Showing posts with label അമേരിക്ക. Show all posts
Showing posts with label അമേരിക്ക. Show all posts

Mar 14, 2012

സോഷ്യൽ നെറ്റ്‌വർക്ക് ഭൂമികയിലെ കാണാപ്പുറം : കോണി 2012


‘കോണി 2012‘ കൊടുങ്കാറ്റ് കണക്കെ സോഷ്യല് നെറ്റ് വർക്ക് ലോകത്ത് ഫേസ്ബുക്ക് ഫീഡുകൾ അടിച്ചു വീശുന്നു. ഉഗാണ്ട വാർ ക്രിമിനൽ ജോസഫ് കോണിയെ പിടികൂടി ശിക്ഷിക്കണമെന്ന് കുറച്ചുപേരെങ്കിലും അതിയായി ആഗ്രഹിച്ചിരുന്നു എങ്കിൽ ഇന്ന് ആ ആഗ്രഹത്തെ ശരിവെക്കുന്ന തരത്തിലുള്ള പ്രേരണാശക്തി കോണി 2012 ലോകത്തിനു മുമ്പിലേക്കിട്ടു തരുന്നു. കാണാതാവുന്ന കുട്ടികൾക്ക് വേണ്ടി രൂപീകൃതമായ പേജിന്റെയും യൂറ്റ്യൂബ് ഡോക്യുമെന്ററിയുടേയും ലക്ഷ്യം വളരെ ലളിതം, റബൽ ലീഡർ ജോസഫ് കോണി എന്ന വാർ ക്രിമിനലിനെ തിരിച്ചറിയുക, കാണാതായ കുട്ടികളുടെ പേരിൽകോണി 2012 ലക്ഷ്യം കാണുന്നത് ജോസഫ് കോണിനെ പ്രസിദ്ധനാക്കുക എന്നതാണ്. അദ്ദേഹത്തിന്റെ പ്രവർത്തന നേട്ടങ്ങളുടെ കീർത്തനം പാടാനല്ല, അദ്ദേഹത്തെ അറെസ്റ്റ് ചെയ്തു രാജ്യാന്തര നീതിന്യായത്തിനു മുമ്പിൽ കൊണ്ടുവരിക എന്ന ആവശ്യവുമായാണ്. അതെ, ഈ സോഷ്യല് മീഡിയക്കതിനുള്ള കരുത്തുണ്ട്, ലോകത്ത് മാറ്റങ്ങളുടെ മുല്ലപ്പൂ കൊടുങ്കാറ്റുയർത്തിയ സോഷ്യൽ നെറ്റ്‌വർക്ക് മീഡിയക്ക് ലോകത്ത് സമാധാനം സൃഷ്ടിക്കാൻ കഴിഞ്ഞാൽ അതു മഹത്തായ നേട്ടം തന്നെ.

ഉഗാണ്ടയുടെ മുൻ ഭരണാധികാരിയായിരുന്ന ഈദി അമിനെ കുറിച്ച് ലോകത്ത് വളരെ മോശമായ വാർത്തകൾ പ്രചരിപ്പിക്കുകയും അതിനു വേണ്ടി മത-രാഷ്ട്രീയ കളികളിലൂടെ ആഫ്രിക്കൻ ഭൂഖണ്ഡത്ത് കോപ്പുകൂട്ടിയവർ വ്യത്യസ്ത ഗോത്ര ഗ്രൂപ്പുകളെ ഒന്നിപ്പിച്ചു താൻസാനിയൻ സൈന്യത്തിന്റെ സഹായത്തോടെ 1979ൽ ഉഗാണ്ട-താൻസാനിയ യുദ്ധത്തിൽ സ്വച്ഛാതിപതി ഈദി അമിനെ ഭരണത്തിൽ നിന്നും പുറത്താക്കുകയും ശേഷം ഉഗാണ്ടൻ നാഷണൽ ലിബറേഷൻ ഫ്രണ്ട് രൂപീകൃതമാവുകയും ചെയ്തു. ഗോത്ര ഗ്രൂപ്പുകളുടെ ഏകികരണത്തിലുള്ള രാഷ്ട്രീയ നാടകങ്ങൾക്ക് ഉഗാണ്ട വീണ്ടും ഇരയാവുകയും ഉഗാണ്ടൻ പ്രാട്രിയോട്ടിക് ലീഡറായ യുവേരി മുസെവെനി തിരഞ്ഞെടുപ്പിൽ വഞ്ചന നടന്നെന്നു ആരോപിച്ചു രാജ്യത്തിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്തെ കേന്ദ്രീകരിച്ചു നാഷണൽ റെസിസ്റ്റൻസ് ആർമിക്ക് രൂപം കൊടുത്തു അധികാരത്തിലെത്തിയ ഉഗാണ്ട പീപ്‌ൾ കോൺഗ്രസ്സ് പാർട്ടിക്കെതിരെ തിരിഞ്ഞു. തുടർന്നു പല  ഗ്രൂപ്പുകൾ യോജിക്കുകയും ചെറിയ കൂട്ടങ്ങളായി ഏറ്റുമുട്ടുകയും ചെയ്തതാണ് ഉഗാണ്ടൻ-ബുഷ് യുദ്ധം. ഈ യുദ്ധത്തിന്റെ രാഷ്ട്രീയ കളികളിലിടപെട്ടാണ് ജോസഫ് കോൺ എന്ന ക്രിമിൻൽ ലീഡർ ശക്തിയാർജ്ജിക്കുന്നത്.

