിച്ചിട്ടില്ല എന്നതാണ് ശരി. അമേരിക്കയുടെ ഹാമിൽട്ടൻ അത് പോലെ ഹവായി തുടങ്ങിയ ഷോറുകളിൽ കാറ്റുകൾ കാരണം രൂപപെടുന്ന വലിയ വേവുകൾക്കിടയിലൂടെ റൈഡ് ചെയ്യുന്ന റിനോ ചേസേർസ് ഭയാനകമാണെങ്കിലും അതിന്റെ ത്രില്ല് കണ്ടാനന്ദിക്കാത്തവർ കുറവായിരിക്കും.

തിരമാലകളെ ആസ്വദിക്കാത്തവർ വളരെ കുറവാണ്. ഈ തിരമാലകൾ കടലിന്റെ ഉപരിതലത്ത് മാത്രമെ ചലനം സൃഷ്ടിക്കുന്നുള്ളു. എന്നാൽ ചില തിരമാലകളുണ്ട്, അവയുടെ അലകൾ മൊത്തം കടലിനെ ഉൾകൊള്ളുന്നു. അവയാണ് സുനാമികൾ എന്നറിയപെടുന്നത്. ഇന്ന് ഈ സുനാമി തിരമാലകളെ ലോകം പേടിയോടെ കാണുന്നു. ഈ പ്രകൃതിശക്തിയെ തടുത്ത് നിർത്താൻ മനുഷ്യന് മാർഗങ്ങളൊന്നുമില്ല. ഭൂകമ്പങ്ങൾ വഴിയുണ്ടാകാവുന്ന സുനാമികളെ കുറിച്ച് മുന്നറിയിപ്പ് നൽകാൻ കഴിയും, എന്നാൽ ലാൻഡ്‌സ്ലൈഡുകൾ തുടങ്ങിയവ കാരണമായുണ്ടാകുന്ന സുനാമികളെ പെട്ടൊന്ന് കണ്ടെത്തുക പ്രയാസകരമാണ്. കടലിനടിയിൽ വരുന്ന ഏതൊരൂ വലിയ ചലനങ്ങളും സുനാമികളുടെ സ്രോതസ്സാണ്.  അത് ഭൂചലനങ്ങളാകാം, കടലിനടിയിലെ ലാൻഡ് സ്ലൈഡുകളാകാം, വോൾകാനിക് എക്സ്പ്ളോഷനുകളാവാം.

പതിനേഴാം നൂറ്റാണ്ടിൽ ജപ്പാനിൽ ഭൂകമ്പം വഴി ലാൻഡ്‌സ്ലൈഡുകളുണ്ടാവുകയും അതു കാരണമായുണ്ടായ സുനാമി നൂറ് മീറ്റർ ഉയരത്തിൽ അടിച്ച് വീശിയപ്പോ പതിനഞ്ചായിരം ജീവനാണ് അന്ന് പോലിഞ്ഞത്. 1958കളിൽ ഭൂകമ്പം കാരണം കടലിനടിയിൽ ഭീമമായ ലാൻഡ്‌സ്ലൈഡ് ഉണ്ടാവുകയും അതുകാരണമുണ്ടായ ഇമിനാമി എന്നറിയപെടുന്ന മെഗാസുനാമികളുടെ വേവ് അഞ്ഞൂറില്പരം മീ‍റ്റർ ഉയരത്തിലായിരുന്നു അടിച്ചുതകർത്തത്. അതായിരുന്നു ചരിത്രത്തിൽ രേഖപെടുത്തിയതിൽ ഏറ്റവും വലിയ സുനാമി.