ഈദി അമീനെ പുറത്താക്കാൻ പ്രധാനകരുക്കൾ നീക്കിയ ഉഗാണ്ട നാഷണൽ ലിബറേഷൻ ആർമിയുമായി 1887ൽ ലയിപ്പിച്ചു യുനൈറ്റഡ് ഹോളി സാൽ‌വേഷൻ ആർമി രൂപീകരിക്കുകയും ഉഗാണ്ടയിലെ പ്രബലമായ രാഷ്ട്രീയ കഥാപാത്രമായി കോണി വളരുകയും ചെയ്തു. തുടർന്നു സൈനിക അക്രമങ്ങൾക്ക് പകരം പരിശുദ്ധ ജലം (ഹോളി വാട്ടർ) ഉപയോഗിച്ച് കൊണ്ട് പ്രശ്നങ്ങൾക്ക് പരിഹാരമായി ആത്മീയമായി (യുക്തിപരമായി) ഇടപെടുകയും അത് വളരെ വിജയിക്കുകയും ചെയ്തപ്പോൾ ആ കളികളെ നാഷണൽ ലിബറേഷൻ ആർമി നേതാക്കൾ തിരിച്ചറിയുകയും കോണിനെ നിയന്ത്രിക്കാൻ ബദൽ സംവിധാനമെന്ന നിലക്ക് ലോർഡ് ഓഫ് റെസിസ്റ്റന്റ് ആർമി രൂപീകരിച്ചുകൊണ്ട് കോണി ഗ്രൂപ്പിന്റെ ശക്തി കുറച്ചു. എന്നാൽ ജോസഫ് കോണിയുടെ കീഴിൽ രൂപീകൃതമായ കുട്ടിപട്ടാളത്തെ മാറ്റിയെടുകാനായില്ല. യുദ്ധങ്ങളിൽ ഒറ്റപെട്ടുപോയ കുഞ്ഞുങ്ങളെ ഉപയോഗപെടുത്തി സൈനിക ശക്തികൂട്ടുകയും ചോദ്യം ചെയ്യപെടാത്ത നേതാവാവുകയും ചെയ്ത കോണി ശക്തി കൂട്ടുക എന്ന ലക്ഷ്യത്തോടെ കുട്ടികളെ ബലമായും തട്ടികൊണ്ടുവന്നും കുട്ടിപട്ടാളത്തിന്റെ എണ്ണം ലക്ഷത്തിൽ കൂടുതലാക്കി. 1992ൽ യുനൈറ്റഡ് ഡെമോക്രാറ്റിക് ക്രിസ്ത്യൻ ആർമി എന്നു പുതിയ പേര് സ്വീകരിക്കുകയും ആ വർഷം തന്നെ സ്കൂളിൽ നിന്നും 44 പെൺകുട്ടികളെ തട്ടികൊണ്ടുപോവുകയും ചെയ്തു തന്റെ ക്രിമിനൽ സ്വഭാവം ശരിക്കും പുറത്തെടുത്തു. കുട്ടിപട്ടാളത്തെ ഉപയോഗിച്ചു കോണിന്റെ നരനായാട്ട് ഉഗാണ്ടയിൽ അരങ്ങേറി. ഒരിക്കലും കോണിന്റെ വലയിൽ നിന്നും തിരിച്ചുപോകാനാകാത്ത വിധം കുട്ടികളെ ഗ്രൂപ്പുകളായി അവരുടെ വീട്ടിലേക്ക് അയച്ചു സ്വന്തം രക്ഷിതാക്കളെ കൊന്നുടുക്കാൻ നിർബന്ധിച്ചു, എതിർത്തവരെ വെട്ടിനുറുക്കിയും അംഗഛേദം വരുത്തുകയും ചെയ്തു. കുട്ടിപട്ടാളത്തിന്റെ രാഷ്ട്രീയ തലവനായി വിലസിയ ജോസഫ് കോണി ഉഗാണ്ടൻ ജനതയുടെ പേടിസ്വപ്നമായി വളർന്നു.

Joseph Kony

ആഫ്രിക്കൻ ഭൂഖണ്ഢത്തിൽ ഭരണത്തിലിരിക്കുന്നവരും റിബലുകളും തങ്ങളുടെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി ജനങ്ങളെ കാശാപ് ചെയ്ത കണക്കു നിരത്താനാവില്ല. ഉഗാണ്ടയിൽ ജോസഫ് കോണി കുട്ടികളെ തട്ടി കൊണ്ടുപോയി റിബൽ സേനയുണ്ടാക്കുകയും തന്റെ സ്വകാര്യ ലക്ഷ്യങ്ങൾക്ക് വേണ്ടി ഉപയോഗപെടുത്തിയതിന്റെയും ശരിയായ വിവരണം കേട്ടാൽ മനുഷ്യത്വം മരവിച്ചുപോകും. തട്ടികൊണ്ടുപോകുന്ന കുഞ്ഞുങ്ങളെ നിർബന്ധിപ്പിച്ച് എൽ.ആർ.എ.യുടെ മിലിട്ടറി ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയും സ്വന്തം കൈകൊണ്ട് രക്ഷിതാക്കളെ കൊന്നൊടുക്കിപ്പിച്ചും അടിമത്വത്തിന്റെ മൂർത്തിഭാവം സൃഷ്ടിച്ചു ലൈംഗികവും പൈശാചികവുമായ പ്രവർത്തി നയിക്കുകയും ചെയ്ത ജോസഫ് കോണിനെ പേടിച്ച് ഉഗാണ്ടയിലെ മനുഷ്യർ സ്വസ്തതയോടെ ഉറങ്ങാറില്ലായിരുന്നു.

ഏതു നേരവും മരണത്തെ മുഖാമുഖം കണ്ടു ഭയത്തോടല്ലാതെ ജീവിക്കാനാവാത്ത അവസ്ഥ സൃഷ്ടിച്ച ജോസഫ് കോണിനെ കൈകാര്യം ചെയ്യാൻ ലോക പോലീസിനു താല്പര്യമുണ്ടായില്ല, രാഷ്ട്രീയ സമവാക്യങ്ങളിൽ സാമ്പത്തികമോ അധികാരമോ ആയ നേട്ടങ്ങളുടെ പട്ടിക കണ്ടെത്താനാവാത്തത് കൊണ്ടു തന്നെ പാശ്ചാത്യർക്കാർക്കും താല്പര്യമുണ്ടായിരുന്നില്ല, എന്നാൽ വസ്തുതകളെ തൊട്ടറിഞ്ഞ മനുഷ്യത്വം പേറുന്ന കുറച്ചാളുകളുടെ പരിശ്രമമായി ലോകത്ത് ഒരുപാടാളുകൾ സമാധാനം ആവശ്യപെട്ടുകൊണ്ട് മുന്നേറി, കൂട്ടായ്മ പിരമിഡുകളെ തകർത്തെറിയാൻ മാത്രം ജനശക്തി ആർജ്ജിക്കുകയും 2011ൽ കോണിനെ നിയമത്തിനുമുമ്പിൽ കൊണ്ടുവരാൻ ഒബാമ തയ്യാറാവുകയും ചെയ്തപ്പോൾ ലോകത്ത് സോഷ്യല് സൈറ്റുകൾ ജനകീയമായി നന്മയുടെ മാർഗത്തിൽ എങ്ങിനെ ഉപയോഗപെടുത്താമെന്ന് ലോകം വിണ്ടും അനുഭവിച്ചറിയുകയായിരുന്നു.