സുനാമികളുടെ വേവ് ലെങ്ത്ത് വളരെ കൂടിയതായതിനാൽ സധാരണ ഗതിയിൽ സുനാമി തിരമാലകളുടെ ഭീകര ദൃശ്യം കണ്ടറിയുക പ്രയാസമാണ്. സുനാമികൾ കരയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് കരയിലെ വെള്ളം ഉള്ളോട്ട് വലിയും. തിരകൾ അതിന്റെ ശക്തി സംഭരിച്ച് കുതിപ്പ് നടത്തുമ്പോൾ ആ ഫോർസിനെ സപോർട്ട് ചെയ്യതക്കവിതം വെള്ളം ഉൾവലിയുന്നു.  സുനാമി തിരകളുടെ വേവ് ലെങ്ത്ത് കൂടുതലും ആംപ്ളിറ്റ്യൂഡ് കുറവുമാണെങ്കിലും അതിന്റെ ശക്തികാരണം വളരെ വേഗത്തിലാണവ യാത്രചെയ്യുക. ഉൾകടലിൽ സുനാമിയുടെ വേഗത മണിക്കൂറിൽ ആയിരം മുതൽ ആയിരത്തഞ്ഞൂറ് കിലോമീറ്റർ വരെ വേഗതയിലാകുമ്പോൾ തീരങ്ങളിലേക്ക് എത്തുന്നതോടെ കടലിന്റെ ആഴം കുറയുകയും തിരകളുടെ വേഗത  കുറയുകയും ചെയ്യും. കടലിന്റെ ആഴം കുറയുന്നതിനനുസരിച്ച് തിരകൾക്കുണ്ടാകുന്ന പ്രതിരോധം കാരണം തിരകളുടെ (വേവ്) ലെങ്ത്ത് കുറയുകയും (ആമ്പ്ളിറ്റ്യൂഡ്) ഉയർച്ച കൂടുകയും വേഗത കുറയുകയും ചെയ്യുന്നു. കഴിഞ്ഞ ദിവസം ജപ്പാനെ അടിച്ചുതകർത്ത സുനാമിയുടെ വേഗത 600 കിലോമീറ്ററാണ് കരഭാഗത്ത് രേഖപെടുത്തിയിട്ടുള്ളത്.

അപ്രതീക്ഷിതമായി വരുന്ന തിരമാലകളെ നോക്കിനിൽക്കുന്നു.

തിരിച്ചറിയാൻ വൈകി!! 
 
ഭീകരന്മാരായ സുനാമികളെ ആയുധങ്ങളാക്കി ഉപയോഗിക്കാൻ മനുഷ്യർ ശ്രമിച്ചിട്ടുണ്ട്. രണ്ടാം ലോക മഹായുദ്ധത്തിൽ ന്യൂസിലാന്റ് മിലിട്ടറി തയ്യാറാക്കിയ സുനാമി പ്രോജക്ട് പാളിപ്പോവുകയായിരുന്നു. കടൽ വെള്ളത്തിൽ ശക്തമായ പ്രകമ്പനങ്ങളുടെ പ്രതിഫലനമായി സുനാമികളുണ്ടാവാം എന്നാൽ ഇന്ന് ഭൂകമ്പം കാരണമായി ഉണ്ടാകുന്ന തരത്തിലുള്ള സുനാമികൾ സൃഷ്ടിക്കാൻ ചില്ലറ അണുബോംബുകൾകൊണ്ട് സാധ്യമല്ല.

ജലശക്തി തിരിച്ചറിഞ്ഞ മനുഷ്യൻ ഹൈഡ്രോളിക് ഉപകരണങ്ങൾ കൊണ്ട് ഭൂമിയിലൂടെ അഹങ്കരിച്ച് നടക്കുമ്പോഴും ഈ  ജലശക്തിയെ തടുത്ത് നിർത്താൻ മനുഷ്യ ലോകത്തിന് കെല്പില്ലെന്ന് തെളിയിച്ചുകൊണ്ട് സുനാമികൾ അടിച്ചു വീശിക്കൊണ്ടിരിക്കുന്നു. ഈ പ്രകൃതി ശക്തിക്ക് മുന്നിൽ മനുഷ്യൻ നിസഹായനാകുന്ന കാഴ്ച്ചയാണ് നാം കണ്ട് കൊണ്ടിരിക്കുന്നത്.  

സ്പഷ്ടമായ പല തെളിവുകൾ പ്രകൃതി സൃഷ്ടിപ്പിൽ ഒളിഞ്ഞിരിപ്പുണ്ട്. എന്തിനാണെന്നറിയുമോ? ‘ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തപാഠങ്ങളുണ്ട് ’ 

Related Posts Plugin for WordPress, Blogger...