എന്നാൽ കോണി2012 എന്ന കാമ്പയ്നിന്റെ ലക്ഷ്യങ്ങളുടെ ഉള്ളുകളികൾ കാണാതിരിക്കാനാവില്ല. കാണാതാവുന്ന കുഞ്ഞുങ്ങൾക്ക് വേണ്ടി രൂപീകൃതമായ http://www.invisiblechildren.com/ എൻ.ജി.ഒ. സംഘം ഫണ്ട് ഏൽപിക്കുന്നത് ഉഗാണ്ടൻ ഗവണ്മെന്റിനെയാണ്. ഉഗാണ്ടൻ ഗവണ്മെന്റിന്റെ പ്രവർത്തന പരിമിതികളും ലക്ഷ്യങ്ങളും മനസ്സിലാക്കാതെയുള്ള ഫണ്ട് വിതരണം എത്ര കുഞ്ഞുങ്ങളിലേക്ക് എത്തിപെടുന്നു എന്നതിന് കണക്കില്ല. മാത്രമല്ല കഴിഞ്ഞ വർഷം $8,676,614 ശേഖരിച്ചതിൽ 32 ശതമാനം കാശ് മാത്രമാണ് പ്രസ്തുത വിഷയത്തിൽ വിതരണം ചെയ്തിരിക്കുന്നത്. ബാക്കി വരുന്ന കാശ് കോൺ2012 ഡോക്യുമെന്ററി നിർമ്മാണത്തിനും അതിന്റെ സ്റ്റാഫിന്റെ ശംബളത്തിനും യാത്ര ചിലവുകൾക്കുമായ് ഉപയോഗപെടുത്തിയിരിക്കുന്നു. ഏതായിരിക്കട്ടെ, കുറച്ചെങ്കിലും പേർക്ക് ചെറുതായെങ്കിലും ഇതിന്റെ ഗുണം ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. പക്ഷെ, പ്രസക്തമായൊരൂ ചോദ്യം മുന്നിൽ ബാക്കിയാവുന്നു, ജോസഫ് കോണി ഇന്നലെ തുടങ്ങിയതല്ല നരനായാട്ട്, കഴിഞ്ഞ ഇരുപത് വർഷമായി. എന്നീട്ടെന്തെ ഇപ്പോൾ ഒരു പുതിയ ബോധോദയം?!


സോഷ്യൽ നെറ്റ്വർക്ക് രാഷ്ട്രീയ താല്പര്യങ്ങൾക്ക് വേണ്ടി എങ്ങിനെ ഉപയോഗപെടുത്താമെന്നു തുണീഷ്യയും ഈജിപ്തും ലോകത്തിനു കാണിച്ചു തന്നു. ബില്ല്യണുകൾ നെറ്റീസൻഷിപ്പെടുത്ത അതിരുകളില്ലാത്ത സോഷ്യൽ നെറ്റ്വർക്ക് ലോകത്തെ ചിന്തകളെ ഏത് രീതിയിൽ തങ്ങൾക്കനുകൂലമായി മാറ്റിയെടുക്കാമെന്നും അതുവഴി രാഷ്ട്രീയ അജണ്ടകളെഴുതിയെടുക്കാമെന്നുമുള്ള സാമ്രാജ്യത്വ കളികളുടെ ഭാഗമായി പലതും സൃഷ്ടിക്കപെട്ടുകൊണ്ടിരിക്കുന്നു. മുമ്പ് ഈദി അമീനെ കുറിച്ച് മീഡിയ രാജാക്കന്മാർ രാഷ്ട്രീയം കളിച്ചെഴുതിയപ്പോൾ ലോകത്ത് വളരെ കുറച്ചുപേർക്കെ വാർത്തകളിൽ സംശയം തോന്നിയിരുന്നുള്ളൂ.. അന്നു അത്തരം വാർത്തകൾ കൊണ്ടുവന്നവരെ കുറിച്ചു പിന്നീട് കേൾക്കുന്നത് അതിനേക്കാൾ നാറിയ വാർത്തകളാണ്. യഥാർത്ഥ വില്ലന്മാരെ കാലം പുറത്തേക്ക് കൊണ്ടുവന്നു. എന്നീട്ടും  കഴിഞ്ഞ ഇരുപത് വർഷമായി അക്രമവും അരാജകത്വവും സൃഷ്ടിച്ചവർക്കെതിരെ ഒരു തരത്തിലും ഇടപെടാതെ മാറിനിന്നവർ ഇന്ന് സോഷ്യൽ നെറ്റ്വർക്ക് വഴി കൂടുതലാളുകൾ ജോസഫ് കോണിന്റെ അറസ്റ്റ് ആവശ്യപെട്ടത് കൊണ്ടാണ് രംഗത്തിറങ്ങിയിരിക്കുന്നത് എന്നു വിശ്വസിക്കാൻ ന്യായമില്ല. ഇപ്പോഴത്തെ ഇടപെടലിനു കാരണം കഴിഞ്ഞ വർഷം ഉഗാണ്ടൻ ഭൂമിക്കടിയിൽ ഓയിൽ ശേഖരം കണ്ടെത്തിയിരിക്കുന്നു. അതുകൊണ്ട് തന്നെ കഴിഞ്ഞ 2011 ഒബാമ ഉഗാണ്ടയെ സേവിക്കാൻ സന്നദ്ധത കാണിക്കുകയും ഇന്ന് നൂറോളം സൈനികരെ ഉഗാണ്ടയിലേക്ക് അയക്കുകയും ചെയ്തിരിക്കുന്നു. ഇനി ഉഗാണ്ടയിലെ ജനങ്ങൾക്ക് സമാധാനം ലഭിക്കും, ലോക പോലീസ് സമാധാനം നൽകുമായിരിക്കും, പക്ഷെ സ്വന്തം നാടിന്റെ മജ്ജയും നീരും യഥേഷ്ടം ഊറ്റികുടിക്കാൻ അവരെ അനുവദിക്കണമെന്നു മാത്രം

വീഡിയോ കാണുക.


Mar 4, 2012

വ്യാജ ടെററിസ്റ്റുകൾ ഊഴം കാത്തിരിക്കുന്നു...



ജരീർ, ‘നോട്ട് ജസ്റ്റ് ബുക് സ്റ്റോർ..‘  കാപ്ഷനുകളിൽ നിന്നും മാറി ഞാൻ കടയിലേക്കു കയറി. കുറച്ച് ഓഫീസ് വസ്തുക്കൾ വാങ്ങണം. കാശ് കുറച്ച് കൂടുമെങ്കിലും വാങ്ങുന്നത് ഒറിജിനലാകുമെന്ന ധാരണയാണ് എന്നെ സൂപ്പർ സ്റ്റോറിലേക്ക് ആകർഷിക്കുന്നത്അവശ്യമുള്ളത് കൂടുതൽ തിരയാതെ കണ്ടെത്താനായതിനാൽ കുറച്ച് സമയം ഇലക്ട്രോണിക് ഡിവിഷനിൽ പുതിയ ഐറ്റംസുകളെന്തല്ലാമെന്ന് കാണാം എന്നു വിചാരിച്ചു അങ്ങോട്ട് നീങ്ങിപലതരം ഉപകരണങ്ങൾ, ഗൈം ബോയ്, പ്ലേസ്റ്റേഷൻ, ഡ്ബ്ലീയു... തുടങ്ങിയ കുറെ എണ്ണത്തിൽ കണ്ണും നട്ട് കൊച്ചുകുട്ടികൾ, അവരിലെ അഭിപ്രായപ്രകടനങ്ങളാണ് എന്റെ ശ്രദ്ധകൊണ്ട് പോയത്. ഹേയ് മാൻ, ഗോ ഫോർ ദിസ്…, ഇറ്റ്സ് റോക് സാൻ ആൻഡ്രിയോസ്“. ഗൈമുകളെ ഇഷ്ടപെടാത്ത കുട്ടികളുണ്ടാവില്ല. കുട്ടികൾക്ക് പത്ത് വയസ്സ് തികഞ്ഞിട്ടില്ല, പക്ഷെ 16 വയസ്സുകാർക്ക് വേണ്ടിയുള്ള റേറ്റഡ് ഗൈമുകളിലാണ് താല്പര്യം, അവരുടെ സംസാരവും അതുപോലെ തന്നെ

മനുഷ്യർക്ക് ത്രില്ലുകൾ പലതരമാണെങ്കിലും ഗൈമുകളിൽ പ്രായ വ്യത്യാസമന്യേ വാർ ഗേമുകൾക്ക് ഇന്ന് ജനപ്രീതി കൂടിയിരിക്കുന്നു. വിർച്വൊൽ ഇമേജുകളാണെങ്കിലും മനസ്സിൽ മനുഷ്യനെന്ന ശത്രുവിനെ തകർക്കുക, ഉന്നം തെറ്റാതെ തലക്ക് തന്നെ വെടിവെച്ചു കേമന്മാരാകാൻ ശ്രമിക്കുന്നവർ.. യുദ്ധ ടാങ്കറും ജെറ്റ് ഫൈറ്ററുകളും യഥേഷ്ടം ഗൈമുകളിൽ ഉൾപെടുത്തി ഇമാജിനറി ടെറൊറിസ്റ്റുകളെയും സൃഷ്ടിച്ച് വിഡീയോ ഗൈമുകളിൽ റിയാലിറ്റി കൂട്ടിയിരിക്കുന്നു. ആയുധം എവിടെയും എപ്പഴും പ്രയോഗിക്കാമെന്ന മനശാസ്ത്രം ഗൈമുകൾ വളർത്തിയെടുത്തു. കമ്പ്യൂട്ടർ സ്ക്രീനിൽ തെളിയുന്ന ഇമേജുകൾ വളർത്തിയെടുക്കുന്ന ബോധം ചോരക്കും ജീവനും വിലയില്ല എന്നാണ്.

അതെ, നെവദ എന്ന സ്ഥലത്തെവിടെയോ കുറച്ചാളുകൾ ഒരു റൂമിലിരുന്ന്  കളിച്ചും ചിരിച്ചും കമ്പ്യൂട്ടറ് സ്ക്രീനിനു മുന്നിലിരുന്ന് ജോയ്സ്റ്റികിന്റെ ട്രിഗറ് വലിക്കുമ്പോൾ ലോകത്തിന്റെ മറ്റൊരൂ കോണിൽ മനുഷ്യ ശരീരങ്ങൾ ചിന്നിചിതറിപോകുന്നു. വൃദ്ധരെന്നോ സ്ത്രീകളെന്നൊ കുഞ്ഞുങ്ങളെന്നൊ വ്യത്യാസമില്ലാതെ ഇരകളായികൊണ്ടിരിക്കുമ്പോൾ മനുഷ്യത്വം നശിച്ചവർക്ക് ചിരിയൊടുക്കാനാവുന്നില്ല! ക്രൂരമായ ചിരി അഫ്ഗാൻ മലയിടുക്കുകൾ മുതൽ ഇറാഖിന്റെ മണൽകുന്നുകളിൽ വരെ തട്ടി ഭീകരമാം പ്രതിധ്വനിയുണ്ടാക്കുന്നു.

ഫിക്ഷനോ ദുസ്വപ്നങ്ങളോ അല്ല, അമേരിക്കയുടെ വൈമാനികനില്ലാത്ത ചെറുവിമാനം (unmanned aerial vehicles (UAVs), ഡ്രോൺ ലോകത്ത് എവിടെയും തോന്നിയത് പോലെ പ്രയോഗിക്കാൻ തുടങ്ങിയിരിക്കുന്നു. ചിന്നിചിതറുന്ന മനുഷ്യ ജീവനുകൾ മോണിറ്ററിലൂടെ കാണുമ്പോൾ ഒരു ഗേമിനെ പോലെ തോന്നിക്കുന്നതിനാൽ കൊല്ലുന്നവർക്ക് മാനസികമായ പിരിമുറുക്കമില്ല എന്നു മാത്രമല്ല, തിരിച്ചടി പ്രതീക്ഷിക്കാനില്ലാത്തതിനാൽ തോന്നിയത് പോലെ നരനായാട്ട് നടത്തുകയുമാവാം!

ഇന്ന് കുട്ടികളിൽ വർദ്ധിച്ച് വരുന്ന് അക്രമ വാസനകൾക്ക് പ്രധാന കാരണമായി കാണാവുന്നത് കമ്പ്യൂട്ടർ ഗൈമുകളാണ് എന്നിരിക്കെ ലോകപോലീസ് നയം നടപ്പിലാക്കാനും ശത്രു രാജ്യത്തെ ജനങ്ങളെ കൊന്നൊടുക്കാനും അതേ രീതി പ്രയോഗിക്കുന്നതിലൂടെ അക്രമണത്തിനു നിയോഗിക്കപെടുന്ന സൈനികരിൽ മാനസിക പിരിമുറുക്കം കുറഞ്ഞേക്കാം. ചിന്നിച്ചിതറുന്ന ശരീരങ്ങളെ നേർക്കു നേരെ കാണുമ്പോൾ ചിലർക്കെങ്കിലും ഉള്ളിന്റെ ഉള്ളിൽ താൻ വഴിയാണല്ലോ ഇത് സംഭവിച്ചത് എന്നൊരൂ പശ്ചാതാപ ചിന്ത ഉടലെടുക്കാൻ കാരണമാകാറുണ്ട്. കാരണം അതിന്റെ പേരിൽ ആത്മഹത്യ ചെയ്തവരും അമേർക്കൻ സൈന്യത്തിൽ എത്രയോ ഉണ്ട് എന്നിരിക്കെ ഇത്തരം യാഥാർത്ഥ്യമായ കില്ലറ് ഗൈമുകളിലൂടെ ലക്ഷ്യം കണ്ടെത്തുകവഴി മാനസിക പിരിമുറുക്കം കുറച്ചു കുറഞ്ഞേക്കാംആയതിനാൽ തന്നെ ഭരണകൂടം ഇത്തരം കളികളെ ഇഷ്ടപെടാൻ തുടങ്ങിയിരിക്കുന്നു എന്നാണ് കഴിഞ്ഞ ദിവസങ്ങളിലെ വാർത്തകൾ നമ്മോട് പറയുന്നത്.


ജൂനിയറായത് കൊണ്ട് ബുഷിനു ഡ്രോണിനോട് ഇഷ്ടമായിരുന്നു, എന്നാൽ അതിനേക്കാൾ വലിയ ആരാധനയാണ് ഒബാമക്ക് എന്നാണ് ഇപ്പോഴത്തെ ഇടപെടലുകൾ കാണിക്കുന്നത്. 7000 ഡ്രോണുകൾ ഇപ്പോൾ അമേരിക്കക്കുണ്ട്. വർഷം 5ബില്ല്യൺ ഡോളറിന്റെ ബജറ്റാണ് ഡ്രോൺ പ്രൊജക്റ്റിനു നീക്കിവെച്ചിരിക്കുന്നത്. ജനങ്ങളുടെ കാശ് ഡിഫൻസ് ബജറ്റിലൂടെ ആയുധ കമ്പനികൾക്ക് എത്തിക്കുകയും അമേരിക്കൻ കോൺഗ്രസിനെ ധനികരാക്കുകയും ചെയ്യുന്നു. മാത്രമല്ല, ലോകപോലീസിന് എവിടെയും എപ്പോഴും ഇടപെടാൻ മാത്രം ശക്തിയാണ് ഡ്രോൺ നൽകിയിരിക്കുന്നത്. അതുകൊണ്ട് തന്നെ അഫ്ഗാനിലും പാക്കിസ്ഥാനിലും യഥേഷ്ടം ഉപയോഗപെടുത്തിയ ഏരിയൽ ഡ്രോൺ ഇപ്പോൾ ഇറാഖിലും പിന്നീട് ഈസ്റ്റ് ഏഷ്യയിൽ ഇന്ത്യോനേഷ്യയിൽ കൂടി ഉപയോഗപെടുത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇറാഖിൽ നിന്നും അമേരിക്കൻ സേന പിന്മാറിയെങ്കിലും ഓപറേഷൻ ഡെസേർട്ട് സ്റ്റോമിൽ നിന്നും അമേരിക്കൻ ഭരണകൂടത്തിന്റെ ഞരമ്പുകളിലുറഞ്ഞു കൂടിയ ലഹരിക്ക് കാരണം കടും ചുകപ്പ് നിറത്തിലുള്ള മുന്തിരിച്ചാറുകൾക്ക് പകരം കട്ടപിടിച്ച കടും രക്തമായത് കൊണ്ടാണോ ആവോ ഹൊറർ നായകന്മാരെ പോലെ യാങ്കികൾക്ക് ഇറാഖ് ഭൂമി ഇപ്പഴും ഉന്മാദമുണ്ടാക്കുന്നു. ആകാശം ആരുടേതായാലും ഇടക്ക് കഴുകന്മാർ പറന്നുകൊണ്ടിരിക്കും. അമേരിക്കൻ അതോറിറ്റി പ്രതികരിച്ചത്, ലോകത്തിന്റെ രക്ഷാപുരുഷനായി കച്ചകെട്ടിയിറങ്ങിയ തങ്ങൾക്ക് ലോകാതിരുകൾ പ്രശ്നമല്ല എന്ന നിലക്കാണ്.  ആയ്കോട്ടെ, പക്ഷെ മനുഷ്യാത്മാവിനെ തിരിച്ചറിയാത്ത കമ്പ്യൂട്ടർ സ്ക്രീനുകൾക്ക് മുമ്പിലുള്ള മനുഷ്യത്വം മരിച്ചുപോയവരോട് ഒന്നുമാത്രം, ടെറൊറിസ്റ്റ് കപടന്യായങ്ങളുടെ പേരിൽ കൊന്നുകൂട്ടുന്നവരിൽ ധികവും സാധാരണക്കാരാണ്. ആയുധമില്ലാതെ, ആരോടും യുദ്ധം പ്രഖ്യാപിക്കാത്ത സാധാരണ മനുഷ്യർ എന്ത് തെറ്റു ചെയ്തു? വൃദ്ധരെയും കുട്ടികളേയും ഏത് പാപത്തിന്റെ പേരിലാണ് തുണ്ടുകളാക്കിയിടുന്നത്?

പല ടാർജറ്റുകളിൽ ആരും കാണാതെ മണിക്കൂറുകളോളം ഉദ്ദേശിച്ച ഏരിയകളിൽ പറന്നു നടക്കാൻ കഴിയും എന്നതിനാൽ ലോകത്തിന് പണിയായികൊണ്ട് ഇതിന്റെ പല വേർഷനുകളും പണിശാലകളിലാണ്. റഷ്യയും മേഖലയിൽ പണി തുടങ്ങി, ഒന്നാം ഘട്ടം പുറത്തിറങ്ങിയെങ്കിലും ഇമേജിങ്ങ് വ്യക്തമല്ലാത്തതും ഉയരങ്ങളുടെയും വേഗതയുടേയും കാര്യത്തിൽ മോശമായതിനാലും മിലിട്ടറി ഓഫീസ് അവയെ തിരസ്കരിച്ചു. അവയിൽ നിന്നും ലഭിക്കുന്ന ഇമേജുകൾ അതിപ്രധാനമാണ്, അവ നേരിട്ടിടപെട്ടു കളിക്കുന്നത് മനുഷ്യ ജീവനുംകൊണ്ടാണെന്ന സംഗതി റഷ്യക്കാർ മനസ്സിലാക്കിയിരിക്കുന്നു.

ലോക ശക്തികൾ ഓരോ പുതിയ പടക്കോപ്പുകളുമായി  ലോകത്ത് വിലസികൊണ്ടിരിക്കുന്നു. ലോകം മുഴുവൻ കഴുക കണ്ണുകളോടെ ചുറ്റിപറക്കാൻ ഡ്രോണുകളുമായി അമേരിക്ക രംഗത്തിറങ്ങിയപ്പോൾ റഷ്യയും വഴിക്ക്, അതിനേക്കാൾ ഉയരത്തിൽ സൂപ്പർ ലേസറുമായി അടുത്ത് രംഗത്തിറങ്ങിയിട്ടുണ്ട്. 1.5ബില്ല്യൻ ഡോളറിന്റെ ഹൈ എനർജി സൂപ്പർ ലേസറ് പ്രൊജക്ടിനു തുടക്കമിട്ടിരിക്കുന്നു. ഡ്രോണിനെ പോലെ മിലിട്ടറി ആവശ്യങ്ങൾക്കും സിവിലിയൻ ആവശ്യങ്ങളുമാണ് പറയുന്നതെങ്കിലും എവിടെയും ഉപയോഗിക്കാനാവുന്ന ശക്തമായ തെർമോ ന്യൂക് ആയുധമാണിത്. റഷ്യയുടെ പ്രധാനപെട്ട ന്യൂക്ലിയർ ലാബിൽ Research Institute of Experimental Physics (RFNC-VNIIEF) വെച്ച് ലേസർ പരീക്ഷണങ്ങൾ കഴിഞ്ഞു. ഹൈഡ്രജൻ ബോംബുകളിലുപയോഗപെടുത്തുന്ന തരത്തിലുള്ള ഫ്യൂഷനുകളിൽ നിന്നാണ് ലേസറുകൾ സൃഷ്ടിക്കുന്നത്. അതുകൊണ്ട് തന്നെ അവയിൽ നിന്നും 2.8 മെഗജൂൾസ് എനർജ്ജി ഏത് ലക്ഷ്യത്തിലേക്കും തൊടുത്തുവിടാൻ ശക്തമാണ്.  



ഏത് ടെക്നോളജിയും പ്രൊജക്റ്റ് ചെയ്യുമ്പോൾ പറയുന്നത് സിവിലിയൻ & മിലിട്ടറി ആവശ്യങ്ങൾക്ക് വേണ്ടി എന്നാണ്. ഫയർഫൈറ്ററുകളായി രംഗത്തിറങ്ങിയ ഡ്രോണ് ഇന്ന് തീ കെടുത്തുകയല്ല, തീ തുപ്പുകയാണ്. ഏത് ടെക്നോളജിയും രംഗത്തുവരാറ് അങ്ങിനെയാണ്, ജനസേവനം തലതിരിയുമ്പോൾ ലക്ഷ്യവും തലതിരിയും.  ചോദിക്കാൻ ആരുമില്ലാതെ പിടഞ്ഞു വീഴാൻ ഇനിയും കൂറേ ലേബൽ ചെയ്ത പാവം വ്യാജ ടെററിസ്റ്റുകൾ..., മനുഷ്യജീവനുകൾ ഊഴവും കാത്തിരിക്കുന്നു… 
Related Posts Plugin for WordPress, Blogger...